Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുതിയ പുണ്യാളന്മാര്‍

മാറാട് ഓര്‍മ്മയുണ്ടാവുമല്ലോ. എട്ട് പാവപ്പെട്ട മത്സ്യത്തൊഴിലാളി സഹോദരന്മാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. മാറാട് കടപ്പുറത്തുനിന്ന് ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിതവും സംഘടിതവുമായ ഭീകരാക്രമണമായിരുന്നു അത്. ആന്റണി മുഖ്യമന്ത്രി. നീതിക്കുവേണ്ടി അഞ്ചരമാസം ആ സമൂഹം സഹനസമരം ചെയ്തു. അതിന്റെ അന്വേഷണം ഇരുമുന്നണികളും ചേര്‍ന്ന് അട്ടിമറിച്ചു.

എം. സതീശന്‍ by എം. സതീശന്‍
Oct 20, 2019, 03:45 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

മഞ്ഞച്ചെങ്കൊടിയും പച്ചച്ചെങ്കൊടിയുമൊക്കെയായി മുല്ലപ്പള്ളിയുടെ കോ-ബ്രദര്‍ കോടിയേരി ബാലേഷ്ണനും കൂട്ടരും മതനിരപേക്ഷ, ജാതി രഹിത, പുരോഗമന, നവോത്ഥാന പരമാധികാര റിപ്പബ്ലിക്കിനായുള്ള പണിത്തിരക്കിലാണ്. അപ്പോള്‍പിന്നെ പേരില്‍ പള്ളിയുള്ള മുല്ലപ്പള്ളിക്ക് ഒരു അംശവടിയെങ്കിലും കൂട്ടിനില്ലെങ്കില്‍ കുറവായിപ്പോകില്ലെ. ശബരിമലയില്‍ ഉടയാത്ത ഖദറുമിട്ട് ഫോട്ടോയ്‌ക്ക് പോസ് ചെയ്തതിന്റെ ധീരസമര ചരിത്രമാണ് അദ്ദേഹം അതിന് ഹാജരാക്കിയത്. 

രാപകലില്ലാതെ ശബരിമലയില്‍ അയ്യപ്പധര്‍മ്മത്തിന് കാവല്‍ നിന്നവനെ നോക്കി ഇളിച്ചുകാട്ടുകയും അയ്യപ്പജ്യോതി തെളിച്ചപ്പോള്‍ തറവാട്ടുകോലായില്‍ എളിക്ക് കൈയുംകുത്തി ഒളിച്ചുനോക്കുകയും ചെയ്ത തമ്പുരാക്കന്മാര്‍ മുണ്ടിന്റെ കോന്തലയിലെ താക്കോലിന് അര്‍ഹന്‍ പണ്ടേപ്പോലെ ചെന്നിത്തല രമേശന്‍ നായരും നായരുടെ ഒപ്പം നില്‍ക്കുന്നവരുമാണെന്നാണ് കണ്ടെത്തിയത്. ജയിലില്‍ പോയവനും തല്ലുകൊണ്ടവനും ഇല്ലാതായവനും കള്ളക്കേസില്‍ കുടുങ്ങി ജീവിതം വഴിമുട്ടിപ്പോയവനുമൊക്കെ അത്തരക്കാരുടെ കണ്ണിന് ചതുര്‍ത്ഥി. 

വിശുദ്ധനാക്കി അംശവടി കയ്യില്‍ കൊടുത്തതോടെ മുല്ലപ്പള്ളിയും കൂട്ടരും വര്‍ധിതവീര്യത്തിലാണ്. ശബരിമലയ്‌ക്ക് മുട്ടിപ്പായി പണിയെടുത്തവര്‍ക്ക് വോട്ട് കൊടുക്കുക മാത്രമല്ല പിടിച്ചുകൊടുക്കുകയും ചെയ്യാനാണ് കിലോമീറ്റര്‍ കണക്കിന് രാഷ്‌ട്രീയനയം പ്രഖ്യാപിക്കുന്നതില്‍ ഹരംപിടിച്ച ചില നേതാക്കന്മാരുടെ ആഹ്വാനം. ഇടയലേഖനവുമായി വട്ടിയൂര്‍ക്കാവിലും മറ്റും വിശുദ്ധനാക്കപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി വീടുകയറി വോട്ടുപിടിക്കുകയാണ് അണികള്‍. ഹിന്ദുക്കള്‍ക്കുവേണ്ടിയാണ് ഇത്രകാലവും യുഡിഎഫുകാര്‍ പണിപ്പെട്ടതെന്നാണ് സാക്ഷ്യപത്രം. 

ശബരിമലയ്‌ക്ക് ചുറ്റും പണ്ടേ പറന്നുനടന്ന കഴുകന്മാര്‍ക്ക് വിടുപണി ചെയ്തതിന്റെ പാരമ്പര്യമാണ് ഇപ്പോള്‍ വിശുദ്ധരാക്കപ്പെട്ട യുഡിഎഫുകാര്‍ക്കെന്ന് എഴുതിക്കിട്ടിയ നീട്ടുമായി വട്ടിയൂര്‍ക്കാവ് തീണ്ടുന്നവരോര്‍ക്കണം. ഓര്‍മ്മയില്ലെങ്കില്‍ നിലയ്‌ക്കലിലേക്ക് തിരിഞ്ഞുനടക്കണം. പിണറായിരാജിന്റെ കാലത്ത് അയ്യപ്പന്മാരെ തല്ലിച്ചതച്ച പുതിയ നിലയ്‌ക്കലല്ല അന്ന്. അയ്യപ്പന്റെ പൂങ്കാവനത്തില്‍ പള്ളിപണിയാന്‍ കച്ചകെട്ടിയിറങ്ങിയ മതപരിവര്‍ത്തനഫാക്ടറികളുടെ സ്വപ്‌നമായിരുന്ന പഴയ നിലയ്‌ക്കല്‍. ശബരീശന്റെ പൂങ്കാവനത്തില്‍ കുരിശുവെക്കാന്‍ അന്ന് കൂട്ടുനിന്നത് യുഡിഎഫ് സര്‍ക്കാരാണ്. മുഖ്യമന്ത്രി കെ. കരുണാകരന്റെ നേതൃത്വത്തില്‍ പള്ളിയറക്കാവില്‍ ഷെഡ് പണിത് കുരിശുവെച്ച് കപ്പേളയാക്കി കോടാനുകോടി അയ്യപ്പന്മാരെ വെല്ലുവിളിക്കുകയായിരുന്നു അവര്‍. ചോദ്യം ചെയ്തവരുടെ മുഖത്ത് നോക്കി, ‘ഹിന്ദുവിനേത് സംഘടന, ഏത് നേതാവ്’ എന്ന് കരുണാകരന്‍ ആക്രോശിച്ചു. 

നിലയ്‌ക്കലിലേക്ക് പ്രാര്‍ത്ഥനായാത്ര നടത്തിയ സന്ന്യാസിവര്യന്മാരെ ക്രൂരമായി തല്ലിച്ചതച്ചു. പവിത്രമായ കാവിയില്‍ ചോരപുരണ്ടു. ഗുരുവായൂരില്‍ നിവേദനം നല്‍കാനെത്തിയ അമ്മമാരെ മുഖ്യമന്ത്രി കരുണാകരന്‍ അധിക്ഷേപിച്ചു. അമ്പലനടയില്‍ പോലീസ് അമ്മമാരെ വലിച്ചിഴച്ചു. ശബരിമലയെ തീറെഴുതാന്‍ മതപരിവര്‍ത്തന ലോബികളില്‍നിന്ന് അച്ചാരം പറ്റി നടത്തിയ നെറികെട്ട നടപടികളുടെ ഏറ്റവും ഭീകരമായ മുഖമായിരുന്നു അത്. അയ്യപ്പധര്‍മ്മം രക്ഷിക്കാനിറങ്ങിയവരെന്ന് മേനിപറയുന്ന മുല്ലപ്പള്ളിക്കൂട്ടത്തിന്റെ തനിനിറമാണിത്. എന്നാണ് യുഡിഎഫും കോണ്‍ഗ്രസും ഹിന്ദുസമൂഹത്തിനുവേണ്ടി സംസാരിച്ചതെന്ന് ചോദിക്കേണ്ട ബാധ്യതയുള്ളവര്‍ ഉറക്കെചോദിക്കണം.

മാറാട് ഓര്‍മ്മയുണ്ടാവുമല്ലോ. എട്ട് പാവപ്പെട്ട മത്സ്യത്തൊഴിലാളി സഹോദരന്മാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. മാറാട് കടപ്പുറത്തുനിന്ന് ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിതവും സംഘടിതവുമായ ഭീകരാക്രമണമായിരുന്നു അത്. ആന്റണി മുഖ്യമന്ത്രി. നീതിക്കുവേണ്ടി അഞ്ചരമാസം ആ സമൂഹം സഹനസമരം ചെയ്തു. അതിന്റെ അന്വേഷണം ഇരുമുന്നണികളും ചേര്‍ന്ന് അട്ടിമറിച്ചു. കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും സിപിഎം സെക്രട്ടറി പിണറായി വിജയനും ഹിന്ദുക്കള്‍ക്കെതിരെ വേദിപങ്കിട്ടു. ഉറ്റവര്‍ നഷ്ടപ്പെട്ട് അനാഥരായിത്തീര്‍ന്ന മാറാട്ടെ പാവം അമ്മമാരെ കേട്ടാലറയ്‌ക്കുന്ന ഭാഷയില്‍ അന്ന് വട്ടിയൂര്‍ക്കാവുകാരുടെ മുന്‍ എംഎല്‍എ കെ. മുരളീധരന്‍ പൊതുവേദിയില്‍ അപമാനിച്ചു. കൊലയാളികള്‍ക്കുവേണ്ടി കേരളമൊട്ടാകെ പ്രസംഗിച്ചു. കൊലയാളികള്‍ തമ്പടിച്ചതിന്റെ പേരില്‍ അടച്ചുപൂട്ടിയ മാറാട്ടെ പള്ളി നിസ്‌കാരത്തിനെന്ന പേരില്‍ തുറപ്പിച്ച് തെളിവ് നശിപ്പിച്ചത് മുസ്ലിംലീഗ് നേതാവും എംപിയുമായിരുന്ന ഇ. അഹമ്മദായിരുന്നു.

ശംഖുമുഖം കടപ്പുറത്ത് കുരിശുനാട്ടിയതിനും പാപ്പാവേദിയുണ്ടാക്കിയതിനും പിന്നില്‍ യുഡിഎഫ് ആണ്. ജോണ്‍പോള്‍ മാര്‍പാപ്പയ്‌ക്ക് പ്രസംഗിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി കോണ്‍ക്രീറ്റില്‍ തീര്‍ത്ത കൂറ്റന്‍ വേദിപണിയാന്‍ ശ്രീപത്മനാഭസ്വാമി ആറാടാന്‍ എഴുന്നെള്ളുന്ന ഈ കടലോരംതന്നെ വേണമെന്ന കുബുദ്ധി അന്നത്തെ കോണ്‍ഗ്രസ് ഭരണകൂടത്തിന്റേതായിരുന്നുവെന്നത് മറന്നിട്ടുവേണം കോണ്‍ഗ്രസ് ഹിന്ദുവിന്റെ രക്ഷകരാണെന്ന വാറോല വായിച്ച് തലകുലുക്കാന്‍.

പട്ടിണിയും ദുരിതവും മറയാക്കി ഹിന്ദുസമൂഹത്തെ ഒന്നാകെ മതംമാറ്റാന്‍ ഒത്താശ ചെയ്യുന്ന രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് പാകപ്പെടുത്തിയത് സോണിയയുടെ അടുക്കളയിലാണെന്നും വിശുദ്ധപ്പട്ടം നല്‍കുന്നവര്‍ മറക്കണ്ട. ആറന്മുളക്ഷേത്രം തകര്‍ന്നാലും വേണ്ടില്ല വിമാനത്താവളം മതിയെന്ന് വാശിപിടിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്നത് മറക്കരുത്. ആ പാടശേഖരം മണ്ണിട്ട് മൂടിയത് ഉമ്മന്‍ചാണ്ടിയുടെ കണ്‍മുന്നിലാണെന്നത് മറക്കരുത്. ആറന്മുളയുടെ പവിത്രസംസ്‌കൃതിയെ സംരക്ഷിക്കാന്‍ സമരം നടക്കുമ്പോള്‍ വിശുദ്ധ മുല്ലപ്പള്ളിയും കൂട്ടരും ആര്‍ക്ക് വിടുപണി ചെയ്യുകയായിരുന്നുവെന്ന് സാക്ഷ്യം പറയാനിറങ്ങിയവര്‍ ഓര്‍ത്തുവെക്കുന്നത് നല്ലതാണ്.

സുനാമിഫണ്ട് പോയവഴി നടന്നാല്‍ പിന്നെയും കാണാം ഉമ്മന്‍ചാണ്ടിയന്‍ കാലത്തെ വിശുദ്ധവേഴ്ചകളുടെ വികൃതചിത്രങ്ങള്‍. ചെറുവള്ളിയിലെ ഭൂമികയ്യേറ്റക്കാരന്റെ വാഴ്‌ത്തപ്പെടല്‍ കാലത്തും വിഴിഞ്ഞം തുറമുഖത്തിന്റെ വീഴ്‌ത്തപ്പെടല്‍ കാലത്തും ഭൂമിക്കായി സമരംചെയ്ത മുത്തങ്ങയിലെ വനവാസി സഹോദരന്മാരെ വെടിവെച്ച കാലത്തും യുഡിഎഫ് ആരെയാണ് സംരക്ഷിച്ചതെന്നത് കണക്കുപുസ്തകം മറിച്ചാല്‍ കാണാം. തിരുപ്പതി മലനിരകളില്‍ പോലും കുരിശുവെക്കാന്‍ പിന്തുണ നല്‍കിയ കൂട്ടരാണിപ്പോള്‍ ഖദറിനുള്ളില്‍ ഹിന്ദുപ്രേമവുമായി വോട്ടുതെണ്ടുന്നതെന്നത് ഓര്‍ക്കേണ്ടവര്‍ ഓര്‍ത്താല്‍ നല്ലത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മാഗ്നസ് കാള്‍സനെ തളച്ച് ദല്‍ഹിയിലെ ഒമ്പത് വയസ്സുകാരന്‍ ;മാഗ്നസ് കാള്‍സന്‍ സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തിക്കോളൂ എന്ന് സോഷ്യല്‍ മീഡിയ

Kerala

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

ദുബായിലെ മന്ത്രി സദ്ഗുരുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നു (ഇടത്ത്) സദ്ഗുരു സദസിലെ മുന്‍നിരയില്‍ പ്രമുഖരായ അറബ് നേതാക്കളുടെ കൂടെ (വലത്ത്)
India

ദുബായില്‍ ശിവഭഗവാനെ ആവാഹിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്; ആഗോളവീക്ഷണമുള്ള നേതാവെന്ന് സദ്ഗുരുവിനെ വിശേഷിപ്പിച്ച് ദുബായ് മന്ത്രി

Kerala

മലപ്പുറം സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു

Kerala

സമരത്തിനൊരുങ്ങി ഫിലിം ചേംബര്‍, സിനിമാ കോണ്‍ക്ലേവ് ബഹിഷ്‌കരിക്കും

പുതിയ വാര്‍ത്തകള്‍

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വീട് വിട്ടിറങ്ങിയ യുവതിയെ റെയില്‍വേ പൊലീസ് കണ്ടെത്തി

ഇന്ത്യയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ചൈന പാകിസ്ഥാനുമായി പങ്കുവെക്കുന്നുണ്ടെന്ന് ഖ്വാജ ആസിഫ്

ഡോ. ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്) പോപ്പുലര്‍ ഫ്രണ്ട് പ്രകടനം (ഇടത്ത്)

ഇനി എക്സ് ജിഹാദി എന്ന് വിളിക്കപ്പെടാനിഷ്ടപ്പെടുന്നുവെന്ന് ഡോ.ആരിഫ് ഹുസൈന്‍ തെരുവത്ത്; പിഎഫ് ഐ ലക്ഷ്യം ഇന്ത്യയെ മുസ്ലിം രാഷ്‌ട്രമാക്കല്‍

കനത്ത മഴ , 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, ഇരിട്ടി, നിലമ്പൂര്‍, ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലും അവധി

സഹോദരന്റെ ജീവൻ തിരികെ നൽകിയ മഹാദേവന് നന്ദി ; പ്രാർത്ഥിക്കാൻ ശിവക്ഷേത്രത്തിലെത്തി മുസ്ലീം സ്ത്രീ

തിരുപ്പതിയിലും, വൈഷ്ണോദേവിയിലും എത്തി ഷാരൂഖ് പ്രാർത്ഥിച്ചിട്ടുണ്ട് ; മകന് മഹാഭാരതം വായിച്ചു കൊടുത്തിട്ടുണ്ട് ; ഗൗരി ഖാൻ

ചൂരല്‍മലയിലും മുണ്ടക്കൈയിലും കനത്ത മഴ: ബെയ്ലി പാലം താത്കാലികമായി അടച്ചു

ഫസല്‍ ഗഫൂര്‍ (ഇടത്ത്) മുനവ്വറലി ശിഹാബ് തങ്ങള്‍ (വലത്ത്)

ഇറാനെ പുകഴ്‌ത്തി മുനവ്വറലി ശിഹാബ് തങ്ങള്‍; ഇറാന്‍ ജനാധിപത്യമില്ലാത്ത രാജ്യമെന്ന് വിമര്‍ശിച്ച് ഫസല്‍ ഗഫൂര്‍

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പണവും ടിക്കറ്റ് റാക്കും നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടങ്ങി

Puri, July 7 (ANI): Devotees in large number take part in the two-day Lord Jagannath Rath Yatra, in Puri on Sunday. (ANI Photo)

ജഗന്നാഥ ഭഗവാന്‌റെ രഥയാത്രയ്‌ക്കായി പുരി ഒരുങ്ങി, കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും അടക്കം പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies