Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വരയുടെ വീട്ടിലെ റെയ്ഡിനു മിന്നാലെ പി.എ. മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം; മരണം ആദായ നികുതി വകുപ്പിനു മേലെ കെട്ടിവക്കാന്‍ കോണ്‍ഗ്രസ് ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2019, 03:10 pm IST
in India

ബെംഗളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വരയുടെ പി എ രമേഷ് കുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍. ബെംഗളൂരു നഗരത്തിനടുത്തുള്ള ജ്ഞാന ഭാരതി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു തോട്ടത്തിലാണ് രമേഷ് കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നു. കോണ്‍ഗ്രസ് നേതാവ് ആര്‍.എല്‍. ജാലപ്പയും പരമേശ്വരയും സമുക്തമായി നടത്തുന്ന മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ സീറ്റ് പ്രവേശന നടപടികളില്‍ വന്‍ ക്രമക്കേട് നടന്നെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഇവരുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും വ്യാപക പരിശോധനകള്‍ നടന്നിരുന്നു.

കേസുമായി ബന്ധപ്പെട്ട് രമേഷ് കുമാറിനെയും ചോദ്യം ചെയ്‌തെന്നാണ് വിവരം. ഇന്നലെ രാത്രി വരെ രമേഷ് കുമാറിനെ റെയ്ഡുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. പക്ഷെ  ഇത് വരെ രമേഷ് കുമാറിന്റെ മൊഴി  രേഖപ്പെടുത്തുകയോ ഇയാളെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. റെയ്ഡില്‍ മെഡിക്കല്‍ സീറ്റ് കച്ചവടത്തിലൂടെ 100 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത വരുമാനം സംബന്ധിച്ചത്തിന്റെ തെളിവുകള്‍ ലഭിച്ചതായും 8.82 കോടി രൂപയുടെ അനധികൃത ആസ്തി പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു. ഇതിനിടയിലാണ് രമേഷ് കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. രമേഷ് കുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

രമേഷിന്റെ മരണം ആദായ നികുതി വകുപ്പിനു മേലെ കെട്ടിവക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇത്തരം ഒരു സാഹചര്യത്തില്‍ പരമേശ്വരയുടെ പി എയുടെ മരണം കൂടുതല്‍ സംശയങ്ങള്‍ സാധ്യത ശൃഷ്ടിക്കുകയാണ്.കോണ്‍ഗ്രസ് നേതാവ് ആര്‍.എല്‍. ജാലപ്പ പരമേശ്വരയുമായി ചേര്‍ന്നു നടത്തുന്ന മെഡിക്കല്‍ കോളേജുകളിലെ 185 മെഡിക്കല്‍ സീറ്റുകള്‍ അനധികൃതമായി അനുവദിച്ചതിലൂടെ 100 കോടി രൂപ നേടിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സീറ്റിന് 65 ലക്ഷം രൂപവരെയാണ് ഈടാക്കിയത്. വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയ ഡോണെഷന്‍ തുക ബിനാമികളെ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകളിലായി നിക്ഷേപിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എട്ടു ജീവനക്കാരുടെ അക്കൗണ്ടില്‍ 4.6 കോടി രൂപയുടെ സ്ഥിരനിക്ഷേപവും കണ്ടെത്തി.

തുടര്‍ന്ന് നടന്ന റെയ്ഡില്‍ മെഡിക്കല്‍ കോളേജ് പ്രധാന ട്രസ്റ്റിയുടെ വീട്ടില്‍ നിന്ന് 86 ലക്ഷം രൂപ പിടികൂടി. മെഡിക്കല്‍ സീറ്റിനായി വാങ്ങുന്ന ഡോണെഷണപകള്‍ നിക്ഷേപിക്കാനാണ് ജീവനക്കാരുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയതെന്നും നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്കില്‍ നിന്നു വായ്‌പയെടുക്കാറാണ് പതിവെന്നും അന്വേക്ഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഈ പണം ഉപയോഗിച്ച് സ്ഥലം വാങ്ങുകയും ഹോട്ടലുകള്‍ നിര്‍മിക്കുകയും ചെയ്ത തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

മെഡിക്കല്‍ കോളേജുകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ഇടനിലക്കാരെ ചോദ്യം ചെയ്‌ത്തപ്പോഴാണ് മെഡിക്കല്‍ സീറ്റുകള്‍ ഉയര്‍ന്ന തുകയ്‌ക്ക് വിറ്റ കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. വിദ്യാര്‍ഥികളെ കോളേജിലേക്ക് എത്തിച്ചിരുന്ന ഇടനിലക്കാര്‍ക്ക് ലക്ഷങ്ങളാണ് ലഭിച്ചത്. നഗരത്തിലെ ഇടനിലക്കാരന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം പിടികൂടിയതായും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു.

മെഡിക്കല്‍ കോളേജുകളില്‍ നടന്ന പരിശോധനയില്‍, ചട്ടവിരുദ്ധമായ പ്രവേശനം സംബന്ധിച്ച രേഖകളും പിടിച്ചെടുത്തു. നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയവര്‍ക്കായുള്ള സര്‍ക്കാര്‍ ക്വാട്ടയിലെ സീറ്റുകള്‍ യോഗ്യത കുറഞ്ഞവര്‍ക്ക് മറിച്ചുകൊടുതായും സംശയം നിലനില്‍ക്കുന്നതിനാല്‍ ഇതിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുന്നൂറോളം ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് ബെംഗളൂരു, തുമകൂരു, നെലമംഗല, കോലാര്‍, ചിക്കബെല്ലാപുര തുടങ്ങി മുപ്പതിടങ്ങളിലായാണ്  റെയ്ഡ് നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

Article

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

India

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

India

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

India

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.