Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അതിഥിയായെത്തിയ മഹാദേവന്‍

സാവിത്രി by സാവിത്രി
Oct 12, 2019, 02:29 am IST
in Samskriti

മഹാരാഷ്‌ട്രയിലെ വിരാംഗാവ് സ്വദേശിയായിരുന്നു മേഘ. സദാസമയവും ശിവപഞ്ചാക്ഷരി ജപിച്ചു നടന്നൊരു സാധു ബ്രാഹ്മണന്‍. ശിവഭക്തനായ മേഘ വിരാംഗാവിലെ റാവു ബഹാദുര്‍ എച്ച്. വി. സാഥേയുടെ പാചകക്കാരനായിരുന്നു.

ശിവന്റെ അവതാരമായ ബാബയുടെ കഥകള്‍ സാഥേയാണ് മേഘയ്‌ക്ക് പറഞ്ഞു കൊടുത്തത്. മേഘയെ ഷിര്‍ദിയിലേക്ക് പറഞ്ഞയച്ചതും സാഥേയായിരുന്നു. മേഘയുടെ ജീവിതത്തിനതൊരു വഴിത്തിരിവായി.  

ബാബയുടെ പാദസേവയില്‍ ആത്മസായൂജ്യമറിഞ്ഞ് ശേഷിച്ച കാലമത്രയും മേഘ ഷിര്‍ദിയില്‍ കഴിഞ്ഞു.

ദ്വാരകാമായിയില്‍, നിറഞ്ഞ ഭക്തിയോടെ എല്ലായ്‌പ്പോഴും ബാബയ്‌ക്കരികെ മേഘയുണ്ടാകും. തൊട്ടരികെയുള്ള സാഥേവാഡയില്‍ വിശ്രമിക്കാനായി  പോകുമ്പോള്‍  കൈയില്‍ ബാബയുടെ ഒരു ഛായാചിത്രം ചേര്‍ത്തു പിടിച്ചിരിക്കും. ബാബയെ വേര്‍പെട്ടൊരു നിമിഷമില്ല.

ഒരിക്കല്‍, വാഡയിലെ കിടപ്പുമുറിയില്‍ പുലരാന്‍ നേരത്ത് കണ്ണുകളടച്ച് പാതിമയക്കത്തിലായിരുന്നു മേഘ.  പെട്ടെന്ന് ബാബ അരികില്‍ വന്ന് വിളിക്കുന്നതു പോലെ . ‘മേഘാ,  വേഗം എഴുന്നേറ്റ് ഒരു ശൂലം വരയ്‌ക്ക്.’  ഇത്രയും പറഞ്ഞ ശേഷം അല്പം അക്ഷതം ( കുങ്കുമവും മഞ്ഞളും പുരട്ടിയ അരിമണികള്‍) എടുത്ത് ബാബ തനിക്കു നേരെ എറിഞ്ഞതായി മേഘയ്‌ക്ക് തോന്നി. ചാടിയെണീറ്റെങ്കിലും അവിടെയെങ്ങും ബാബയെ കണ്ടില്ല. പക്ഷേ, ചുറ്റിലും അക്ഷതം ചിതറിക്കിടപ്പുണ്ടായിരുന്നു. വാതിലെല്ലാം അകത്തു നിന്ന് അടച്ച നിലയില്‍ തന്നെയുണ്ട്. ബാബ തനിക്ക് സ്വപ്‌ന ദര്‍ശനം തന്നതാണെന്ന് മേഘയ്‌ക്ക് ബോധ്യമായി. അദ്ദേഹം ഓടി ദ്വാരകാമായിയിലെത്തി. ബാബയോട് സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞ മേഘ, ശൂലം വരയ്‌ക്കാന്‍ പറഞ്ഞതിന്റെ അര്‍ഥമെന്തെന്നു ചോദിച്ചു. ‘നിനക്കറിയാമല്ലോ, ഞാന്‍ വെറുതേയൊരു കാര്യം പറയാറില്ലെന്നത്. എന്റെ വാക്കുകള്‍ ഒരിക്കലും പൊള്ളയല്ല. അര്‍ഥഗര്‍ഭങ്ങളായിരിക്കും.’

 മേഘ, വാഡയിലേക്ക് തിരിച്ചു പോയി. ചുമരില്‍ ബാബയുടെ ചിത്രം ഉറപ്പിച്ച് അതിനരികെ ഒരു ശൂലം വരച്ചു.  

അതിനടുത്ത ദിവസം ബാബയെ കാണാനായി പൂനെയില്‍ നിന്ന് ഒരു ഭക്തനെത്തി. അപൂര്‍വമായൊരു ഉപഹാരവുമുണ്ടായിരുന്നു  കൈയില്‍. ശിവന്റെ അതിമനോഹരമായൊരു കൊച്ചുശില്പം. ചുറ്റിലും നിന്നവരെല്ലാം കൗതുകത്തോടെ അതു നോക്കി നിന്നു. അത്രയ്‌ക്ക് വശ്യം. അവിടെ മേഘയും നില്‍പ്പുണ്ടായിരുന്നു. ബാബ, മേഘയെ അരികില്‍ വിളിച്ച്, ആ ശില്‍പം നല്‍കി. വിസ്മയത്തോടെ അതു നോക്കി നിന്ന മേഘയോട്, ബാബ പറഞ്ഞു, ‘മഹാദേവന്‍ നിന്നെ കാണാനെത്തിയതാണ്. ഇത് നിനക്കുള്ളതാണ്. ഇന്നു വരുമെന്ന് എനിക്കറിയായമായിരുന്നു. അതല്ലേ ഞാന്‍ ത്രിശൂലം വരയ്‌ക്കാന്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ മനസ്സിലായില്ലേ, നിന്റെ സ്വപ്‌നങ്ങളുടെ സാരാംശം?’

 ഒന്നും പറയാനാവാതെ, കണ്ണീര്‍ ചൊരിഞ്ഞ് ബാബയുടെ കാലുകള്‍ പ്രണമിച്ച് മേഘ തിരിച്ചു നടന്നു. വാഡയിലെ ചുമരില്‍ വരച്ച ശൂലത്തിനു മുമ്പിലായി ആ കൊച്ചു ശില്‍പം പ്രതിഷ്ഠിക്കാന്‍ ബാബയും മേഘയ്‌ക്കൊപ്പം പോയി.  

1912 ജനുവരി 19 നായിരുന്നു മേഘയുടെ ദേഹവിയോഗം. മേഘയുടെ ഭൗതിക ദേഹത്തിനു മീതെ കൈകള്‍ ചേര്‍ത്തു വെച്ച് അന്ന് ബാബ പറഞ്ഞത് ഇതായിരുന്നു.’എന്നെയറിഞ്ഞ എന്റെ യഥാര്‍ഥ ഭക്തന്‍.’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

Kerala

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Kerala

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.