Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആ ക്യാമറാമാന്‍ ഇനി കാണാമറയത്ത്

തന്റെ ഉപാസനകളെല്ലാം കൃത്യനിഷ്ഠയോടെ പാലിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തലമുടി വടക്ഷീരമുപയോഗിച്ച് പിരിച്ചുമെടഞ്ഞ് കെട്ടിയത് തലയില്‍ ഉയരത്തില്‍ ജടയായി സൂക്ഷിച്ചു. അതഴിച്ചിട്ടാല്‍ നിലത്തുമുട്ടത്തക്ക നീളമുണ്ടായിരുന്നു.

പി. നാരായണന്‍ by പി. നാരായണന്‍
Sep 29, 2019, 06:01 am IST
in Varadyam

തൊടുപുഴയിലെ പ്രദേശിക ചാനല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്ന ഛായാഗ്രാഹകന്‍ പി.ഡി. സന്തോഷ് കുമാറിന്റെ ആകസ്മിക ദേഹവിയോഗം ഒരു വലിയ ജനസഞ്ചയത്തിന് ഹൃദയവ്യഥ സൃഷ്ടിച്ചതായി. വി.വണ്‍ ന്യൂസിന് വേണ്ടിയായിരുന്നു ഒടുവില്‍ ക്യാമറയേന്തിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം പകര്‍ത്തിയ എം.എം. മണിയുടെ വണ്‍ ടു ത്രി പ്രസംഗം കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തിലും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതു ചന്തുവെന്നു വിളിക്കപ്പെട്ടിരുന്ന സന്തോഷ് കുമാറിനെ പ്രശസ്തനാക്കി. അത്രയേറെ സര്‍വത്ര ആവര്‍ത്തിക്കപ്പെട്ട ഒരു പ്രസംഗദൃശ്യം വേറെ ഉണ്ടായോയെന്ന് സംശയമാണ്. വിചാരണ മരവിച്ചുകിടന്ന നാലുകൊലക്കേസുകളുടെ പുനര്‍വിചാരണയ്‌ക്കും, എം.എം.മണിയടക്കമുള്ള നേതാക്കള്‍ക്ക് നടപടി നേരിടലുകളുമൊക്കെ അതിന്റെ ഫലമായി സംഭവിച്ചുവല്ലോ. മണക്കാട്ടെ പിലാപ്പിള്ളില്‍ കുടുംബത്തിലെ അംഗമായിരുന്ന സന്തോഷ് വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. വിദഗ്‌ദ്ധ ചികിത്സയും പരിചരണവും ലഭ്യമായെങ്കിലും പിറ്റേന്ന് മസ്തിഷ്‌കാഘാതം കൂടിയായപ്പോള്‍ ആ ജീവിതം അവസാനിക്കുകയായിരുന്നു. ഊര്‍ജസ്വലനായ ആ യുവാവിന്റെ സുസ്‌മേരവദനം ഇനി തൊടുപുഴക്കാര്‍ക്ക് കാണാനാവില്ല.

സന്തോഷിന്റെ അച്ഛന്‍ ദേവീദാസ് പ്രസിദ്ധമായ ധന്ന്വന്തരി വൈദ്യശാലയിലെ തിരുമ്മു ചികിത്സകനായിരുന്നു. അദ്ദേഹത്തിന്റെയും അച്ഛന്‍ യോഗിയും ദേവ്യുപാസകനും പ്രസിദ്ധ ബാല ചികിത്സകനുമായിരുന്നു. പുത്തന്‍ കുരിശ് ആശ്രമത്തിലെ ഭക്താനന്ദ സ്വാമിയുടെ ശിഷ്യനായിരുന്നു അദ്ദേഹം. എന്റെ കുടുംബവുമായി ബന്ധപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു ഈ യോഗിവര്യന്‍. പ്ലാപ്പള്ളില്‍ സ്വാമി എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ഗാര്‍ഹസ്ഥ്യം സ്വീകരിച്ചശേഷമാണ് യോഗചര്യയിലേക്കു വന്നത്. കുടുംബജീവിതം തുടര്‍ന്നുകൊണ്ടുതന്നെ ലോകഹിതാര്‍ത്ഥം ജീവിക്കാനുള്ള ഗുരുവിന്റെ നിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ട് ആ സംന്യാസി അമ്മാവന്‍ ജീവിതം തുടര്‍ന്നു.

തന്റെ ഉപാസനകളെല്ലാം കൃത്യനിഷ്ഠയോടെ പാലിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തലമുടി വടക്ഷീരമുപയോഗിച്ച് പിരിച്ചുമെടഞ്ഞ് കെട്ടിയത് തലയില്‍ ഉയരത്തില്‍ ജടയായി സൂക്ഷിച്ചു. അതഴിച്ചിട്ടാല്‍ നിലത്തുമുട്ടത്തക്ക നീളമുണ്ടായിരുന്നു. അക്കാലത്ത് 1960 നു മുന്‍പ് പല ഫോട്ടോ സ്റ്റുഡിയോകളിലും ജടാഭാരം അഴിച്ച് പിന്നിലേക്കിട്ട് സ്റ്റൂളില്‍ ഇരിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 1960-കളില്‍ ഞാന്‍ തലശ്ശേരിയില്‍ ആര്‍എസ്എസ് പ്രചാരകനായിരുന്നപ്പോള്‍ അവിടെയും, പില്‍ക്കാലത്തു മാനന്തവാടിയിലും സ്റ്റുഡിയോകളിലും ആ ഫോട്ടോ കണ്ടിട്ടുണ്ട്. രണ്ടു സ്റ്റുഡിയോകളും ക്രിസ്ത്യന്‍ ഉടമസ്ഥതയിലുള്ളവയായിരുന്നു. അവരോട് വിവരമന്വേഷിച്ചപ്പോള്‍ തങ്ങള്‍ തൊടുപുഴക്കാരാണെന്നും, അവരുടെ വീടുകളില്‍ ബാലചികിത്സയ്‌ക്കായി അദ്ദേഹം ചെന്നിരുന്നുവെന്നും മനസ്സിലായി.

ആ സംന്യാസി അമ്മാവന്‍ എല്ലാ വര്‍ഷവും നിശ്ചിതകാലയളവില്‍ മൗനവ്രതം ആചരിക്കുമായിരുന്നു. അപ്പോള്‍ ഒരു ശബ്ദവും പുറപ്പെടുവിക്കില്ല. അന്വേഷിക്കുന്ന വിവരങ്ങള്‍ക്ക് മറുപടി കൈവെള്ളയില്‍ എഴുതിയോ നിലത്തെഴുതിയോ ധരിപ്പിക്കുകയായിരുന്നു ചെയ്യുക. വീട്ടില്‍ ഒരു കുരങ്ങിനെ വളര്‍ത്തിയത് ഓര്‍ക്കുന്നു. കുരങ്ങനെക്കൊണ്ട് ജടാഭാരത്തിലെ പേനിനെപ്പെറുക്കിക്കുമായിരുന്നു. സംന്യാസി അമ്മാവനുസുഖം കിട്ടും. കുരങ്ങന് തിരക്കിട്ട പണിയുമായി.

ഇടക്കിടെ അദ്ദേഹം ദേശസഞ്ചാരം ചെയ്തിരുന്നു. അതും ഇതേ വേഷത്തില്‍ തന്നെ. മാറാനായി ഇണവസ്ത്രം കരുതിയിരുന്നുവെന്നുമാത്രം. ഭക്താനന്ദ ശിഷ്യന്മാരുള്ള സ്ഥലങ്ങളില്‍ അവരൊരുമിച്ചുള്ള കൂട്ടായ്‌മയായിരുന്നു ഉദ്ദേശ്യം. പുന്നപ്ര വയലാര്‍ സംഭവങ്ങള്‍ കഴിഞ്ഞ് ആ വഴി സഞ്ചരിച്ചതിന്റെ വിവരങ്ങള്‍ അദ്ദേഹം പിന്നീട് പറഞ്ഞുകേട്ടിട്ടുണ്ട്. മുതിര്‍ന്ന ആളുകളുമായി അദ്ദേഹം സംസാരിക്കുന്നത് യാദൃച്ഛികമായി കേട്ടതായിരുന്നു. ആ വര്‍ഷത്തില്‍ സാധാരണയായി സ്‌കൂളിലും മറ്റും നടത്താറുണ്ടായിരുന്ന മഹാരാജാവിന്റെ തിരുനാള്‍ (ജന്മദിന)ഘോഷയാത്ര ഉണ്ടായിരുന്നില്ല. അതിന്റെ കാരണം വിശദീകരിക്കാന്‍ അധ്യാപകര്‍ വിമുഖരായിരുന്നു. തിരുവിതാംകൂര്‍ സംസ്ഥാനമാകെ പട്ടാളനിയമം നിലനിന്നതായിരുന്നു കാരണമെന്ന് പിന്നീട് മനസ്സിലായി. വെടിവെപ്പും മറ്റും കഴിഞ്ഞ് സമരത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും കിടിലം മാറുന്നതിനു മുന്‍പായിരുന്നു സംന്യാസി അമ്മാവന്‍ ആ വഴി സഞ്ചരിച്ചത്. വെടിയുണ്ടകള്‍ തുളഞ്ഞുകയറിയ തെങ്ങുകളുടെയും, ചോരയുടെ മണം മാറാത്ത മണ്ണിന്റെയും മറ്റും വിവരണങ്ങള്‍ അദ്ദേഹം നല്‍കിയത് അന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

സംന്യാസി അമ്മാവന്‍ വിദഗ്‌ദ്ധനായ ബാലചികിത്സകനായിരുന്നെന്ന് സൂചിപ്പിച്ചല്ലോ. അതിന്റെ ഒരനുഭവം എന്റെ വീട്ടില്‍ നേരിട്ടുണ്ടായത് ഇവിടെ പറയുകയാണ്. എന്റെ ഒരനുജത്തിക്ക് ജനിച്ച് ഒരു മാസമെത്തിയപ്പോള്‍ അപൂര്‍വമായൊരസുഖം ബാധിച്ചു. എക്കിള്‍ വരുന്നതുപോലത്തെ ഞെട്ടലായിട്ടായിരുന്നു തുടക്കം. പതിവായി കാണിക്കാറുള്ള ഡോക്ടറെ വിവരമറിയിച്ചപ്പോള്‍ അദ്ദേഹം നേരിട്ടു കാണാന്‍ താല്‍പ്പര്യപ്പെട്ടു. വാഹന ഗതാഗതം അസാധ്യമായിരുന്ന അക്കാലത്ത് 1948-ല്‍ മൂന്നു കിലോമീറ്റര്‍ നടന്നാണ് അദ്ദേഹം വന്നത്. അദ്ദേഹം പരിശോധിച്ചതില്‍ രോഗ കാരണം കണ്ടെത്താനായില്ല എന്നു വ്യക്തമായിരുന്നു. രണ്ടു മൂന്നു ദിവസം മരുന്നുകൊടുത്തപ്പോള്‍ കാലില്‍നിന്നും തലയില്‍നിന്നും ഓരോ ചുവപ്പു നിഴല്‍പോലെ തൊലിപ്പുറത്തുകൂടി മുകളിലേക്കും താഴേക്കും വ്യാപിച്ചു തുടങ്ങി. കുഞ്ഞിനു കരച്ചിലില്ലാതെയായി. ഞെട്ടലും ഇക്കിളും തുടര്‍ന്നു.

വീടിനടുത്തു റോഡിലൂടെ സംന്യാസി അമ്മാവന്‍ പോകുന്ന പതിവു സമയത്ത് അമ്മ അദ്ദേഹത്തെ ചെന്നു കണ്ടു വിവരം ധരിപ്പിച്ചു. അദ്ദേഹം ഒരു വര്‍ഷത്തെ മൗനവ്രതത്തിലായിരുന്നു. വീട്ടില്‍ വന്നു, കുഞ്ഞിനെ സൂക്ഷിച്ചുനോക്കി. പടര്‍ന്നുവന്ന ചുവപ്പുരാശിയിലായിരുന്നു ശ്രദ്ധ. അല്‍പ്പസമയം ധ്യാനനിഷ്ഠനായിരുന്നു. കടലാസില്‍ മരുന്ന് കുറിച്ചു. മാവില ഞെട്ട്, പ്ലാവില ഞെട്ട്, വെറ്റില ഞെട്ട്, തെങ്ങിന്റെ ഇളംകൂമ്പിനെ പൊതിഞ്ഞ് കാണപ്പെടുന്ന ആവരണത്തെ ചുരണ്ടിയ പൊടി, മുളക്കൂമ്പിന്റെ പൊടി തുടങ്ങിയ ചില സാധനങ്ങള്‍ ചെന്തെങ്ങിന്റെ കരിക്കിനകത്തിട്ട് കലത്തിന്‍ മുഖത്തുവെച്ച് പുഴുങ്ങിയശേഷം തണുക്കുമ്പോള്‍, അതിലെ വെള്ളം തുള്ളികളായി കുഞ്ഞിന്റെ വായില്‍ ഇറ്റിച്ചുകൊടുക്കാനായിരുന്നു വിധി. അതിന്റെ മാത്രയും കാലവും മറ്റും കുറിപ്പടിയില്‍ കാണിച്ചിരുന്നു. ഇത്രയും മരുന്ന്. അതിനു പിന്താങ്ങായി ജപവും. ദിവസേന ഏതാണ്ട് ഒരു നാഴിക നേരം അദ്ദേഹം കുഞ്ഞിനടുത്തിരുന്ന് ജപിച്ച് ഊതിക്കൊണ്ടിരുന്നു. ആദ്യത്തെ ദിവസം കഴിഞ്ഞപ്പോള്‍  ഇക്കിളിന്റെ ശക്തി കുറയുകയും, ചുവപ്പു പടരുന്നതു നിലയ്‌ക്കുകയും ചെയ്തു. നാലഞ്ചു ദിവസംകൊണ്ട് അസുഖം മാറി. തുടര്‍ന്ന് മറ്റൊരു മരുന്നിനു കുറിച്ചുതന്നു. അതും തയ്യാറാക്കി സേവിച്ചപ്പോള്‍ തികച്ചും രോഗവിമുക്തയായി. മൗനവ്രതകാലം കഴിഞ്ഞ് വീണ്ടും വീട്ടില്‍ വന്നപ്പോള്‍ പ്രസ്തുത അസുഖത്തിന്റെ ആപത്‌സാദ്ധ്യതയെക്കുറിച്ച് സംന്യാസി അമ്മാവന്‍ പറഞ്ഞുതന്നു. മരുന്നും മന്ത്രവും എത്രഫലപ്രദമാണെന്നും, അതില്‍ അന്ധവിശ്വാസം ഇല്ലെന്നും നേരിട്ടു ബോധ്യമായ അനുഭവമായിരുന്നു അന്നുണ്ടായത്.

ആ സംഭവങ്ങള്‍ കഴിഞ്ഞ് വര്‍ഷങ്ങളും തലമുറകളും ദശകങ്ങളും കടന്നുപോയി. സംന്യാസി അമ്മാവന്റെ വിശിഷ്ടമായ സിദ്ധികള്‍ നേടാന്‍ പില്‍ക്കാല തലമുറ തയ്യാറായില്ല. അതിനാവശ്യമായ വിശിഷ്ട സാധനകള്‍ അനുഷ്ഠിക്കാനുള്ള സാഹസവും ക്ഷമയും പുതിയ തലമുറയ്‌ക്കുണ്ടായില്ല. അതുകൊണ്ട് ആ സിദ്ധികള്‍ അന്യംനിന്നുപോയി. ആ വഴിക്കല്ലെങ്കിലും കാലാനുസൃതമായ മാര്‍ഗത്തില്‍ സിദ്ധി കൈവരിക്കാന്‍ അദ്ദേഹത്തിന്റെ പൗത്രന്‍ സന്തോഷ് കുമാറിന് സാധിച്ചു. അതു പ്രബുദ്ധമായ ലോകം അറിഞ്ഞംഗീകരിക്കുകയും ചെയ്തു. പൂര്‍വിക പുണ്യ തപസ്സ് അദ്ദേഹത്തിന്റെ ബ്രഹ്മസായുജ്യത്തിന് തീര്‍ച്ചയായും സഹായമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.