ന്യൂയോര്‍ക്ക്: സൈബര്‍ ഭീകരതയെ ഭാരതം എതിര്‍ക്കുമെന്നും അതിനായി ഐക്യരാഷ്‌ട്രസഭയില്‍ ശബ്ദമുയര്‍ത്തുമെന്നും ഇന്ത്യന്‍ അംബാസിഡറും ഐക്യരാഷ്‌ട്രസഭയുടെ ഇന്ത്യന്‍ സ്ഥിരം പ്രതിനിധിയുമായ സയ്യിദ് അക്ബറുദ്ദീന്‍. ഭീകരവാദത്തിന് ഇപ്പോള്‍ അതിര്‍ത്തികള്‍ ഇല്ലാതായിരിക്കുകയാണ്. ഐക്യരാഷ്‌ട്രസഭയിലെ പ്രത്യേക സമ്മേളനത്തില്‍ സൈബര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഭീകരാക്രണത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷായാവതരണം നടത്തുമെന്നും സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി.
ഇത് ഒരു പുതിയ രീതിയല്ലെങ്കിൽ കൂടി അതീവ ജാഗ്രത പുലര്‍ത്തേണ്ട ഒരു മേഖലയാണ് സൈബര്‍ സെക്കൂരിറ്റി. ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളാണ് ഭീകരരുടെ പ്രവര്‍ത്തനമേഖല. അതിനാല്‍ ഭീകരവാദത്തിനെതിരായി ചര്‍ച്ചകള്‍ ഐക്യരാഷ്‌ട്രസഭയില്‍ നടക്കുമ്പോള്‍ സൈബര്‍ ഭീകരത അവസാനിപ്പിക്കാനുള്ള ആവശ്യവും ഇന്ത്യ ഉന്നയിച്ചേക്കുമെന്നും സയ്യിദ് പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകളും സര്‍ക്കാര്‍ സൈറ്റുകളുമുള്‍പ്പടെ നിരവധി സൈറ്റുകള്‍ ഭീകരവാദ സംഘടനകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനു ഒരും അറുതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ ഇന്നെത്തും.
യുഎന്‍ പൊതു സമ്മേളനത്തിന് മുന്‍പായി അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഈ വര്‍ഷത്തെ നാലാമത്തെ കൂടിക്കാഴ്ചയാണ് ഇതെന്ന് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഇതിന് മുമ്പ് ജി -20, ജി -7 എന്നീ സമയത്തും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത്തരത്തിലുള്ള കൂടിക്കാഴ്ചകള്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധം എത്ര ഉയര്‍ന്നതാണെന്ന് മനസിലാക്കാന്‍ കഴിയുമെന്നാണ് സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കുന്നത്.
















