Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയുഷ്മാന്‍ ഭാരത് പദ്ധതി അംഗങ്ങള്‍ക്ക് ചികിത്സ നിഷേധിച്ച ആശുപത്രികള്‍ക്കെതിരെ കേന്ദ്രത്തിന്റെ കര്‍ശ്ശന നടപടി; 376 സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം,​ പിഴ ഇനത്തില്‍ 1.5 കോടി ഈടാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2019, 11:34 am IST
in India

ന്യൂദല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ചികിത്സ നിഷേധിച്ച ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നു. രാജ്യത്തെവിടെയും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. എന്നാല്‍ ഇതില്‍ ഉള്‍പ്പെടില്ലെന്ന് അറിയിച്ച് രോഗികളില്‍ നിന്നും പണം ഈടാക്കിതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇത്തരത്തില്‍ ചികിത്സ നിഷേധിച്ചതടക്കം കൃത്യ നിര്‍വഹണത്തില്‍ പിഴവ് വരുത്തിയിട്ടുള്ള രാജ്യത്തെ 376 ആശുപത്രികള്‍ക്കെതിരെ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പണം ഈടാക്കിയതടക്കം 1200 കേസുകള്‍ സ്ഥീരികരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 338 ആശുപത്രികള്‍ക്കെതിരെ നടപടിയെടുത്തു. തട്ടിപ്പു കാട്ടുന്ന ആശുപത്രികളുടെ പേര് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കി. 

ഇതുവരെ വിവിധ വകുപ്പുകളില്‍ രാജ്യത്തെ ആശുപത്രികളില്‍ നിന്നും പിഴയിനത്തില്‍ 1.5 കോടി രൂപ ലഭിക്കുകയും, 97 ആശുപത്രികളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രി അധികൃതര്‍ക്കെതിരെ ക്രിമിനല്‍ നടപടികളുമുണ്ടാവും. പദ്ധതിയുടെ ഭാഗമായ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ഈ സൗകര്യം ഉണ്ടാവും.

പദ്ധതി വഴി ഒരു വര്‍ഷത്തിനിടെ 45 ലക്ഷം നിര്‍ധന രോഗികളെ ചികിത്സിച്ചു. 18073 ആശുപത്രികളാണ് ഇപ്പോള്‍ പദ്ധതിയിലുള്ളത്. 70500 കോടി രൂപയാണ് ഒരു വര്‍ഷത്തെ പദ്ധതി ചെലവ്. 2022 അവസാനത്തോടെ 1.5 ലക്ഷം സെന്ററുകളായി വര്‍ധിപ്പിക്കും. ആരോഗ്യസൗഖ്യ കേന്ദ്രങ്ങളുടെ എണ്ണം 21000 ആയി. ഈ സാമ്പത്തിക വര്‍ഷം തന്നെ ഇത് 40000 ആക്കും. കേരളത്തില്‍ 671 ആയുഷ്മാന്‍ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങള്‍ ഇതുവരെ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ ദല്‍ഹി ഇപ്പോഴും പദ്ധതിയില്‍ അംഗമായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. 

അതേസമയം കശ്മീരിലും വിജയകരമായി പദ്ധതി നടപ്പാക്കി വരികയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കിയിരുന്നെങ്കിലും അതൊന്നും ആശുപത്രികളെ ബാധിച്ചിട്ടില്ലെന്ന് ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ആയുഷ്മാന്‍ ഭാരത് അടക്കമുള്ള ചികിത്സാ പദ്ധതികളില്‍ ഓണ്‍ലൈനിലുടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ കശ്മീരിലെ പ്രത്യേക പശ്ചാത്തലം പരിഗണിച്ച് ഇക്കാര്യങ്ങള്‍ നോക്കാതെ തന്നെ രോഗികള്‍ക്കു ചികിത്സ ഉറപ്പാക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും ഹര്‍ഷ് വര്‍ധന്‍ കൂട്ടിച്ചേര്‍ത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

Kerala

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

World

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

Kerala

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

Kerala

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.