Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിദ്യാര്‍ഥികള്‍ ബ്രഹ്മചാരികളാകട്ടെ…

ആചാര്യശ്രീ രാജേഷ് by ആചാര്യശ്രീ രാജേഷ്
Sep 16, 2019, 03:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ബ്രഹ്മചര്യമെന്നത് ഭാരതത്തിന്റെ പ്രാചീന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആത്മാവായിരുന്നു.  ആധുനികവിദ്യാഭ്യാസ സമ്പ്രദായത്തില്‍ ബ്രഹ്മചര്യത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് മാത്രമല്ല,   ‘ബ്രഹ്മചര്യം’ എന്ന വാക്കുതന്നെ ഇന്നേറെ തെറ്റിദ്ധരിക്കപ്പെട്ട അവസ്ഥയിലാണുള്ളത്.  ബ്രഹ്മചാരിയാകുക എന്നാല്‍ കല്യാണം കഴിക്കാതിരിക്കലാണ് എന്ന് കരുതുന്നവര്‍ ഒട്ടനവധിയാണ്. എന്നാല്‍ ബ്രഹ്മചര്യവ്രതം വിവാഹം ചെയ്ത് കുടുംബജീവിതം പുലര്‍ത്തുന്ന ഗൃഹസ്ഥനും ഒഴിച്ചുകൂടാനാകാത്തതാണെന്നാണ് വേദാദി ശാസ്ത്രങ്ങള്‍ പറയുന്നത്. ഏകപത്‌നീവ്രതക്കാരായ ശ്രീരാമനും ശ്രീകൃഷ്ണനും ഋഷിമാരില്‍ ഒട്ടുമിക്കവരും  ഗൃഹസ്ഥരായിരുന്നുകൊണ്ടുതന്നെ ബ്രഹ്മചര്യവ്രതത്തെ പാലിച്ചവരാണ്. വാസ്തവത്തില്‍ നാല് ആശ്രമങ്ങള്‍ക്കും ഒഴിച്ചുകൂടാനാകാത്തതാണ് ബ്രഹ്മചര്യവ്രതം. എന്നാല്‍ ബ്രഹ്മചര്യവ്രതം സര്‍വപ്രാധാന്യത്തോടെ കടന്നുവരുന്നതിനാല്‍ ചതുരാശ്രമങ്ങളില്‍ ആദ്യത്തേതിന് ‘ബ്രഹ്മചര്യാശ്രമം’ എന്നുതന്നെ പേര് വന്നു. 

എന്താണീ ബ്രഹ്മചര്യം എന്ന്  യോഗദര്‍ശനത്തിന്റെ പ്രാചീന വ്യാഖ്യാനമായ ഭോജവൃത്തിയില്‍ നിര്‍വചിക്കുന്നുണ്ട്. ‘വീര്യനിരോധോ ഹി ബ്രഹ്മചര്യമ്’ – വീര്യത്തിന്റെ പുറത്തുപോകലിനെ തടഞ്ഞ് സ്വശരീരത്തില്‍ സംരക്ഷിച്ചു നിര്‍ത്തുന്നതാണ് ബ്രഹ്മചര്യം. സന്താനോല്പാദനം സാധ്യമാക്കുന്ന ധാതുവായ ‘വീര്യം’ കൗമാരകാലത്ത് തീര്‍ത്തും അനാവശ്യമായ  കാമോദ്ദീപനങ്ങളാല്‍ ക്ഷയിച്ചുപോകാതെ സൂക്ഷിക്കേണ്ടതുണ്ട്. അതിനായി കാമോദ്ദീപനങ്ങളിലേക്ക് വഴിവെക്കുന്ന എല്ലാ പ്രവൃത്തികളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക എന്നതാണ് ചെയ്യേണ്ടത്. കുമാരീ – കുമാരന്മാര്‍ക്കിടയില്‍ സംഭവിക്കാവുന്ന പ്രണയം മുതല്‍ കാമോദ്ദീപനത്തിന് കാരണമായേക്കാവുന്ന  കാഴ്ചകളും ചിന്തകളും ഇടപഴകലും വരെ ഒഴിവാക്കേണ്ടതാണ്. രജോഗുണപ്രധാനമായ  (മദ്യമാംസാദികളും, മറ്റ് തീക്ഷ്ണസ്വഭാവത്തോടുകൂടിയതുമായ) ആഹാരത്തിന്റെ വര്‍ജനവും ബ്രഹ്മചര്യപാലനത്തിന് അത്യന്താപേക്ഷിതമാണ്.

ഇപ്രകാരം വീര്യസംരക്ഷണം ചെയ്യുന്നതുകൊണ്ട് ആരോഗ്യവും ആയുസ്സും വര്‍ധിക്കുമെന്ന് ആയുര്‍വേദം ഉദ്‌ഘോഷിക്കുന്നു. ഇത് എല്ലാ മനുഷ്യര്‍ക്കും ബാധകമാണ്. എന്നാല്‍ ബ്രഹ്മചര്യ വ്രതപാലനംകൊണ്ട്  വിദ്യാര്‍ഥി ജീവിതത്തിന് വിശേഷിച്ച് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നാണിനി ചിന്തിക്കുന്നത്. ഇന്ന് കുട്ടികളുടെ ശ്രദ്ധ  പഠനത്തില്‍നിന്നും വഴി തെറ്റിപ്പോകാനും അതുവഴി ഭാവിജീവിതംപോലും  നിറംമങ്ങിപ്പോകുവാനുമുള്ള  കാരണങ്ങളിലൊന്ന്  കൗമാരകാലത്തെ ഇത്തരം ചാപല്യങ്ങളാണ്. അവയെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ബ്രഹ്മചര്യവ്രതംകൊണ്ട് സാധിക്കുമെന്നത് സുവ്യക്തമാണല്ലോ. എന്നാല്‍ ഇതിനുമപ്പുറം ബ്രഹ്മചര്യവ്രതത്തിന് അദൃഷ്ടഫലങ്ങളുണ്ടെന്നാണ് വേദാദിശാസ്ത്രങ്ങള്‍ പറയുന്നത്. 

അഥര്‍വവേദത്തിലെ ഒരു മന്ത്രം കാണുക:

ഓം യേനേന്ദ്രായ സമഭരഃ 

പയാംസ്യുത്തമേന 

ബ്രഹ്മണാ ജാതവേദഃ.

തേന ത്വമഗ്‌ന ഇഹ വര്ധയേമം സജാതാനാം ശ്രൈഷ്ഠ്യ ആ ധേഹ്യേനമ്.

(അഥര്‍വവേദം 1.9.3)

പദം പിരിച്ചുള്ള അര്‍ഥം:

(ജാതവേദഃ=) സര്‍വജ്ഞനായ പ്രഭോ, (യേന=) യാതൊരു (ഉത്തമേന=) ഉത്തമമായ (ബ്രഹ്മണാ=) ജ്ഞാനത്താലാണോ (ഇന്ദ്രായ=) ജിതേന്ദ്രിയനായ അഥവാ ബ്രഹ്മചര്യപ്രതിഷ്ഠനേടിയ ഒരുവനായിക്കൊണ്ട് (പയാംസി സമഭര=) വീര്യശക്തികളെ  പൂരിതമാക്കുന്നത്, (തേന=) ആ ജ്ഞാനത്താല്‍ (അഗ്‌നേ=) അല്ലയോ ജ്ഞാനപ്രകാശകനായ പ്രഭോ, (ത്വം=) അവിടുന്ന് (ഇഹ=) ഈ ലോകത്ത് (ഇമം=) ഇവനെ (വര്ധയ=) ഉന്നതനാക്കിയാലും. (ഏനം=) ഇവനെ (സജാതാനാം=) സമപ്രായക്കാരില്‍വെച്ച്  (ശ്രേഷ്ഠ്യേ=) ശ്രേഷ്ഠസ്ഥാനത്ത് (ആധേഹി=) സ്ഥാപിച്ചാലും.

 യോഗദര്‍ശനം പഠിക്കാത്തവര്‍ക്ക് ഈ മന്ത്രത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ പ്രയാസമാണ്.

ബ്രഹ്മചര്യത്തിന്റെ പ്രയോജനമെന്തെന്ന് പതഞ്ജലിമുനി യോഗദര്‍ശനത്തില്‍  പറയുന്നുണ്ട്. ‘ബ്രഹ്മചര്യപ്രതിഷ്ഠായാം വീര്യലാഭഃ'(2.38)  ‘ബ്രഹ്മചര്യത്തില്‍ നിലയുറച്ച യോഗിയില്‍ വീര്യലാഭം ഉണ്ടാകുന്നു.’ഈ സൂത്രത്തിന് വ്യാസമുനി രചിച്ച ഭാഷ്യം  ശ്രദ്ധേയമാണ്. കാണുക: 

‘യസ്യ ലാഭാദപ്രതിഘാന്‍ ഗുണാനുത്കര്ഷയതി, സിദ്ധശ്ച വിനയേഷു ജ്ഞാനമാധാതും സമര്ഥോ ഭവതീതി.’

അര്‍ഥം: യാതൊന്നിന്റെ പ്രാപ്തിയാലാണോ യോഗി യോഗവിഘ്‌നം വരുത്താത്ത ഗുണങ്ങളെ അഥവാ  വിശേഷശക്തികളെ വര്‍ധിപ്പിക്കുന്നത്, അപ്രകാരം സിദ്ധി നേടിക്കൊണ്ട്,  വിനയാന്വിതരായ ശിഷ്യരില്‍ ജ്ഞാനത്തെ സ്ഥാപിക്കാനും അവന്‍ സമര്‍ഥനാകുന്നു.

അതായത് ബ്രഹ്മചര്യപ്രതിഷ്ഠയിലൂടെ യോഗിക്ക് സ്വന്തം ശക്തികളെ വര്‍ദ്ധിപ്പിക്കാനാകുന്നു എന്ന് മാത്രമല്ല, വിനയാന്വിതനായ ശിഷ്യനില്‍ താന്‍ നേടിയെടുത്ത, അനുഭവത്തിലൂന്നിയ  ഉത്തമജ്ഞാനത്തെ അതേപടി പകര്‍ന്നു നല്‍കാനും കഴിയും. ഇവിടെ ‘ബുദ്ധിമാനായ’ ശിഷ്യന്‍ എന്നല്ല ‘വിനയാന്വിതനായ’ ശിഷ്യന്‍ എന്നാണ് വ്യാസമുനി എഴുതിയത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. കാരണം ‘ഇന്ദ്രിയജയസ്യ മൂലം വിനയഃ’ (ചാണക്യസൂത്രം 5)  ബ്രഹ്മചര്യത്തിന്റെ അടിസ്ഥാനമിരിക്കുന്നത് വിനയത്തിലാണെന്നാണ് ആര്‍ഷമതം. വിനയമുള്ളവനേ ബ്രഹ്മചര്യം പാലിക്കാനാകൂ. 

                                                                                                                                         (തുടരും)

                                                                                                                                     0495 2724700

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

India

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

India

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

India

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

Kerala

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

ഇന്ത്യ – പാക് സംഘര്‍ഷം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കും

ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും. പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ വെടിവെച്ചിട്ട ചൈനയുടെ പിഎല്‍15 എന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍.

പാകിസ്ഥാന് ആയുധം കൊടുത്ത് സഹായിക്കുന്ന ചൈനയുടെ വക്താവ് പറയുന്നു:”ചൈന തീവ്രവാദത്തിനെതിരാണ്”; ചിരിച്ച് മണ്ണുകപ്പി ലോകം

പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചു, ഫലപ്രദമായി തടഞ്ഞു

മാതാ വൈഷ്ണോ ദേവി ദർശനത്തിന് പോകുന്ന ഭക്തർക്ക് നിർദേശങ്ങൾ നൽകി ഭരണകൂടം : പുലർച്ചെ 5 മണി വരെ യാത്ര ചെയ്യരുതെന്ന് ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies