Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കഴിഞ്ഞ പ്രളയത്തില്‍ നിന്നും കേരളം പാഠം പഠിച്ചില്ലെന്ന് ഇ. ശ്രീധരന്‍; ‘പഠനമാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചിട്ട് മറുപടി പോലൂം ലഭിച്ചില്ല, ദുരിതങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമില്ല’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2019, 09:01 pm IST
in Kerala

 കൊച്ചി: കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായ പ്രളയത്തില്‍ നിന്നും നമ്മള്‍ പാഠം പഠിച്ചിട്ടില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. പ്രളയകാരണം കണ്ടുപിടിച്ച് ഭാവിയില്‍ ഇതിനെ തരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനും വിദഗ്ധ സാങ്കേതികസമിതി രൂപവല്‍കരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്ലാനിങ് ബോര്‍ഡിനും കത്തെഴുതിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷത്തെ പ്രളയ കാരണം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. കാരണം കണ്ടുപിടിച്ച് പരിഹരിക്കണം. അതിനാര്‍ക്കും താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത് ഭാരതപ്പുഴയില്‍ തൃത്താലയിലെ റെഗുലേറ്ററിന്റെ 27 ഷട്ടറുകള്‍ തുറക്കാന്‍പറ്റിയില്ല. ഇക്കാരണത്താല്‍ സമീപപ്രദേശങ്ങളില്‍ മുഴുവന്‍ വെള്ളം കയറി. പ്രളയത്തിനുശേഷവും അതിന്റെ ഷട്ടര്‍ തുറക്കാന്‍ പറ്റാത്തതിന്റെ കാരണം കണ്ടുപിടിച്ചില്ല. ഇപ്പോഴും അത് അങ്ങനെത്തന്നെ കിടക്കുന്നു.

അനധികൃത ഖനനം പ്രളയത്തിന് കാരണമാണ്. ശാസ്ത്രീയമായ മൈനിങ് നടക്കുന്നില്ല. പുഴയില്‍നിന്ന് മണല്‍വാരുന്നതും പ്രശ്‌നമാണ്. മണല്‍ വാരുന്നവര്‍ പുഴയുടെ ഇരുവശത്തുനിന്നുമാണ് വാരുന്നത്, നടുവില്‍നിന്നല്ല. ഇത് പുഴയുടെ ഒഴുക്കിനെ ദോഷകരമായി ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.നേരത്തെ, പ്രളയത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഫൗണ്ടേഷന്‍ ഫോര്‍ റീസ്‌റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസ് എന്ന സംഘടനയ്‌ക്ക് വേണ്ടിയാണ് പ്രസിഡന്റായ ഇ . ശ്രീധരന്‍ ഹര്‍ജി നല്‍കിയത്.

തന്റെ 65 വര്‍ഷത്തെ എഞ്ചിനീയറിംഗ് പരിചയം വെച്ച് പ്രളയം മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്ന് കരുതുന്നു. കൊല്ലം  കോഴിക്കോട് ജില്ലകള്‍ക്കിടയിലുള്ള നിരവധി പേര്‍ ഇതുമൂലം വലിയ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചു. ഇതിനെപ്പറ്റി സമഗ്രമായ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 30 നു തന്നെ മുഖ്യമന്ത്രിക്ക് കത്തയച്ചു. ആസൂത്രണ കമ്മീഷന്‍ വൈസ് ചെയര്‍മാനും കത്തയച്ചിരുന്നു. യാതൊരു മറുപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും ശ്രീധരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനുള്ള സാദ്ധ്യതയുണ്ട്. സര്‍ക്കാര്‍ വിഷയത്തില്‍ യാതൊരു മറുപടിയും തരാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രളയം ഉണ്ടാകാനുള്ള കാരണങ്ങളെപ്പറ്റി സമഗ്രമായ പഠനം നടത്താന്‍ കോടതി ഉത്തരവിടണമെന്നും ഹര്‍ജിയില്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കൃത്യമായി നേരിടാനും സംസ്ഥാനത്തിനും രാജ്യത്തിനും ഇതുമൂലം കഴിയുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ഡാമുകള്‍ യഥാസമയം തുറന്നു വിടാതെ ജലം സംഭരിച്ചു നിര്‍ത്തിയതാണ് കേരളത്തിലെ പ്രളയത്തിനു കാരണമെന്ന് ഇ. ശ്രീധരന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കാലാവസ്ഥ നിരീക്ഷണത്തിലെ അപാകതയും കാരണമായെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണം നേരത്തെയും ഉയര്‍ന്നിരുന്നു. മുഖ്യപ്രതിപക്ഷ കക്ഷികളും ഈ ആരോപണം ഉയര്‍ത്തിയിരുന്നു. ഡാം തുറന്നു വിടുന്നതിനു മുന്‍പ് യാതൊരു  വിധ മുന്നറിയിപ്പുകളും ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നായിരുന്നു ആക്ഷേപം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം നിഷേധിക്കുകയാണുണ്ടായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

Kerala

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.