കൊച്ചി : ജയ്ശ്രീറാം എന്നത് ത്രോതായുഗം മുതല്‍ മുഴങ്ങുന്ന ശബ്ദമാണ് അതിനിയും മുഴങ്ങുമെന്ന് നടന്‍ സന്തോഷ് പണ്ഡിറ്റ്. രാജ്യത്ത് ജയ്ശ്രീറാം കൊലവിളിയായി ഉയരുന്നുവെന്നുള്ള അസഹിഷ്ണുത വാദികളുടെ ആരോപണങ്ങള്‍ക്കുള്ള മറുപടിയായാണ് പണ്ഡിറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
പണ്ഡിറ്റിന്റെ സാമൂഹിക നിരീക്ഷണം എന്ന തലക്കെട്ടോടെ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. അന്യായമായി രാജ്യത്തുണ്ടായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ശ്രദ്ധിക്കാന്‍ കേരളത്തിലെ സംസ്‌കാരിക നായകര്‍ക്കായി. തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം ആള്‍ക്കൂട്ട ആക്രമണം ഉണ്ടായിരുന്നു. 78 കാരനായ റിട്ടയേര്‍ഡ് അധ്യാപകനെ കുറച്ചു പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ഇതൊന്നും ഇവര്‍ അറിഞ്ഞിരുന്നില്ലേയെന്ന് പണ്ഡിറ്റ് ചോദിക്കുന്നു.
പ്രധാനമന്ത്രിക്ക് കത്തെഴുതിയ ഇവരുടെ സ്വന്തം സിനിമാമേഖലയിലെ ഒരു പ്രമുഖ നടി ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും അതും അറിഞ്ഞില്ല. ടിപിയെ 51 തവണ വെട്ടിക്കൊന്നതും നമ്മുടെ നാട്ടിലാണ്. കേരളത്തില്‍ എത്രയോ രാഷ്‌ട്രീയ കൊലാതകങ്ങളും ആക്രമണങ്ങളും കൊലപാതകങ്ങളും നടക്കുന്നു. അതെല്ലാം ആള്‍ക്കൂട്ട അക്രമണമാണ്. അഭിമന്യുവിന്റെ കൊലപാതകവും ആള്‍കൂട്ട ആക്രമണമായിരുന്നു. കെവിന്റേതടക്കം നിരവധി ദുരഭിമാന കൊലപാതകങ്ങളും സംസ്ഥാനത്ത് നടന്നിട്ടുണ്ട്. ഉത്തരേന്ത്യന്‍ കൊലപാതകങ്ങളെ എതിര്‍ത്തതിന് ഒരു പരാതിയും ഇല്ല. സെലക്ടീവ് എതിര്‍പ്പിനെ ഉള്ളൂ പരാതി.
അഭിമന്യുവിനെ കൊന്നതും അഖിലിനെ കുത്തിയതും രാമനാമം ജപിക്കാത്തതിനെ തുടര്‍ന്നല്ല. മധുവിനെ, ശുഹൈബിനെ, കൃപേഷിനേയും ശരത്ലാലിനേയും കൊന്നത് രാമ നാമം ജപിച്ചല്ല. ജോസഫ് മാഷിന്റെ കൈവെട്ടിയതും രാമ നാമം ജപിക്കാഞ്ഞിട്ടല്ല. ഫ്രാന്‍സിലും, ന്യൂസിലാന്‍ഡിലും, ശ്രീലങ്കയിലേയും ഭീകരാക്രമണങ്ങളും രാമനാമം ജപിക്കാത്തതു കൊണ്ടല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേഴ്സുമാരുടെ ജീവിതം കഥകളും സിനിമകളാക്കിയും വിറ്റ് അവാര്‍ഡ് വാങ്ങിയവര്‍ ന്യായമായ ശമ്പളത്തിനും മറ്റ് കാര്യങ്ങള്‍ക്കുമായി സമരം ചെയ്തപ്പോള്‍ ഇവരൊന്നും ആ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
മത്സ്യത്തൊഴിലാളികളുടേയും പ്രവാസികളുടേയും ജീവിതം സിനിമയാക്കിയവരില്‍ ആരും ട്രോളിങ് നിരോധനവും ആന്തൂരിലെ ആത്മഹത്യയും ശ്രദ്ധിച്ചില്ല. വരാപ്പുഴയിലും നെടുങ്കണ്ടത്തും ഉരുട്ടിക്കൊല നടന്നിട്ടും ഇവര്‍ മിണ്ടിയില്ല. പെണ്‍കുട്ടികളെ നടുറോട്ടിലിട്ട് ജീവനോടെ കത്തിച്ചു കൊന്നപ്പോഴും, സ്ത്രീപീഡനങ്ങളും, കൊലപാതകങ്ങളും ദിനംപ്രതി വര്‍ദ്ധിച്ചിട്ടും, സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുകയായിരുന്നെന്നും സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തി.
















