Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കവിതയിലെ സഹ്യനും മേഘരൂപനും

സേവ്യര്‍ ജെ. by സേവ്യര്‍ ജെ.
Jul 26, 2019, 09:56 pm IST
in Literature

ആധുനിക കവിതയുടെ മുഖപ്രസാദവും പഴമയിലെ പുതുമുഖ പാരമ്പര്യം കൂടിക്കുഴഞ്ഞ ആറ്റൂര്‍ രവിവര്‍മ്മ യാത്രയാകുമ്പോള്‍ അവശേഷിക്കുന്നത് ഭാഷയുടേയും കവിതയുടേയും നിഷ്‌ക്കളങ്ക സൗന്ദര്യത്തിന്റെ സൗരഭ്യമാണ്. വെറുതെ വായ്‌ത്താരിയായി പറഞ്ഞുപോകുന്ന ഇന്നത്തെ ചില കവിതകള്‍ക്കുമപ്പുറം പ്രശോഭമാര്‍ന്ന കവിതാ രചനയിലെ ഒരാശ്വാസമാണ് ഇല്ലാതാകുന്നത്. ആരുടേയും നിഴലോ നിരയോ ആകാതെ രവിവര്‍മമാത്രമായി തനിച്ചുനിന്ന രചനയും രസവിചാരവുമായിരുന്നു ആ കവിതകള്‍ക്ക്.

കുറച്ചു പറഞ്ഞ് കൂടുതല്‍ അനുഭവിപ്പിക്കുന്ന നിശബ്ദതയിലെ ശബ്ദമാണ് ആറ്റൂര്‍ കവിത. നിഗൂഢ സൗന്ദര്യം പിഴിഞ്ഞൊഴിച്ച് കുറുക്കിയെടുത്ത കവിത. കവിയും വിവര്‍ത്തകനുമായി എഴുതിയതത്രയും കാതല്‍കൊണ്ട് വലിയ വടവൃക്ഷമായിരുന്ന കവി. പുതുവായനക്കാര്‍ക്കുപോലും നവ ഭാഷയായും ഭാവമായും തോന്നിയിരുന്ന ആറ്റൂര്‍ കവിതകള്‍ക്ക് എന്തെന്നില്ലാത്തൊരു നൈതികാംശമുണ്ട്. സര്‍വസാധാരണക്കാര്‍ക്ക് കവിതയിലേക്കു കുടിയേറാനുള്ള വാസനാ വികൃതിയുണ്ട് ആ കവിതകള്‍ക്ക്. ആനയുടെ കൊമ്പോ തുമ്പിക്കൈയോ തൊട്ട് അന്ധര്‍ തൃപ്തരാകുമ്പോള്‍ വാലിന്‍ രോമംകൊണ്ടൊരു മോതിരം തനിക്കുമതിയെന്നു പറയുന്ന കവിയുടെ ലാളിത്യസുഭഗമാര്‍ന്ന ഭാവനാശില്‍പം ഗംഭീരം. ഇങ്ങനെ ഏതിലും മുദ്രപതിപ്പിച്ച രവിവര്‍മ എഴുപതു വര്‍ഷത്തെ രചനാ ജീവിതത്തില്‍ ആകെ പ്രസിദ്ധീകരിച്ചത് നൂറില്‍താഴെ കവിതകള്‍. ആഴ്ചകള്‍തോറും വിവിധ വാരികകളില്‍ കവിത എഴുതുന്ന ഇന്നത്തെ കവിതാ പ്രദര്‍ശനക്കാരില്‍നിന്നും വ്യത്യസ്തനായി പേനകുറിക്കുന്നതില്‍ കാമ്പുണ്ടാകണമെന്ന നിര്‍ബന്ധത്താല്‍ വല്ലപ്പോഴും മാത്രമേ ആറ്റൂരിന്റെ കവിത പ്രത്യക്ഷപ്പെടാറുള്ളൂ. അതാകട്ടെ അനുവാചകരില്‍ ഉത്സവമാകുന്നവയും. 

ഗുരുതുല്യനായ എം.ഗോവിന്ദന്‍, സൗഹൃദ നിലാവായ ആര്‍.രാമചന്ദ്രന്‍, നിരീക്ഷണ പടുവായ കുട്ടികൃഷ്ണ മാരാര്‍, പിയുമായുള്ള അടുപ്പം എന്നിങ്ങനെ നിതാന്ത ബന്ധം ആറ്റൂരിലെ കാവ്യവ്യക്തിത്വത്തേയും വ്യക്തി വൈശിഷ്ട്യത്തേയും പുനസൃഷ്ടിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ലക്ഷ്യം എന്തെന്നറിയാതെ എങ്ങോട്ടാണാവോ, നിശ്ചയമില്ല എന്നു പറഞ്ഞ, മലയാള കവിതയെന്ന നിത്യകാമുകിയെത്തേടി അനന്താന്വേഷിയായിരുന്ന പി എന്ന മേഘരൂപനെ ആറ്റൂര്‍ സ്വ സത്വമായും കുടിയേറ്റിയിട്ടുണ്ട്. നാസ്തികനാണെങ്കിലും സാംസ്‌ക്കാരികമായി താന്‍ നാസ്തികനല്ലെന്നും ആറ്റൂര്‍ പറഞ്ഞിട്ടുണ്ട്. ഭാരതിയതയിലുള്ള മമതയും അതന്വേഷിച്ചുള്ള യാത്രയും പതിവായിരുന്നു. ഹിമാലയം ചവിട്ടിയത് ആ തുടര്‍ സഞ്ചാരത്തിന്റെ ഭാഗമായിരുന്നു. 

വിവര്‍ത്തനത്തില്‍ ചോര്‍ന്നു പോകുന്നതാണ് കവിതയും കലയുമെന്നൊക്ക പറയുമ്പോഴും വിവര്‍ത്തനം തന്നെ കലയായി മാറുന്ന ഇന്ദ്രജാലത്തിന്റെ കൈത്തഴക്കമാണ് സുന്ദര രാമസ്വാമിയുടെ രണ്ടു നോവലുകള്‍ തമിഴില്‍നിന്നും മൊഴിമാറ്റി ആറ്റൂര്‍ നിര്‍വഹിച്ചത്. ആധുനിക തമിഴ് നോവലിന്റെ തലതൊട്ടപ്പനായ സുന്ദരരാമസ്വാമിയുടെ നോവലുകളായ ജെ ജെ ചില കുറിപ്പുകള്‍, പുളിമരത്തിന്റെ കഥ എന്നിവയുടെ ആത്മാവിലിറങ്ങി തര്‍ജമ ചെയ്തതാണ്.ആറ്റൂരിന്റെ രചന തന്നെയോ എന്നു കരുതുംപോലെയായിരുന്നു അവയുടെ ഉള്ളടക്ക ഗൗരവംവിടാതെയുള്ള മൊഴിമാറ്റം. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പ്രമുഖ വാരികയില്‍വന്ന ഈ മൊഴിമാറ്റത്തിന് വമ്പിച്ച സ്വീകാര്യതയായിരുന്നു. അന്നു വായിച്ചവര്‍ക്ക് ആ കുറിപ്പിന്റെ പുളിരസം ഇന്നുമുണ്ടാകും. തമിഴിന്റെ പ്രൗഢിയോട് കമ്പംതോന്നി ആ ഭാഷപഠിച്ചതിനുശേഷമായിരുന്നു വിവര്‍ത്തന സാഹിത്യമെന്നു ഇന്നുകൊണ്ടാടുന്നതിന്റെ നല്ല പൂര്‍വമുഖമായ ഈ മൊഴിമാറ്റം നടന്നത്.

ആറ്റൂര്‍ കവിതകള്‍, ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍, ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍, സെല്‍മ, ജി.നാഗരാജന്‍ എന്നിവരുടെ നോവല്‍ വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി രചനകള്‍ നടത്തിയ ആറ്റൂരിന് അനവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.