രണ്ടു പ്രാവശ്യം ഭാരതത്തിന്റെ ഉപരാഷ്ട്രപതിസ്ഥാനം അലങ്കരിച്ച ഹമീദ് അന്‍സാരിയെക്കുറിച്ച് റോയുടെ മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ വളരെ ഗൗരവമായി കാണേണ്ടതാണ്… ഉപരാഷ്ട്രപതിയുടെ സ്ഥാനം ഒഴിഞ്ഞപ്പോള്‍തന്നെ വര്‍ഗീയമായി ഒരുപരാമര്‍ശം നടത്തി ഇയാളുടെ മനസ്സിലിരിപ്പ് വ്യക്തമാക്കുകയുണ്ടായി.
കോഴിക്കോട് നടന്ന മുസ്ലീം വിഘടനവാദികളുടെ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രോഗ്രാമില്‍ പങ്കെടുത്തുകൊണ്ട് പൊതുസമൂഹത്തിനുമുന്നില്‍ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. എന്നാലും ഇത്രയും രാജ്യദ്രോഹപ്രവര്‍ത്തനം ഉയര്‍ന്ന പദവിയില്‍ ഇരുന്നുകൊണ്ട് ചെയ്യുമെന്ന് വിചാരിച്ചില്ല. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ വിശകലനം ചെയ്യാതെ ഉപരാഷ്ട്രപതിയായി അവരോധിച്ചവരെക്കുറിച്ചും അന്വേഷണം നടത്തണം. ഇനിയൊരിക്കലും ഇതുപോലുള്ള രാജ്യദ്രോഹികള്‍ ഉന്നതപദവികളില്‍ എത്തിചേരാതിരിക്കാനായി നിയമനിര്‍മ്മാണം നടത്തണം.
യുപിഎ ഭരണസമയത്ത് രാജ്യത്തുടനീളംനടന്ന വിവിധ ബോംബ് ആക്രമണങ്ങള്‍ക്കും പാക്കിസ്ഥാനില്‍നിന്ന് കടല്‍കടന്ന് വന്നു നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നിലും ഇത്തരം അന്‍സാരിമാരുടെ കറുത്തകരങ്ങള്‍ പ്രവര്ത്തിച്ചിട്ടുണ്ടായിരുന്നോയെന്ന് അന്വേഷിക്കേണ്ടതാണ്. രാജ്യത്തിനെ എല്ലാ അര്‍ത്ഥത്തിലും പിറകോട്ടുവലിക്കുന്ന ഇത്തരം കറുത്ത ആടുകളെ തുടച്ചുനീക്കാനുള്ള സംവിധാനം ഉണ്ടായേ പറ്റൂ. കറുത്തശക്തികളുമായി കൂട്ടുചേര്‍ന്നാണ് ഈ രാജ്യം ഭരിക്കപ്പെട്ടിരുന്നതെന്ന സത്യം ഹമീദ് അന്‍സാരിയുടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറനീക്കി പുറത്തു കൊണ്ടുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: