Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചെലവില്ലാക്കൃഷി, തനത് സമ്പ്രദായത്തിലേക്കുള്ള മടക്കം

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jul 6, 2019, 03:01 am IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: രാസവളവും കീടനാശിനിയും ഉപയോഗിക്കും മുമ്പ് നിലനിന്ന പ്രചാനീകാല കാര്‍ഷിക പദ്ധതിയാണ് സീറോ ബജറ്റ് ഫാമിങ് അഥവാ ചെലവില്ലാക്കൃഷി. ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചതോടെ പദ്ധതിക്ക് വന്‍ പ്രചാരമാകും. പണ്ടുമുതല്‍ നിലനിന്നിരുന്ന ഈ കാര്‍ഷികപദ്ധതിയുടെ ഇക്കാലത്തെ പ്രചാരകന്‍ സന്തോഷ് പലേക്കര്‍ എന്ന അഗ്രിക്കള്‍ചറല്‍ സയന്റിസ്റ്റാണെന്നതാണ് ശ്രദ്ധേയം. 

കാര്‍ഷിക വിപ്ലവത്തിലൂടെ, ഉല്‍പ്പാദനം പലമടങ്ങ് വര്‍ധിപ്പിക്കുന്നതിനാണ് രാസവളവും കീടനാശിനിലും ഉപയോഗിച്ചു തുടങ്ങിയത്. ഇപ്പോള്‍ ഇവ രണ്ടും കര്‍ഷകന്റേയും ജീവികുലത്തിന്റേയും നാശകാരണമാണെന്ന് ശാസ്ത്രംതന്നെ തിരിച്ചറിഞ്ഞു തുടങ്ങിയതോടെയാണ് സുഭാഷ് പലേക്കറെ പോലുള്ളവര്‍ സീറോ ഫാമിങ് എന്ന പേരില്‍ പ്രാചീന സമ്പ്രദായം പുനരവതരിപ്പിച്ചത്. മഹാരാഷ്‌ട്ര, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ വ്യാപകമായി വിജയിച്ചതോടെ പദ്ധതി കൂടുതല്‍ കര്‍ഷകര്‍ സ്വീകരിച്ചു തുടങ്ങി. 

നാടന്‍ പശുവിനെ വളര്‍ത്തുക, അതിനെ ആശ്രയിച്ച് കാര്‍ഷികവൃത്തി നടത്തുക എന്നതാണ് ലളിതമായി പറഞ്ഞാല്‍ സീറോ ഫാമിങ്. നാടന്‍ പശുവിന്റെ ചാണകമാണ് വളം. ഇത് മണ്ണിലെ കോടിക്കണക്കിന് സൂക്ഷ്മ ജീവികളെ സക്രിയമാക്കും. മണ്ണിര മുതല്‍ നഗ്‌ന നേത്രങ്ങള്‍ക്കു കാണാന്‍ കഴിയാത്തവരെ ചേര്‍ന്ന് മണ്ണിനെ സമ്പുഷ്ടമാക്കും. രാസവളത്തിലൂടെ മണ്ണില്‍ അടിച്ചേല്‍പ്പിക്കുന്ന മൂലകങ്ങള്‍ക്കു പകരം ഇവ കൃഷി പോഷിപ്പിക്കും. ചെടികള്‍ക്ക് പ്രതിരോധ ശക്തികൂട്ടും, കീടനാശിനികള്‍ ആവശ്യമില്ല. ചാണകവും മൂത്രവും ചുണ്ണാമ്പും ചേര്‍ത്തും വേപ്പിന്‍ പിണ്ണാക്കും മറ്റും ചേര്‍ത്തും ഉണ്ടാക്കുന്ന മിശ്രിതമാണ് വളവും കീടപ്രതിരോധവും. ഒരു നാടന്‍ പശുവുണ്ടെങ്കില്‍ ഒരു വര്‍ഷം 30 ഏക്കര്‍ സ്ഥലത്ത് ചെലവില്ലാക്കൃഷി നടത്താം. പശുവിന് തീറ്റ കൃഷിയിടത്തില്‍, പശുവില്‍നിന്ന് വളം, കൃഷിഭൂമിയില്‍നിന്ന് കൃത്രിമമല്ലാത്ത വിള. 

സന്തോഷ് പലേക്കര്‍ എന്ന മഹാരാഷ്‌ട്രക്കാരന്‍ കൃഷിശാസ്ത്രജ്ഞന്‍ പതിറ്റാണ്ടുകളായി നടത്തുന്ന പ്രചാരണത്തിന്റെ ഫലമായി ധാരാളം കര്‍ഷകര്‍ ഈ സമ്പ്രാദായത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. കാര്‍ഷിക ഗവേഷകന്‍ ആലപ്പുഴ സ്വദേശി ഡോ.കെ.ജി. പത്മകുമാര്‍, കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്തു. ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ രക്ഷയ്‌ക്കുള്ള സന്ദേശമാണ് ഒടുവില്‍ കേള്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പലേക്കര്‍ ആധുനിക കാലത്ത് നടത്തിയ പ്രവര്‍ത്തനമാണ് ഇന്ത്യയുടെ പ്രാചീനകാല കാര്‍ഷിക പദ്ധതിയുടെ തിരിച്ചുവരവിന് കാരണമാകുന്നത്. പലേക്കറുടെ പദ്ധതിയും ചേര്‍ത്ത സമാന്തര കാര്‍ഷിക പദ്ധതി റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും താന്‍ മുമ്പ് സമര്‍പ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

നാടന്‍ പശുക്കളുടെ സംരക്ഷണവും നാടന്‍ കാര്‍ഷിക സമ്പ്രദായത്തിന്റെ പുനരുജ്ജീവനവുമാണ് ഇതിലൂടെ നടക്കുക. പദ്ധതി വിജയിക്കുമെന്ന് ആറു വര്‍ഷം സമാനമായ കൃഷിയും ചെലവില്ലാക്കൃഷിയും കുട്ടനാട്ടില്‍ നടത്തിയ ഗോപാലകൃഷ്ണന്‍ നായര്‍ പറയുന്നു. പലേക്കറില്‍നിന്നാണ് പ്രചോദനം. കുട്ടനാട്, കോട്ടയം, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ ചെലവില്ലാക്കൃഷി പലരും നടത്തുന്നു. അടുത്തുതന്നെ സംസ്ഥാനത്തെ ആയിരം കര്‍ഷകരെ പങ്കെടുപ്പിച്ച് കോട്ടയം കേന്ദ്രമാക്കി പലേക്കറുടെ ചെലവില്ലാക്കൃഷി പരിശീലന-പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 നെല്‍ക്കൃഷി മാത്രമല്ല, കരിമ്പ്, തെങ്ങ് കൃഷി ഈ സമ്പ്രദായത്തില്‍ നടത്തുന്നവരുണ്ട്. കഞ്ചിക്കോട്ട് മനോജ്, കാവാലത്ത് സജിമോന്‍, നീലഗിരിയില്‍ പി. കുമാരന്‍ തുടങ്ങിയവര്‍ ഈ രംഗത്തുണ്ട്. സംസ്ഥാനത്ത് ക്രമത്തില്‍ വിജയകരമായിക്കൊണ്ടിരിക്കുന്ന പദ്ധതിക്ക് ബജറ്റ് പ്രഖ്യാപനത്തോടെ വന്‍ കുതിപ്പുണ്ടാകും. 

പലേക്കറുടെ പരിശ്രമങ്ങള്‍

കൃഷിമണ്ണിന്റെ മേല്‍ത്തട്ടു പരിചരണത്തില്‍ ആധുനിക കാര്‍ഷിക ശാസ്ത്രം ശ്രദ്ധിക്കുമ്പോള്‍ അത് തിരുത്തി ആഴത്തില്‍ മണ്ണിലേക്കിറങ്ങുകയെന്നതാണ് സുഭാഷ് പലേക്കറുടെ ചെലവില്ലാക്കൃഷി സന്ദേശം. രാസവളവും കീടനാശിനിയും മണ്ണിന് അപകടമാണെന്ന് ശാസ്ത്രം തന്നെ സമ്മതിച്ചുകഴിഞ്ഞിരിക്കെയാണ് പലേക്കര്‍ കൂടുതല്‍ ശ്രദ്ധേയനായത്. അതിനു മുമ്പ് ഉട്ടോപ്യന്‍ സങ്കല്‍പ്പമായി പലരും പഴിച്ചു. 

പലേക്കറിന്റെ പരിശ്രമങ്ങള്‍ തിരിച്ചറിഞ്ഞ നരേന്ദ്ര മോദി സര്‍ക്കാര്‍ 2016 -ല്‍ അദ്ദേഹത്തിന്  പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 1949ല്‍ മധ്യപ്രദേശിലെ വിദര്‍ഭ പ്രദേശത്തെ ബെലൊര എന്ന ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ കര്‍ഷകനായിരുന്നു. നാഗ്പൂരില്‍ നിന്ന് കൃഷിശാസ്ത്ര ബിരുദം. പഠനകാലത്ത് സത്പുട പ്രദേശത്തെ വനവാസികളോടൊപ്പം ഇടപഴകി. ഇരുപത്തി മൂന്നാം വയസില്‍ നാട്ടില്‍ തിരിച്ചെത്തി അച്ഛനെ കൃഷിയില്‍ സഹായിച്ചു.  പഠിച്ച ആധുനിക സമ്പ്രദായം കൃഷിയില്‍ പരീക്ഷിച്ചു. 1990 വരെ അദ്ദേഹം പത്രമാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് എഴുതിയിരുന്നു.

പ്രാചീന ഭാരതീയ പാരമ്പര്യ വിജ്ഞാനത്തില്‍ ആകൃഷ്ടനായി അദ്ദേഹം വേദം, ഉപനിഷത്, തുടങ്ങി ഭാരതീയ ദര്‍ശനങ്ങള്‍ പഠിച്ചു. അതിനിടെ ഗാന്ധി ദര്‍ശനങ്ങളിലും ശിവജിയിലും ജ്യോതിബാബ ഫൂലെയിലും മറ്റും ആകൃഷ്ടനായി നാടിനിണങ്ങുന്ന കൃഷിമാര്‍ഗം മുമ്പുണ്ടായിരുന്നത് തിരിച്ചറിഞ്ഞു. മണ്ണിനെ തിരിച്ചറിഞ്ഞ് പ്രകൃതിയിലേക്ക് മടങ്ങിയതാണ് സുഭാഷ് പലേക്കറെ സീറോ ബജറ്റെന്ന ചെലവില്ലാക്കൃഷിയിലെത്തിച്ചത്. തുടര്‍ന്നുള്ള അഞ്ചുവര്‍ഷത്തിനിടെ 154 ഗവേഷണപ്രബന്ധങ്ങള്‍ അദ്ദേഹം രചിച്ചു. ആശയം ഇംഗ്ലീഷിലും, മറാഠി, കന്നഡ, തമിഴ് ഭാഷകളിലും പുസ്തകങ്ങളായി പ്രചാരത്തിലുണ്ട്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമേരിക്കയുടെ കുറ്റന്വേഷണ ഏജന്‍സിയായ എഫ് ബിഐയുടെ ഡയറക്ടറായ കാഷ് പട്ടേല്‍  (വലത്ത്) ഫെന്‍റനില്‍ ഡ്രഗ്സ് (ഇടത്ത്)
India

യുഎസ് പൗരന്മാരെ നശിപ്പിക്കാന്‍ ചൈനയുടെ ഡ്രഗ്; നേരിടാന്‍ യുഎസിന് വേണം ഇന്ത്യയുടെ സഹായം

Kerala

എകെജി സെന്റര്‍ ആക്രമണ കേസ് പ്രതി സുഹൈല്‍ ഷാജഹാന് വിദേശയാത്രയ്‌ക്ക് അനുമതിയില്ല

Kerala

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം രാമേശ്വരത്ത് കണ്ടത്തി

Kerala

പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ കുഴിയില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Kerala

സ്റ്റേഷന്‍ വളപ്പില്‍ പ്ലാസ്റ്റിക് കത്തിച്ചു: മണ്ണാര്‍ക്കാട് പൊലീസിന് പിഴ ചുമത്തി നഗരസഭ

പുതിയ വാര്‍ത്തകള്‍

വാട്‌സ്ആപ്പ് സന്ദേശത്തെ ചൊല്ലി തര്‍ക്കം: നാദാപുരത്ത് സഹോദരങ്ങളെ വെട്ടി പരിക്കേല്‍പ്പിച്ച് അയല്‍വാസി

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് തുടങ്ങിയപ്പോള്‍ ധൂര്‍ത്തജീവിതത്തിന്‍റെ പ്രതീകമായ പഴയകാല വിജയ് മല്ല്യ(ഇടത്ത്) ഇന്ത്യ വിട്ടോടിപ്പോയി ലണ്ടനില്‍ കഴിയുന്ന ഇപ്പോഴത്തെ വിജയ് മല്ല്യ (വലത്ത്)

വിജയ് മല്ല്യയെ വെള്ളപൂശാന്‍ ശ്രമം; മല്ല്യ ഇനിയും 7000 കോടി ബാങ്കുകള്‍ക്ക് നല്‍കാനുണ്ട്; മാധ്യമസമ്മര്‍ദ്ദവും രാഷ്‌ട്രീയസ്വാധീനവും വിലപ്പോകില്ല

ഇനി അനങ്ങിയാൽ മുച്ചൂടും തീർക്കുമെന്ന് മുന്നറിയിപ്പ് ; പാകിസ്ഥാനെ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടി സർവകക്ഷി സംഘം മടങ്ങിയെത്തി ; വൈറലായി ചിത്രങ്ങൾ

സിസ തോമസിന്റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സര്‍ക്കാര്‍

ദിയ കൃഷ്ണയുടെ കടയിലെ ജീവനക്കാരുടെ അക്കൗണ്ടിലെത്തിയത് 63 ലക്ഷം ; മൊഴി നൽകാൻ പൊലീസിനു മുന്നിൽ എത്താതെ ജീവനക്കാർ

വേടന്റെ പാട്ട് കലിക്കറ്റ് സര്‍വകലാശാലയില്‍ പാഠ്യ വിഷയം

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

ശ്രീചിത്രയില്‍ മുടങ്ങിയ ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചു, പ്രശ്‌ന പരിഹാരം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലില്‍

എറണാകുളത്ത് പാസ്റ്റര്‍മാരുടെ പരിപാടിയില്‍ പാകിസ്ഥാന്‍ കൊടി; പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വമില്ലാത്ത പ്രതിപക്ഷനേതാവ്; ദൈവം നല്ലബുദ്ധി നല്‍കട്ടെയെന്ന് ജെ.പി. നദ്ദ

തീപിടിച്ച കപ്പലിന്റെ ദൃശ്യം

ചരക്ക് കപ്പലിലെ തീ കെടുത്താനുളള ശ്രമം ഫലവത്താകുന്നു, തീ കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies