തൃശൂര്‍: കന്യാസ്ത്രീ മഠങ്ങളിലേക്ക് കുട്ടികളെ എത്തിച്ച സംഭവത്തിന് പിന്നില്‍ മതപരിവര്‍ത്തനത്തിനുള്ള ഗൂഢശ്രമമുണ്ടെന്ന് സംശയം ബലപ്പെടുന്നു. വെള്ളിയാഴ്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയ ഇതരസംസ്ഥാന കുട്ടികളെ കന്യാസ്ത്രീ മഠങ്ങളിലെ ജോലിക്കായി എത്തിച്ചതാണ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കന്യാസ്ത്രീ മഠങ്ങളിലേത്തിക്കുന്ന കുട്ടികള്‍ മതപരിവര്‍ത്തനത്തിന് വിധേയരാകുന്നു.
ആറുമാസത്തോളം മഠങ്ങളില്‍ നിര്‍ത്തി പരിശീലിപ്പിച്ച് മഠത്തിലും പുറത്തുള്ള സ്ഥാപനങ്ങളിലും ജോലിക്കയക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡുകളില്‍ പ്രായം തിരുത്തിയാണ് 18 വയസില്‍ താഴെയുള്ള കുട്ടികളെ കടത്തുന്നത്. ബാലവേല സംബന്ധിച്ച കേസുകളില്‍ നിന്ന് ഒഴിവാകാനാണിത്. ചൈല്‍ഡ് ലൈന്‍ കണക്ക് പ്രകാരം ഇത്തരത്തില്‍ ജില്ലയിലെത്തിച്ച 200ലധികം കുട്ടികളെ രക്ഷപ്പെടുത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെത്തിച്ചിട്ടുണ്ട്.
ഈ മാസം തന്നെ 16 പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെത്തിയത്. ഇവരെയെല്ലാം കന്യാസ്ത്രീ മഠങ്ങളില്‍ ജോലിക്കായെത്തിച്ചതാണ്. ഇവരില്‍ രണ്ടുപേരെ മാത്രമാണ് രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം തിരിച്ചയക്കാനായത്. ബാക്കിയുള്ളവരെ മഹിളാ മന്ദിരത്തിലും സ്‌നേഹിതയിലുമായി പാര്‍പ്പിച്ചിരിക്കുന്നു. ഇതിന് പുറമെയാണ് വെള്ളിയാഴ്ച പത്ത് കുട്ടികളെക്കൂടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപെടുത്തിയത്.
അതേസമയം കേസുകള്‍ ഇടനിലക്കാരനില്‍ ഒതുങ്ങുന്നതിനാല്‍ കുട്ടിക്കടത്ത് പിന്നെയും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഒഡിഷ, ഛത്തിസ്ഗഡ് ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കുട്ടികളെത്തുന്നത്. ഇവരോടൊപ്പം ഏജന്റുമാരും ഉണ്ടാവും. കുട്ടികളൊടൊപ്പം പിടിയിലാവുന്നത് ഏജന്റുമാരാണ്. ആര്‍ക്ക് വേണ്ടിയാണ് കുട്ടികളെ എത്തിക്കുന്നതെന്ന് പോലീസ് അന്വേഷണം നടത്താറില്ല.
വെള്ളിയാഴ്ച തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുട്ടികളുമായെത്തിയ ഒഡീഷ സ്വദേശി നാഗേന്ദ്രനെ റെയില്‍വേ പോലീസ് പിടികൂടി. കന്യാസ്ത്രീ മഠങ്ങളിലേക്ക് ജോലിക്കായാണ് കുട്ടികളെ എത്തിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നിട്ടും മഠങ്ങളില്‍ അന്വേഷണം നടത്താന്‍ പോലീസ് തയാറായിട്ടില്ല. നാഗേന്ദ്രനെ മാത്രം പ്രതി ചേര്‍ത്ത് കേസെടുത്ത് തുടരന്വേഷണം മരവിപ്പിക്കുകയാണ് പോലീസ് ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പ്രായം കൂട്ടി തിരിച്ചറിയല്‍ രേഖയുണ്ടാക്കിയാണ് എത്തിച്ചത്. പത്ത് പെണ്‍കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. സാരിയായിരുന്നു വേഷം. എട്ട്‌പേരെ കോട്ടയത്തെ മഠത്തിലേക്കും രണ്ട് പേരെ ഇരിങ്ങാലക്കുടയിലെ മഠത്തിലേക്കുമാണ് കൊണ്ടുവന്നത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുമ്പോഴും കുട്ടികളുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണിലേക്ക് കോട്ടയത്ത് നിന്ന് കന്യാസ്ത്രീയുടെ കോളുകള്‍ വന്നുകൊണ്ടിരുന്നു. ചൈല്‍ഡ് ലൈനില്‍ നിന്നും വെല്‍ഫെയര്‍ ഓഫീസില്‍ നിന്ന് കിട്ടിയ റിപ്പോര്‍ട്ടില്‍ അന്വേഷണം നടക്കുന്നുവെന്ന് പോലീസ് പറഞ്ഞു. ഏജന്റിന്റെയും കുട്ടികളുടെയും മൊഴി രേഖപ്പെടുത്തി.
















