Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മമത കാലാവധി പൂര്‍ത്തിയാക്കില്ല

കെ.സുജിത് by കെ.സുജിത്
May 30, 2019, 05:16 am IST
in Vicharam

ദല്‍ഹി ദീനദയാല്‍ മാര്‍ഗ്ഗിലെ ബിജെപി ആസ്ഥാനത്തെ മൂന്നാം നിലയിലുള്ള കൈലാഷ് വിജയവര്‍ഗിയയുടെ ഓഫീസില്‍ തിരക്കൊഴിയുന്നില്ല. രാത്രി വൈകിയും സന്ദര്‍ശകര്‍ ഏറെയാണ്. ബംഗാളിലെ പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ അഭിനന്ദിക്കാനെത്തുന്നവരാണ് ഭൂരിഭാഗവും. സംസ്ഥാനത്തെ നേതാക്കളുമായി അദ്ദേഹം ഭാവി പരിപാടികളെക്കുറിച്ചും സംസാരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് കള്ളവോട്ട് ചെയ്തും ബൂത്ത് പിടിച്ചും തോല്‍പ്പിച്ചെന്ന പരാതി സ്ഥാനാര്‍ത്ഥികളായിരുന്ന ചിലര്‍ ഉന്നയിക്കുന്നുണ്ട്. ആശ്വസിപ്പിച്ചും ആവേശം പകര്‍ന്നും മധുരം നല്‍കി എല്ലാവരെയും പറഞ്ഞയയ്‌ക്കുന്നു അവരുടെ ‘ദാദ’. 

ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന കൈലാഷ് വിജയവര്‍ഗിയയെ 2015ലാണ് അമിത് ഷാ ബംഗാളിന്റെ ചുമതല ഏല്‍പ്പിച്ചത്. മധ്യപ്രദേശിലെ കരുത്തനായ നേതാവായിരുന്ന അദ്ദേഹത്തെ പ്രഭാരിയാക്കുമ്പോള്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഷായുടെ മനസ്സില്‍. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ അക്രമവും മമതാ ബാനര്‍ജിയുടെ അരാജക ഭരണവും നിറഞ്ഞുനിന്ന ബംഗാളില്‍ ഏകാധിപത്യത്തിന്റെ കോട്ടകള്‍ തകര്‍ത്ത് പ്രതീക്ഷിച്ചതിലും വേഗത്തില്‍ കൈലാഷ് വിജയവര്‍ഗിയ ബിജെപിക്ക് വഴിയൊരുക്കി. 2014ല്‍ രണ്ട് എംപിമാരുണ്ടായിരുന്ന പാര്‍ട്ടിക്ക് ഇത്തവണ ലഭിച്ചത് 18 സീറ്റുകള്‍. തൃണമൂലില്‍നിന്നുള്‍പ്പെടെ ബിജെപിയിലേക്ക് നേതാക്കളും പ്രവര്‍ത്തകരും ഒഴുകുന്നു. ഒരു കാലത്ത് ഇടത് കോട്ടയായിരുന്ന ബംഗാളിലെ മുന്നേറ്റത്തെക്കുറിച്ച് അദ്ദേഹം ‘ജന്മഭൂമി’യുമായി സംസാരിക്കുന്നു. 

? അഞ്ച് വര്‍ഷം മുന്‍പ് വരെ ബിജെപിക്ക് ബംഗാളില്‍ കാര്യമായ സ്വാധീനമുണ്ടായിരുന്നില്ല. എങ്ങനെയാണ് ഇത്രയും വലിയ വിജയം നേടാന്‍ സാധിച്ചത്

2014ലെ തെരഞ്ഞെടുപ്പിന് ശേഷം അമിത് ഷാ ബംഗാള്‍ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് ഇന്ന് ബംഗാളില്‍ കാണുന്നത്. 10-15 വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം നേടാനാകുമെന്നാണ് ചുമതല ലഭിച്ചപ്പോള്‍ ഞാന്‍ കരുതിയത്. എന്നാല്‍ അമിത് ഷായുടെ നേതൃത്വവും മോദിയുടെ ജനപ്രീതിയും നാല് വര്‍ഷത്തിനുള്ളില്‍ വിജയത്തിലെത്തിച്ചു. എല്ലാ പ്രവര്‍ത്തനത്തിനും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ലഭിച്ചു. സംഘടന ശക്തിപ്പെടുത്താനും ബൂത്ത് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും സാധിച്ചു. 70 ശതമാനം ബൂത്തുകളിലും ഇപ്പോള്‍ ബിജെപിക്ക് പ്രവര്‍ത്തനമുണ്ട്. നൂറ് ശതമാനമാക്കുകയാണ് ലക്ഷ്യം. തൃണമൂലിന്റെ അക്രമങ്ങളെ ഭയക്കാതെ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ച സാധാരണക്കാരുടെയും വിജയമാണിത്. 

?ഇത്രയും സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്നോ

തീര്‍ച്ചയായും. അക്രമം ഇല്ലായിരുന്നുവെങ്കില്‍ മുപ്പതിലേറെ സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് സാധിക്കുമായിരുന്നു. പല സ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താന്‍ തൃണമൂല്‍ അനുവദിച്ചില്ല. കള്ള വോട്ടും ബൂത്തുപിടിത്തവും നടന്നു. അക്രമികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. സ്ഥാനാര്‍ത്ഥികളും നേതാക്കളും ആക്രമിക്കപ്പെട്ടു. കേന്ദ്ര സേനയെ വിന്യസിച്ചതുള്‍പ്പെടെ നിരവധി നടപടികള്‍ ഇത്തവണ കൈക്കൊണ്ടെങ്കിലും പരിമിതിയുണ്ടായിരുന്നു. അക്രമം തുടരാന്‍ ഇനി മമതയ്‌ക്ക് സാധിക്കില്ല. തൃണമൂലിനെ പ്രതിരോധിക്കാന്‍ സാധിക്കുന്ന തരത്തില്‍ ബിജെപി വളരുന്നുണ്ട്. 

?മോദി അനുകൂല തരംഗമാണോ മമതാ വിരുദ്ധ തരംഗമാണോ ബിജെപിയെ സഹായിച്ചത് 

ബംഗാളില്‍ ഇത് രണ്ടുമുണ്ട്. വികസനവും രാജ്യസുരക്ഷയും ആഗ്രഹിക്കുന്നവര്‍ മോദിക്ക് വോട്ടു ചെയ്തു. തൃണമൂലിന്റെ അക്രമവും മമതയുടെ ഏകാധിപത്യവും എതിര്‍ക്കുന്നവരുടെ വോട്ടും ബിജെപിക്ക് ലഭിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ബംഗാളില്‍ രാഷ്‌ട്രീയമെന്നാല്‍ അക്രമമാണ്. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തിനെതിരെയാണ് ജനങ്ങള്‍ മമതയെ മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍ അവരുടെ പാതയാണ് മമത പിന്തുടരുന്നത്. നാല് വര്‍ഷത്തിനിടെ 102 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു. അതാണ് ബിജെപിക്ക് സീറ്റ് വര്‍ദ്ധിക്കാന്‍ കാരണം. ഇത്തവണ തൃണമൂലിന് വോട്ടു ചെയ്തവര്‍ പോലും അടുത്ത തവണ ബിജെപിക്കൊപ്പം നില്‍ക്കും.

?സിപിഎം വോട്ടുകള്‍ ലഭിച്ചിട്ടുണ്ടോ

 മമതയ്‌ക്കെതിരായ എല്ലാ വോട്ടുകളും കിട്ടിയിട്ടുണ്ട്. സിപിഎമ്മിന്റെ വോട്ടുകള്‍ കുറയുകയാണ് ചെയ്തത്. അതിനര്‍ത്ഥം അവരുടെ വോട്ട് കിട്ടിയെന്നാണ്. തൃണമൂലിന്റേത് കുറഞ്ഞിട്ടില്ല. എല്ലാ വിഭാഗങ്ങള്‍ക്കും മമതയോടും ഭരണത്തോടും ദേഷ്യമുണ്ട്. യുവാക്കളും വികസനം ആഗ്രഹിക്കുന്നവരും മമതയെയും ഇടതിനെയും കൈവിട്ടു. ഇടതുപക്ഷത്തിന് ഇന്ന് ഒരിടത്തും പ്രസക്തിയില്ല. അവര്‍ക്കൊപ്പം നില്‍ക്കുന്നത് ആത്മഹത്യാപരമാണ്.  

?നാല്‍പ്പത് എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്ന് പ്രചാരണത്തിനിടെ മോദി പറഞ്ഞിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മമതയുടെ ഭരണം പോകുമോ

മമത കാലാവധി പൂര്‍ത്തിയാക്കണം എന്നു തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് സാധ്യത കാണുന്നില്ല. ബിജെപി താഴെയിടില്ല. സ്വയം താഴെ വീഴും. എന്തും സംഭവിക്കാവുന്ന രാഷ്‌ട്രീയ സാഹചര്യമാണ് ബംഗാളില്‍. മമതയുടെ ഏകാധിപത്യ സ്വഭാവത്തില്‍ നേതാക്കളും എംഎല്‍എമാരും അതൃപ്തരാണ്. മരുമകന് പാര്‍ട്ടിയുടെ എല്ലാ അധികാരവും നല്‍കിയതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രതിഷേധമുണ്ട്. ഭരണം പോകുന്നതിന് മമത വേറെയാരെയും പഴിക്കേണ്ടതില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലെത്തും. അടുത്ത തെരഞ്ഞെടുപ്പില്‍ 294 അംഗ നിയമസഭയില്‍ 221 സീറ്റുകളാണ് ലക്ഷ്യം

? ബിജെപി ഹിന്ദു ധ്രുവീകരണത്തെ കൂട്ടുപിടിച്ചെന്നാണ് മമതയുടെ ആരോപണം

 വികസനമാണ് മോദിയുടെ മന്ത്രം. അതാണ് ഞങ്ങള്‍ പിന്തുടരുന്നത്. ആരുടെയും വിശ്വാസങ്ങള്‍ക്ക് പാര്‍ട്ടി എതിരല്ല. മമതയുടെ മുസ്ലിം പ്രീണന നടപടികള്‍ ബംഗാളിലെ ഭൂരിപക്ഷ സമുദായത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. മദ്രസകള്‍ക്കും മൗലവിമാര്‍ക്കും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കി. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളിലുള്‍പ്പെട്ട മുസ്ലിം നേതാക്കളെ സംരക്ഷിച്ചു. ദുര്‍ഗ്ഗാ പൂജയും രാമനവമിയും ഉള്‍പ്പെടെയുള്ള ഹിന്ദു ആഘോഷങ്ങള്‍ നിരോധിച്ചു. ഇത്തരം നടപടികള്‍ സമൂഹത്തില്‍ വലിയ രോഷം ഉണ്ടാക്കി. ഇത് ബിജപിക്ക് അനുകൂലമായെന്നതും വസ്തുതയാണ്. 

?മറ്റ് പാര്‍ട്ടികളില്‍നിന്നും വരുന്നവര്‍ക്ക് സീറ്റ് കൊടുക്കുന്നത് ആഭ്യന്തര പ്രശ്‌നം ഉണ്ടാക്കുന്നില്ലേ

 തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും മാത്രമേയുള്ളു. സ്വര്‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെയില്ല. ജയിക്കാന്‍ ഏറ്റവും സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചത്. ഓരോ മണ്ഡലത്തിലും പത്തോ പന്ത്രണ്ടോ പേര്‍ അര്‍ഹരാണ്. മൂന്ന് തവണ സര്‍വ്വെ നടത്തിയാണ് ഏറ്റവും വിജയ സാധ്യതയുള്ളയാളെ കണ്ടെത്തിയത്. പാര്‍ട്ടി വളരണമെങ്കില്‍ മറ്റുള്ളവരെ ഉള്‍ക്കൊള്ളണം.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

Astrology

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

പുതിയ വാര്‍ത്തകള്‍

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

7,000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ; കരുത്തോടെ അരിധമൻ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഇന്ത്യ കൂടുതൽ സുരക്ഷിതം

ശബരിമലക്കേസില്‍ വാദം തുടരുന്നു; ഭക്തര്‍ ക്ഷേത്രാചാരം പാലിക്കുക തന്നെ ചെയ്യണം: സുപ്രീംകോടതി

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബാംഗ്ലൂരിലെ മലയാളികള്‍ കൂട്ടത്തോടെ ബസ് ബുക്ക് ചെയ്തെത്തി വോട്ട് ചെയ്തു : മടങ്ങിയത് കെ സുരേന്ദ്രനൊപ്പം സെൽഫിയെടുത്ത ശേഷം

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.