Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മലയാള മാധ്യമങ്ങളിലെ മണ്ടന്‍ ശുപ്പാണ്ടിമാര്‍

എം. സതീശന്‍ by എം. സതീശന്‍
May 25, 2019, 05:11 am IST
in Vicharam

തുടര്‍ച്ചയായി മൂന്നാം വട്ടം ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ എന്‍ഡിടിവി പ്രതിനിധിയെ ഓഫീസില്‍ നിന്ന് ഇറങ്ങിവന്നാണ് നരേന്ദ്ര മോദി സ്വീകരിച്ചത്. സഹകരണം തുടരണം എന്ന് അദ്ദേഹത്തിന്റെ കരം പിടിച്ച് മോദി പറഞ്ഞു. ചാനല്‍ പണ്ഡിതന്മാര്‍ക്ക് തീനും കുടിയും പ്രധാനമന്ത്രിക്കൊപ്പമുള്ള വിമാനയാത്രയും നിഷേധിച്ചതിന്റെ അന്ന് തുടങ്ങിയ ചൊരുക്കാണ് പോയ അഞ്ചുവര്‍ഷം ഇത്തരക്കാര്‍ ചൊറിഞ്ഞുതീര്‍ക്കാന്‍ ശ്രമിച്ചത്. 

മലയാളം ചാനലിലെ ‘വേണു’വായനക്കാര്‍ക്കാണ് പൊറുതിമുട്ടല്‍ കൂടുതലും ഉണ്ടായിരുന്നത്. മാതൃഭൂമിയും ഏഷ്യാനെറ്റും മനോരമയും ഇന്നലെപ്പിറന്ന ഇരുപത്തിനാലുമൊക്കെ  കൊണ്ടുപിടിച്ച് അന്തിച്ചര്‍ച്ചകള്‍ കൊഴുപ്പിക്കുകയായിരുന്നു. 

യുപിയിലെയും ത്രിപുരയിലെയുമൊക്കെ അസംബ്ലി തെരഞ്ഞെടുപ്പുഫലങ്ങള്‍ പുറത്തുവന്നതോടെ അതില്‍ ചിലര്‍ക്ക് ജനാധിപത്യത്തില്‍ത്തന്നെയുള്ള വിശ്വാസം നഷ്ടപ്പെട്ടു. ചൊറിഞ്ഞിട്ടും ചൊറിഞ്ഞിട്ടും തീരാത്ത ചൊറിച്ചിലുമായി പ്രത്യേകം പരമ്പരകള്‍ തന്നെ തുടങ്ങി അവര്‍. 

മോദി അപകടമാണെന്നും കേരളത്തിലേക്ക് കടത്തരുതെന്നുമൊക്കെ ചാഞ്ഞും ചരിഞ്ഞും ഇരുന്ന് നിലവിളിച്ചു. ശൂലം, ഗര്‍ഭിണി, കുടല്‍മാല തുടങ്ങിയ ഗുജറാത്ത് കാലത്തെ തെറിവിളികളില്‍ നിന്ന് നരേന്ദ്ര മോദിയെ മോചിപ്പിക്കാന്‍ ഔദാര്യം കാട്ടിയ ഇക്കൂട്ടര്‍ അസഹിഷ്ണുതയുള്ളതെന്നും പശുവിന്റെ പേരില്‍ ആളെക്കൊല്ലുന്നവരെന്നുമൊക്കെ മോദിക്ക് വോട്ട് ചെയ്ത നാട്ടുകാരെ അധിക്ഷേപിക്കാന്‍ തുടങ്ങി. ത്രിപുരയില്‍ ജയിച്ചതിന്റെ പേരില്‍ വിപ്ലവ് കുമാറിന്റെ പ്രസംഗങ്ങളില്‍ കയറി ചൊറിയുകയായിരുന്നു പിന്നെ. 

സ്വച്ഛ് ഭാരതും ശൗചാലയവും വരെ മോദിയെ കളിയാക്കാന്‍ ഉപാധികളാക്കി. മോദി പണിയുന്ന കക്കൂസ് ഇവിടെ വേണ്ടെന്നും പിണറായി വെളിയിട വിസര്‍ജ്യ കേന്ദ്രങ്ങള്‍ പണിതു തരുമെന്നുമൊക്കെയായിരുന്നു ‘നിഷ്പക്ഷ’ മാധ്യമപ്രവര്‍ത്തകരുടെ തള്ള്. തിരുവനന്തപുരത്ത് പുലര്‍ച്ചെ വെളിക്കിറങ്ങാന്‍ പോയ വൃദ്ധയെ തെരുവുനായ്‌ക്കള്‍ കടിച്ചുകൊന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ക്ക് മുകളില്‍ അടയിരുന്നിട്ട് അവര്‍ മോദിയുടെ ശൗചാലയങ്ങളെ കളിയാക്കി. 

നോട്ട് നിരോധനത്തിന്റെ പേരു പറഞ്ഞ് വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചു. റോഡില്‍ ബസിടിച്ച് മരിച്ചവരെ പോലും നോട്ടുനിരോധനത്തിന്റെ രക്തസാക്ഷികളാക്കി മോദിക്കെതിരെ അന്തിച്ചര്‍ച്ചകളില്‍ അവതാരകവേഷമിട്ട കോമാളികള്‍ ഉറഞ്ഞുതുള്ളി. രോഹിത് വെമുലയുടെ ആത്മഹത്യയെ മറയാക്കിയും കള്ളങ്ങള്‍ എഴുന്നള്ളിച്ചു. നാട്ടില്‍ നടന്ന എല്ലാ കൊലപാതകങ്ങള്‍ക്കും മോദി മറുപടി പറയണമെന്നായിരുന്നു മുറവിളി. 

നോട്ടുനിരോധനം മൂലം മോദി സര്‍ക്കാര്‍ തകരുമെന്ന് പറഞ്ഞപ്പോള്‍ ജനം യുപി മൊത്തത്തില്‍ വെള്ളിത്തളികയിലാക്കി ബിജെപിക്ക് നല്‍കി. അതോടെ കുരുപൊട്ടിയ മാധ്യമച്ചാവേറുകള്‍ മോദിക്കെതിരെ മാത്രമല്ല ജനാധിപത്യത്തിനെതിരെയും കുരച്ചുചാടി. 

ഉറിയിലെയും ബലാക്കോട്ടിലെയും സര്‍ജിക്കല്‍ സ്‌ട്രൈക്കിനെതിരെ വാളെടുത്തവര്‍ ഭീകരാക്രമണങ്ങള്‍ പോലും മോദി സംഘടിപ്പിക്കുന്നതാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ നയിച്ചു. പതിനഞ്ച് ലക്ഷത്തിന്റെ നുണക്കഥകള്‍ മുതല്‍ ഒടുവിലത്തെ റഡാര്‍ എപ്പിസോഡ് വരെ ചീറ്റിപ്പോപ്പോള്‍ വോട്ടിങ് മെഷീന്‍ എന്ന തുരുമ്പ് പിടിച്ച ആയുധം എടുത്ത് പടയ്‌ക്കിറങ്ങി കേരളം ഭാരതത്തെക്കാള്‍ വലിയ രാജ്യമാണെന്ന് കരുതുന്ന മണ്ടന്‍ ശുപ്പാണ്ടിമാര്‍. 

ഗുജറാത്തിന്റെ ചേല്ക്കാണ് മോദിയുടെ പോക്ക്. ഇനി ആ കസേര മാറാന്‍ പോകുന്നില്ല. പിണറായിയെയും രാഹുലിനെയും പ്രധാനമന്ത്രിയാക്കിയേ അടങ്ങൂ എന്ന് പൂതി കൂടുതലുള്ളവര്‍ അതിന് അതിന് ധര്‍മ്മടവും (ഇപ്പോഴത്തെ നിലയ്‌ക്കും അതിനും വകുപ്പില്ല) വയനാടും പ്രത്യേക രാജ്യങ്ങളായി പ്രഖ്യാപിക്കേണ്ടിവരും. അത് കണ്ടും കേട്ടും അറിഞ്ഞിട്ടും അറിഞ്ഞില്ലെങ്കില്‍ പിന്നെ ചൊറിയാതെ വയ്യ എന്നല്ലാതെ എന്ത് പറയാനാണ്?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

India

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

Kerala

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

World

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)
India

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.