Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തോല്‍വിക്ക് കാരണം കണ്ടെത്തി പ്രതിപക്ഷം; കുറ്റം വോട്ടിങ് യന്ത്രത്തിന് കൂടിക്കാഴ്ചകള്‍ റദ്ദാക്കി

കെ.സുജിത് by കെ.സുജിത്
May 21, 2019, 08:00 am IST
in India

ന്യൂദല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം പ്രഖ്യാപിച്ചതോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ പഴിച്ച് പ്രതിപക്ഷ നേതാക്കള്‍.  നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് വ്യക്തമായതോടെയാണ് ഒരിടവേളക്ക് ശേഷം പ്രതിപക്ഷം വീണ്ടും ഇവിഎമ്മിനെ കുറ്റപ്പെടുത്തി രംഗത്തുവന്നത്. മധ്യപ്രദേശില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ഈ ആരോപണം ഉന്നയിക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. 

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍, തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവരാണ് വോട്ടെണ്ണലിന് മുന്‍പ് തന്നെ തോല്‍വി തിരിച്ചറിഞ്ഞ് ഇവിഎമ്മിനെ പ്രതിയാക്കി നാണക്കേട് മറയ്‌ക്കാന്‍ ശ്രമിച്ചത്. രാഹുല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റപ്പെടുത്തി. വോട്ടിങ് യന്ത്രങ്ങളില്‍ നടത്തിയ ക്രമക്കേടുകള്‍ എക്‌സിറ്റ് പോളുകളിലൂടെ ന്യായീകരിക്കാനുള്ള ശ്രമമാണെന്നായിരുന്നു മമതയുടെ വാദം. ബംഗാളില്‍ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. സമൂഹമാധ്യമങ്ങളിലെ ഇടത്, ജിഹാദി പ്രൊഫൈലുകളിലും ഇവിഎമ്മിനെതിരെ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. 

എക്‌സിറ്റ് പോള്‍ എന്‍ഡിഎക്ക് അനുകൂലമായത് പ്രതിപക്ഷത്ത് അസ്വസ്ഥതകള്‍ സൃഷ്ടിച്ചിട്ടുണ്ട്. രാഹുലും സോണിയയുമായി നടത്താനിരുന്ന കൂടിക്കാഴ്ച ബിഎസ്പി അധ്യക്ഷ മായാവതി റദ്ദാക്കി. ഇന്നലെ ദല്‍ഹിയിലെത്തി മായാവതി ഇരുവരുമായും ചര്‍ച്ച നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ബിഎസ്പി നിഷേധിച്ചു. പ്രതിപക്ഷ സഖ്യത്തിനായി ഓടിനടക്കുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവാണ് ചര്‍ച്ചയ്‌ക്ക് മുന്‍കൈയെടുത്തിരുന്നത്. എന്നാല്‍, എസ്പി നേതാവ് അഖിലേഷ് യാദവുമായി ഇന്നലെ അവര്‍ കൂടിക്കാഴ്ച നടത്തി. യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 

കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ് സര്‍ക്കാരുകള്‍ ഭീഷണിയില്‍

ബിജെപി വീണ്ടും അധികാരത്തിലെത്തുന്നതോടെ കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഭരണം കൈവിടുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിന ്ബിജെപി കത്ത് നല്‍കി. ഭൂരിപക്ഷത്തിന് രണ്ട് സീറ്റ് കുറവുള്ള കോണ്‍ഗ്രസ് ബിഎസ്പിയുടെയും എസ്പിയുടെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഇരുപതോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതൃത്വവുമായി ബന്ധം പുലര്‍ത്തി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരിനെ വീഴ്‌ത്തിയാല്‍ മതിയെന്ന് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

 ജെഡിഎസ്സും കോണ്‍ഗ്രസ്സും തമ്മിലുള്ള പോരാണ് കര്‍ണാടകയില്‍ സര്‍ക്കാരിന് ഭീഷണി. നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറാന്‍ തയാറെടുത്തിട്ടുമുണ്ട്. കരുതലോടെയിരിക്കാന്‍ രാഹുല്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും മന്ത്രി സിദ്ദുവും തമ്മിലുള്ള അഭിപ്രായ ഭിന്നത പൊട്ടിത്തെറിയിലെത്തി. തന്നെ ഒഴിവാക്കി മുഖ്യമന്ത്രിയാവുകയാണ് സിദ്ദുവിന്റെ ലക്ഷ്യമെന്ന് അമരീന്ദര്‍ തുറന്നടിച്ചു. മുഖ്യമന്ത്രിയുമായി പ്രശ്‌നമുണ്ടെങ്കില്‍ സിദ്ദു രാജിവെക്കണമെന്ന് മറ്റൊരു മന്ത്രിയായ സാധു സിങ്ങും പറഞ്ഞു. ബിജെപിയില്‍നിന്ന് രാജിവെച്ചാണ് സിദ്ദു കോണ്‍ഗ്രസ്സിലെത്തിയത്. ഇവിടെനന്ന് രാജിവെച്ചാല്‍ എവിടെയാണ് പോകുകയെന്ന് ദൈവത്തിനറിയാമെന്നും അദ്ദേഹം പരിഹസിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.