Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാഗാര്‍ദ്രം ഈ ജീവിതം

അഗ്രഹാരങ്ങളില്‍ നിന്നുയര്‍ന്ന കീര്‍ത്തനങ്ങള്‍ക്ക് കാതോര്‍ത്ത ബാല്യം. അങ്ങനെ ഹൃദയത്തിലും സിരകളിലും സംഗീതം ലഹരിയായി. പാട്ടിന്റെ വഴിയിലൂടെ നടന്നത് കാലങ്ങളോളം. ഒടുവില്‍ സംഗീത ലോകത്ത് താരോദയമായി ബാബു കൃഷ്ണ എന്ന പാട്ടുകാരന്‍.

ശിവാ കൈലാസ് by ശിവാ കൈലാസ്
May 12, 2019, 03:41 am IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

അഗ്രഹാരങ്ങളില്‍ നിന്നുയര്‍ന്ന കീര്‍ത്തനങ്ങള്‍ക്ക് കാതോര്‍ത്ത ബാല്യം. അങ്ങനെ ഹൃദയത്തിലും സിരകളിലും സംഗീതം ലഹരിയായി. പാട്ടിന്റെ വഴിയിലൂടെ നടന്നത് കാലങ്ങളോളം. ഒടുവില്‍ സംഗീത ലോകത്ത് താരോദയമായി ബാബു കൃഷ്ണ എന്ന പാട്ടുകാരന്‍. ശുദ്ധസംഗീതത്തിന്റെ അമൃതൂട്ടി ബാബു കൃഷ്ണ സമ്മാനിച്ചത് ഒരുപിടി നല്ല ഗാനങ്ങള്‍. ആല്‍ബങ്ങളിലും യൂടൂബിലും ഷോര്‍ട്ട് ഫിലിമുകളിലും നിറഞ്ഞുനിന്ന ആ ഗാനങ്ങള്‍ സംഗീതപ്രേമികളുടെ ചുണ്ടുകളില്‍ സദാ മൂളിക്കളിച്ചു. ഏതൊരു സംഗീതജ്ഞന്റെയും സ്വപ്‌നമായ സിനിമയെന്ന ബിഗ് സ്‌ക്രീനിലും ബാബു കൃഷ്ണയുടെ ഈണങ്ങള്‍ ഇടം പിടിച്ചു. ‘ഓര്‍മ്മ’ എന്ന സിനിമയിലെ ഹിറ്റ് ഗാനങ്ങളിലൂടെ. 

ആദ്യ ഗുരു

കരമന കാലടി ഒരിക്കമ്പില്‍ വീട്ടില്‍ ബാബു കൃഷ്ണയ്‌ക്ക് അന്തരിച്ച പ്രശ്ത സംഗീതജ്ഞനും സ്വാതി തിരുനാള്‍ സംഗീത കോളേജ് മുന്‍ പ്രിന്‍സിപ്പാളുമായിരുന്ന ആലപ്പി ശ്രീകുമാറായിരുന്നു ആദ്യ ഗുരു. എണ്‍പതുകളുടെ ആരംഭം. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരം സ്വാതി തിരുനാള്‍ മ്യൂസിക് കോളേജില്‍ സംഗീത പഠനത്തിനായി എത്തിയ ആലപ്പി ശ്രീകുമാര്‍ മിത്രാനന്ദപുരത്തുള്ള ആര്‍എസ്എസ് കാര്യാലയത്തിലാണ് താമസിച്ചിരുന്നത്. അക്കാലത്ത് കാര്യാലയത്തിലെ നിത്യസന്ദര്‍ശകനായിരുന്ന ബാബുവിന് മധുരശബ്ദത്തിന്റെ ഉടമയായ ശ്രീകുമാറിനോട് വല്ലാത്തൊരു ആരാധന.  ബാബുവാണ് അന്നൊക്കെ ആര്‍എസ്എസ് പരിപാടികളില്‍ വ്യക്തിഗീതവും വന്ദേമാതരവും പാടിയിരുന്നത്. ആ ശബ്ദമാധുരി ശ്രീകുമാറിനെ ആകര്‍ഷിച്ചു. ബാബുവിലെ പാട്ടുകാരനെ സ്ഫുടം ചെയ്‌തെടുക്കാന്‍ ശ്രീകുമാര്‍ തീരുമാനിച്ചു.

സംഗീത ലോകത്തേക്ക്  

അതിരാവിലെ നാലിന് വീട്ടില്‍നിന്ന് മിത്രാനന്ദപുരത്തെ കാര്യാലയത്തിലേക്ക് യാത്ര തിരിക്കും. ഈ യാത്രക്കിടയില്‍ പടിഞ്ഞാറേ തെരുവിലെ അഗ്രഹാരങ്ങളില്‍ നിന്നുയര്‍ന്ന കീര്‍ത്തനങ്ങള്‍ ബാബുവിന് പകര്‍ന്നത് ശുദ്ധസംഗീതത്തിന്റെ കുളിര്‍മ കൂടിയായിരുന്നു. കാര്യാലയത്തിലെത്തി ശ്രീകുമാറിനെ വിളിച്ചുണര്‍ത്തി കുളി കഴിഞ്ഞ് മിത്രാനന്ദപുരം ക്ഷേത്ര കല്‍മണ്ഡപത്തിലിരുന്നു സംഗീത പഠനം. അക്കാലത്ത്  ശ്രീകുമാറിനും ബാബുവിനും ബാലഗോകുലത്തിന്റെ ചുമതലയുണ്ടായിരുന്നു. സംഗീത പഠനത്തില്‍ കുടുതല്‍ ശ്രദ്ധ കൊടുക്കേണ്ടി വന്നപ്പോള്‍ ശ്രീകുമാറിന് ബാലഗോകുലത്തിന്റെ ചുമതലയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടിവന്നു. ബാബുവിനാകട്ടെ സംഘടനാ പ്രവര്‍ത്തനത്തിലും കുടുതല്‍ ശ്രദ്ധ നല്‍കേണ്ടി വന്നു. അതോടെ സംഗീത പഠനം പാതിവഴിയില്‍ നിലച്ചു.

വീ@ും പാട്ടീണങ്ങള്‍ തേടി

വര്‍ഷങ്ങള്‍ക്കുശേഷം ബാങ്ക് ഉദ്യോഗസ്ഥനും സുഹൃത്തുമായ പൂജപ്പുര ജയശങ്കറിന്റെ ഉപദേശപ്രകാരം പ്രശസ്ത ഹാര്‍മോണിസ്റ്റായ പാങ്ങോട് ഗംഗാധര ഭാഗവതര്‍ക്കരികില്‍ സംഗീത പഠനം.  പഠനത്തിന്റെ മുഴുവന്‍ ചെലവും വഹിച്ചിരുന്നത് ജയശങ്കര്‍. മനസ്സില്‍ മായാതെ കിടന്ന സംഗീതത്തെ ഭാഗവതര്‍ തേച്ചുമിനുക്കി എടുത്തു. പിന്നീട് സംഗീതരംഗത്ത് സജീവമാവുകയായിരുന്നു. 

വേദികളില്‍ നിന്ന് വേദികളിലേക്ക്

തിരുവനന്തപുരത്തെ തിരക്കുള്ള ഗായകനായി മാറുകയായിരുന്നു ബാബു കൃഷ്ണ. ഗാനമേള ട്രൂപ്പുകളില്‍ ആ ശബ്ദം സ്വരരാഗ പ്രവാഹമായി. ജൂപ്പിറ്റര്‍, മെഗാമിക്സ്, മ്യൂസിക് ഇന്ത്യ തുടങ്ങിയ മ്യൂസിക്കല്‍ ട്രൂപ്പുകളുടെ സ്ഥിരം ഗായകന്‍. ഇപ്പോള്‍ ജയന്‍ കലാ സാംസ്‌കാരിക വേദി, വയലാര്‍ സാംസ്‌കാരിക വേദി, ഭാസ്‌കരന്‍ മാസ്റ്റര്‍ സാംസ്‌കാരിക വേദി എന്നീ സമിതികളുടെ സംഗീത പരിപാടികളിലും ബാബു പാടുന്നു.

സംഗീത സംവിധാന രംഗത്തേക്ക് 

1984 ല്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബാബു ആദ്യഗാനം സംവിധാനം ചെയ്യുന്നത്. യുവജനോത്സവത്തില്‍ പാടാന്‍ വേണ്ടിയായിരുന്നു അത്. വൃന്ദാവനത്തിലെ രാധേ… എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ആ വര്‍ഷം ലളിതഗാന മത്സരത്തില്‍ ബാബുവിന് ഒന്നാം സ്ഥാനം. വളര്‍ന്നപ്പോള്‍ നിരവധി ആല്‍ബങ്ങള്‍ക്കു വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചു. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു സിനിമാരംഗത്തേക്കുള്ള പ്രവേശനം. മുന്‍പ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഒരു ആല്‍ബത്തിലെ ഗാനം കേള്‍ക്കാനിടയായ സംവിധായകന്‍ സുരേഷ് തിരുവല്ല തന്റെ ഓര്‍മ്മ എന്ന പുതിയ സിനിമയ്‌ക്കുവേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കാന്‍ ബാബുവിനെ ക്ഷണിക്കുകയായിരുന്നു. അതിലെ നീയും ഞാനും ഒരു ശലഭം എന്നുതുടങ്ങുന്ന എം.ജി ശ്രീകുമാര്‍ ആലപിച്ച ഗാനം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പുതിയ സിനിമയ്‌ക്കുവേണ്ടി ഒരുക്കുന്ന ഗാനത്തിന്റെ പണിപ്പുരയിലാണ്. മറ്റ് രണ്ട് ചിത്രങ്ങളിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. 

കുടുംബം

സംഗീത സാന്ദ്രമായ ജീവിതത്തില്‍ പ്രോത്സാഹനമായി കൂടെയുണ്ട് ഭാര്യ കെ.എസ് സന്ധ്യ. ബികോം വിദ്യാര്‍ത്ഥി ശ്രാവണ്‍ ബി.എസ്, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഗൗതം ബി.എസ് എന്നിവരാണ് മക്കള്‍.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

India

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

World

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

World

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു
India

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്, അടച്ച ഖത്തര്‍, കുവൈറ്റ് വ്യോമാതിര്‍ത്തി വീണ്ടും തുറന്നു

ബംഗ്ലാദേശിൽ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം തീവ്രവാദികൾ വൃദ്ധനായ ഹിന്ദുവിനെയും മകനെയും മർദ്ദിച്ചു ; അക്രമികൾക്ക് തണലായി പോലീസും 

ദോഹയിലെ മാളിൽ കൂട്ടക്കരച്ചിലും നിലവിളിയും ; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ജീവനും കൊണ്ടോടുന്നു ; വീഡിയോ പുറത്ത്

സ്‌ഫോടനങ്ങളിൽ നടുങ്ങി ടെഹ്‌റാൻ ; നഗരം വിട്ട് പോകാൻ ഐഡിഎഫ് ആളുകളോട് ആവശ്യപ്പെട്ടു

‘ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം, ഖത്തറിന് എല്ലാ പിന്തുണയും നൽകും’- ഇറാന്റെ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് യുഎഇ

‘രാമായണത്തിലേയും മഹാഭാരതത്തിലേയും അത്ര വയലന്‍സ് സിനിമയിലില്ല’;മധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies