Tuesday, June 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാണമുണ്ടോ കോണ്‍ഗ്രസിന്

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യം അട്ടിമറിച്ചത് കോണ്‍ഗ്രസാണ്. നാലായിരത്തിലധികം സിക്കുകാരെ വെട്ടിനുറുക്കി കൊന്നത് കോണ്‍ഗ്രസാണ്. അതിനെ ന്യായീകരിച്ചത് രാഹുലിന്റെ അച്ഛന്‍ രാജീവാണ്. ഭരണഘടനയെ അംഗീകരിക്കാത്ത, സ്വാതന്ത്ര്യ ലബ്ധി ആഘോഷിക്കാത്ത ഒരേ ഒരു കക്ഷി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Apr 17, 2019, 05:10 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയശേഷം ആദ്യമായി കേരളത്തില്‍ പ്രചാരണത്തിനെത്തിയതാണ് രാഹുല്‍. പത്തനാപുരത്തും പത്തനംതിട്ടയിലും ആലപ്പുഴയിലുമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസംഗം. പറഞ്ഞ ഓരോ വാക്കും കേരളത്തിലെ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നതാണ്. പത്തനാപുരത്തെ ആദ്യപ്രസംഗത്തില്‍ കൊല്ലത്തെ കശുവണ്ടിത്തൊഴിലാളികള്‍ക്കുള്ള കണ്ണീര്‍ വാര്‍ക്കലായി. കശുവണ്ടി തൊഴിലാളികള്‍ കഷ്ടത്തിലാണെന്നും അവരെ സഹായിക്കാന്‍ നരേന്ദ്രമോദി ഒന്നും ചെയ്തില്ലെന്നാണ് രാഹുലിന്റെ ആരോപണം. കശുമാങ്ങയ്‌ക്ക് അകത്താണോ പുറത്താണോ അണ്ടി എന്നറിയാത്ത ഈ വിരുതന് കശുവണ്ടി ഫാക്ടറികളെയും തൊഴിലാളികളെയും കുറിച്ച് ഒരു നിശ്ചയവുമില്ലെന്ന് വ്യക്തം.

കശുവണ്ടി ഫാക്ടറികള്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമാണ്. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ തലപ്പത്തിരുന്ന് അഴിമതിയുടെ ദുര്‍ഗന്ധം പരത്തിയ വ്യക്തിയെ തൊട്ടടുത്തിരുത്തിയാണ് ദേശീയ അധ്യക്ഷന്‍ വിവരക്കേട് വിളമ്പിയത്. കോര്‍പ്പറേഷനും സര്‍ക്കാരുമാണ് കശുവണ്ടിത്തൊഴിലാളികളെ സഹായിക്കേണ്ടത്. നരേന്ദ്രമോദിക്ക് ഇതില്‍ പങ്കൊന്നുമില്ലെന്ന കാര്യം ഈ ചങ്ങാതിക്ക് അറിയുകപോലുമില്ല. കോര്‍പ്പറേഷനും സംസ്ഥാനവും ഭരിക്കാത്ത പാര്‍ട്ടിയാണ് ബിജെപി. 

പത്തനംതിട്ടയില്‍ പ്രസംഗിക്കുമ്പോള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ഒപ്പമാണെന്നാണ് രാഹുലിന്റെ വാദം. ശബരിമലയില്‍ പോലീസ് സഹായത്തോടെ അതിക്രമിച്ചുകയറാന്‍ ശ്രമിച്ച അവിശ്വാസികളെ തള്ളിപ്പറയാനോ സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളെ തല്ലിച്ചതച്ചതിനെ അപലപിക്കാന്‍പോലും തയ്യാറായില്ല. ഭക്തര്‍ക്കൊപ്പമല്ല സംസ്ഥാന സര്‍ക്കാരിനൊപ്പമാണെന്ന വ്യക്തമായ നിലപാടാണ് രാഹുല്‍ പ്രസ്താവിച്ചത്. ആലപ്പുഴയില്‍  പ്രസംഗിച്ചപ്പോള്‍ കോണ്‍ഗ്രസ് ആരോടൊപ്പം എന്ന് ഒന്നുകൂടി വ്യക്തമായി.

ആര്‍എസ്എസ് ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ത്തതുപോലെ ഒരിടത്തും സിപിഎം പെരുമാറിയിട്ടില്ലെന്ന നല്ല സര്‍ട്ടിഫിക്കറ്റും രാഹുല്‍ നല്‍കി. ആര്‍എസ്എസ് രാജ്യത്തോട് ചെയ്തതുപോലെ ഒന്നും സിപിഎം ചെയ്തിട്ടില്ലെന്നും രാഹുലിന് അഭിപ്രായമുണ്ട്.  നാണമില്ലേ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കെന്ന് ആരും ചോദിച്ചുപോകും. 

കേരളത്തില്‍ കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് വിരുദ്ധ മുന്നണിയിലാണ്. മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍ മനുഷ്യന്റെ തലയ്‌ക്കും തെങ്ങിന്റെ  കുലയ്‌ക്കും രക്ഷയില്ലെന്ന് പറയുന്നത് യുഡിഎഫുകാരാണ്. കാസര്‍കോടും കണ്ണൂരും ചെന്ന് മാര്‍ക്‌സിസ്റ്റുകാര്‍ സല്‍ഗുണ സമ്പന്നരാണെന്ന് പറയാന്‍ രാഹുല്‍ തയ്യാറാകുമോ? രാഹുലിന്റെ നിലപാട് കെ. സുധാകരന്‍ അംഗീകരിക്കുമോ? പെരിയ ഉള്‍ക്കൊള്ളുന്ന കാസര്‍കോട് മത്സരിക്കുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന് അംഗീകരിക്കാനാകുമോ? രാഹുല്‍ പറഞ്ഞത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ സിപിഎമ്മിനെതിരെ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെ മുഴുവന്‍ പിന്‍വലിക്കാന്‍ തയ്യാറുണ്ടോ? 

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യം അട്ടിമറിച്ചത് കോണ്‍ഗ്രസാണ്. നാലായിരത്തിലധികം സിക്കുകാരെ വെട്ടിനുറുക്കി കൊന്നത് കോണ്‍ഗ്രസാണ്. അതിനെ ന്യായീകരിച്ചത് രാഹുലിന്റെ അച്ഛന്‍ രാജീവാണ്. ഭരണഘടനയെ അംഗീകരിക്കാത്ത, സ്വാതന്ത്ര്യ ലബ്ധി ആഘോഷിക്കാത്ത ഒരേ ഒരു കക്ഷി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ആര്‍എസ്എസുകാരെ റിപ്പബ്ലിക് ദിനപരേഡില്‍ ക്ഷണിച്ച് നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിച്ചത് അച്ഛന്റെ അമ്മയുടെ അച്ഛന്‍ നെഹ്‌റുവാണ്. രാഹുലിന് കഷ്ടം ഒന്നും അറിയില്ല, അവന്‍ കുട്ടിയാണ്.

രാഹുല്‍ വിഡ്ഢിത്തം അലങ്കാരമാക്കുന്നു

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാനം താഴ്ന്നു പറക്കുന്നത് കണ്ട് മൊബൈലില്‍പകര്‍ത്തി, പക്ഷെ തകര്‍ന്നപ്പോള്‍ തരിച്ചുപോയി…എയര്‍ ;ഇന്ത്യ വിമാനാപകടം മൊബൈലിലാക്കിയ ആര്യന്‍ അസാരി

Kerala

ആലപ്പുഴയിലും എറണാകുളത്തും തീരത്ത് കണ്ടെയ്നറുകള്‍ അടിഞ്ഞു; തീപീടിച്ച സിംഗപ്പുര്‍ കപ്പലിലേതെന്ന് നിഗമനം

രോഗബാധ അലട്ടുന്ന ഇറാന്‍റെ ആത്മീയ നേതാവ്  ആയത്തൊള്ള ഖമനേയി (ഇടത്ത്)
World

കീഴടങ്ങി ഇറാന്‍?….യുഎസും ഇസ്രയേലുമായി ചര്‍ച്ചയ്‌ക്ക് ഒരുക്കമെന്ന് ഇറാന്‍; ആണവായുധപദ്ധതി ഉപേക്ഷിക്കാമെന്നും ഇറാന്‍, എണ്ണവിലയില്‍ വന്‍ ഇടിവ്

Kerala

ശബരിമലയില്‍ 2 പേര്‍ കുഴഞ്ഞു വീണ് മരിച്ചു

Kerala

പാലക്കാട് കോട്ടായിലെ കോണ്‍ഗ്രസ് ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ പിടിച്ചു

പുതിയ വാര്‍ത്തകള്‍

സമൂഹ മാധ്യമത്തിലൂടെ കെഎസ്ആര്‍ടിസിയെ അപമാനിച്ച ഡ്രൈവറെ പിരിച്ചു വിട്ടു

നെതന്യാഹുവിന്‍റെ സഹോദരനായ യൊനി നെതന്യാഹു (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

നെതന്യാഹു ഒളിച്ചോടില്ല..അതാണ് ത്യാഗം നിറഞ്ഞ ആ കുടുംബം…മീഡിയ വണ്ണിനെതിരെ ആഞ്ഞടിച്ച് ഇസ്രയേലിലെ മലയാളിയായ ജിബി

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയം കാസര്‍ഗോഡ് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളുളള സ്‌കൂളുകള്‍ക്കും അവധി

കണങ്കാലിലെ നീര് നിസ്സാരമല്ല; ഈ ഏഴ് രോഗങ്ങളുടെ സൂചന

ആണവ കേന്ദ്രത്തിന് സമീപം ഇസ്രായേൽ സ്ഫോടനം ; പിന്നാലെ ഇറാനെ നടുക്കി ഭൂകമ്പം

ആറന്മുളയിലെ ഭൂമിയില്‍ ഇന്‍ഫോപാര്‍ക്ക് സ്ഥാപിക്കാനുളള പദ്ധതി നടപ്പാവില്ല, ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കേണ്ടെന്ന് തീരുമാനം

മെഡിക്കല്‍ കോളേജ് വേസ്റ്റ് വാട്ടര്‍ പ്ലാന്റിന് സമീപം തലയോട്ടിയും അസ്ഥികളും

ബുർഖ അണിയുന്ന 70 ശതമാനം മുസ്ലീം സ്ത്രീകൾക്കും വിറ്റാമിൻ ഡി ലഭിക്കുന്നില്ല : അസ്ഥി രോഗങ്ങൾ വർദ്ധിക്കുന്നതായി പഠന റിപ്പോർട്ട്

മേഘ വെമൂരി (നടുവില്‍ ) പഹല്‍ഗാമില്‍ പാക് ഭീകരരുടെ വെടിയേറ്റ് മരിച്ച യുവാവിന് അടുത്ത് ഇരിക്കുന്ന ഭാര്യ (ഇടത്ത്) 2023ല്‍ ഇസ്രയേലിലേക്ക് അതിക്രമിച്ച് കയറി ഇസ്രയേല്‍ പൗരന്മാരെ വെടിവെച്ച് കൊല്ലാനെത്തിയ ഹമാസ് ഭീകരര്‍ (വലത്ത്)

ഗാസയിലെ കൂട്ടക്കുരുതി അറിയാം…പക്ഷെ പഹല്‍ഗാമിലെ ഭീകരാക്രമണത്തെ വിമര്‍ശിക്കില്ല…ഈ മേഘ വെമൂരിമാര്‍ക്ക് പിന്നില്‍ ആര്?

സംസ്ഥാനത്ത് മഴക്കെടുതിയില്‍ 3 മരണം, പലയിടത്തും നാശനഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies