Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാലിയന്‍വാലാബാഗിലെ വെടിയൊച്ചകള്‍ക്ക് നൂറാ@ിന്റെ മുഴക്കം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 13, 2019, 07:00 am IST
in India

ന്യൂദല്‍ഹി: വിശാലമായ മൈതാനത്തിന്റെ അങ്ങേത്തലയ്‌ക്കലെ ചുവരുകളില്‍ വെടിയുണ്ടകള്‍ തുളച്ചു കയറിയ പാടുകള്‍ ഇപ്പോഴുമുണ്ട്.   അവിടേക്ക് കാതോര്‍ത്താല്‍ നമുക്ക് കേള്‍ക്കാം കേണല്‍ ഡയറിന്റെ ആക്രോശവും പാഞ്ഞുവരുന്ന വെടിയുണ്ടകളുടെ ഭീതിപ്പെടുത്തുന്ന ശബ്ദവും.

കണ്ണുകളടച്ച് ശ്വാസമിറുക്കിപ്പിടിച്ച് ശ്രദ്ധിച്ചാല്‍ ഭാരത് മാതാ കീ ജയ് വിളിച്ച് പിടഞ്ഞു വീണ നൂറുകണക്കിന് സ്വാതന്ത്ര്യസമരഭടന്മാരുടെ ശബ്ദം നമുക്കവിടെ കേള്‍ക്കാം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരത അരങ്ങേറിയിട്ട് ഇന്ന് നൂറാണ്ട് തികയുന്നു. ഓരോ ദേശസ്‌നേഹിയുടേയും നെഞ്ചിലെ മാറാത്ത മുറിവാണ് ഒരു നൂറ്റാണ്ടിനിപ്പുറവും ജാലിയന്‍ വാലാബാഗ്. 

1919 ഏപ്രില്‍ 13; സ്വാതന്ത്ര്യസമര നേതാക്കളായിരുന്ന സത്യപാലിന്റെയും സൈഫുദ്ദീന്‍ കിച്‌ലിയുടേയും അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ അമൃതസറിലെ സുവര്‍ണക്ഷേത്രത്തിന് തൊട്ടടുത്തുള്ള ജാലിയന്‍ വാലാബാഗ് എന്ന മൈതാനിയില്‍ ആയിരക്കണക്കിന് സ്വാതന്ത്രസമരഭടന്മാര്‍ തിങ്ങിക്കൂടിയിരുന്നു. സമാധാനപരമായ പ്രതിഷേധമായിരുന്നു നിരായുധരായ അവരുടെ ലക്ഷ്യം. എന്നാല്‍ തൊട്ടുതലേദിവസം പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ ലംഘനം ആരോപിച്ച് കേണല്‍ റെജിനാള്‍ഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം ഇവിടേക്ക് കുതിച്ചെത്തുന്നു. 

ഇടുങ്ങിയ പ്രവേശന കവാടമുള്ള നാലുപാടും ഉയര്‍ന്ന കെട്ടിടങ്ങളും പത്തടിയിലേറെ ഉയരമുള്ള മതിലുകളും നിറഞ്ഞ മൈതാനത്തിലെ ഏക പ്രവേശന കവാടത്തിലൂടെ അകത്തേക്ക് കയറിയ സൈന്യം യാതൊരു മുന്നറിയിപ്പും നല്‍കാതെ വെടിവെയ്‌പ്പ് ആരംഭിച്ചു. സമരഭടന്മാരോട് പിരിഞ്ഞുപോകണമെന്ന് പോലും ആവശ്യപ്പെടാതെയായിരുന്നു വെടിവെയ്‌പ്പ്.

പത്തു മിനിറ്റ് നീണ്ട നടപടിയില്‍ 1650 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് ബ്രിട്ടീഷ് സൈനിക രേഖകള്‍ വ്യക്തമാക്കുന്നത്. അനുസരണയില്ലാത്ത ഇന്ത്യക്കാരെ ശിക്ഷിക്കുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്നാണ് പിന്നീട് ഹണ്ടര്‍ കമ്മീഷന് നല്‍കിയ മൊഴിയില്‍ കേണല്‍ ഡയര്‍ പറഞ്ഞത്. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചുതന്നെയാണ് ഡയറിനെ ബ്രിട്ടീഷ് സൈന്യം അവിടേക്ക് അയച്ചതെന്ന് വ്യക്തം. 

സൈനിക നടപടിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ ഒരിക്കലും വ്യക്തത ഉണ്ടായിട്ടില്ലെങ്കിലും ആയിരത്തിയഞ്ഞൂറു പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. പതിനായിരത്തോളം പേര്‍ മൈതാനത്തുണ്ടായിരുന്നു. ഏഴു മാസം പ്രായമായ കുട്ടി അടക്കം 42 കുട്ടികള്‍ വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ടെന്ന് മദന്‍ മോഹന്‍ മാളവ്യ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മൈതാനത്തിന്റെ അകത്തുള്ള കിണറ്റില്‍ നിന്ന് 120 മൃതശരീരങ്ങളാണ് കണ്ടെത്തിയത്. വെടിവെയ്‌പ്പില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രാണരക്ഷാര്‍ഥം കിണറ്റില്‍ ചാടിയവരില്‍ ബഹുഭൂരിപക്ഷവും കൊല്ലപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തിന്റെ എല്ലാ ക്രൂരതകളും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ട സംഭവമായിരുന്നിട്ടും നൂറുവര്‍ഷം വേണ്ടിവന്നു ബ്രിട്ടന്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിക്കാന്‍, 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
India

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

Kerala

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.