Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ‘കണക്ക് ‘ പറയേണ്ടിവരും

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 6, 2019, 01:19 pm IST
in India

ന്യൂദല്‍ഹി/കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ആസ്തി ബാധ്യതകള്‍ സംബന്ധിച്ച കണക്ക് വീണ്ടും വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. വയനാട് ലോകസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന നിലയ്‌ക്ക് സമര്‍പ്പിച്ച കണക്ക് ഒട്ടനവധി ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്നാണ് കരുതേണ്ടത്. ലോക്‌സഭാംഗം എന്നതല്ലാതെ മറ്റൊരു ജോലിയും ഇല്ലാതെ രാഹുല്‍ എങ്ങനെ അഞ്ച് വര്‍ഷം കൊണ്ട് ഇത്രയേറെ പണമുണ്ടാക്കി എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇപ്പോള്‍ സമര്‍പ്പിച്ച കണക്ക് പ്രകാരം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹത്തിന്റെ ആസ്തിയില്‍ അറുപത് ശതമാനത്തിന്റെ വര്‍ധന ഉണ്ടായിട്ടുണ്ട്. എന്നാല്‍ യുപിഎ കാലഘട്ടത്തില്‍ അത് ഏതാണ്ട് 1,600 ശതമാനമായിരുന്നു. ആഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് തട്ടിപ്പില്‍ ‘ആര്‍ജി’ ആരാണ് എന്നതും ‘ഇറ്റാലിയന്‍ മാഡത്തിന്റെ മകനും’ മറ്റും ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെയാണ് ഈ പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നത്.  

2014-ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ രാഹുല്‍ പറഞ്ഞത് തനിക്ക് 9.35 കോടി ആസ്തിയുണ്ട് എന്നാണ്. ഇപ്പോള്‍ അത് 15.88 കോടിയായിരിക്കുന്നു, ഏതാണ്ട് ആറര കോടിയിലേറെ രൂപയുടെ വര്‍ധന. ഒന്‍പത് കോടിയുള്ളയാള്‍ക്കാണ് അഞ്ചുവര്‍ഷം കൊണ്ട് ആറര കോടി അധികമായി സമ്പാദിക്കാനായത് എന്നത്  ശ്രദ്ധിക്കേണ്ടതുണ്ട്. 2004-ല്‍ രാഹുലിന്റെ സ്വത്ത് 55.38 ലക്ഷമായിരുന്നു. 2009ലെത്തിയപ്പോള്‍ അത് രണ്ട് കോടിയായി. 2014-ല്‍ നേരത്തെ സൂചിപ്പിച്ചത് പോലെ 9.35 കോടിയും. 2004 മുതല്‍ 2014 വരെയുള്ള പത്ത് വര്‍ഷം ആണ് അത് കുത്തനെ കൂടിയത്… 1,600 ശതമാനം. അപ്പോള്‍ തന്നെ ഓര്‍മിക്കേണ്ടത്, 2014-ല്‍ 155 കോടി കണക്കില്‍ കാണിച്ചിരുന്നില്ല എന്നതാണ്; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പറയുന്ന 155 കോടി. അത്രയും തുക കണക്കില്‍ കാണിച്ചില്ല എന്നത് ആദായ നികുതി അധികൃതര്‍ കണ്ടെത്തിയിരുന്നുവല്ലോ. 

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, 2017-18ലെ അദ്ദേഹത്തിന്റെ വരുമാനം 111.86 ലക്ഷം ആണ്. തൊട്ടു മുന്‍വര്‍ഷം അത് 107.58 ലക്ഷവും, 2015-16ല്‍  86.56 ലക്ഷവും വരുമാനമുണ്ട്. 95.33 ലക്ഷമാണ് 2014-15 ലെ പ്രഖ്യാപിത വരുമാനം. അത് അത്രയും കൂട്ടിയാല്‍, അതായത് കഴിഞ്ഞ നാല് വര്‍ഷത്തെ ആകെ വരുമാനം, 401.33 ലക്ഷമേ ആവുന്നുള്ളൂ. 2018-19ലെ വരുമാനം കൂടിയെടുത്താല്‍ അത് ഏതാണ്ട് ഒരു കോടി കൂടി കൂടുമായിരിക്കും. 2017-18ല്‍ 111.86 ലക്ഷമല്ലേ വരുമാനമുള്ളു. അപ്പോഴും ആസ്തിയില്‍ ഒന്നര കോടിയുടെ വ്യത്യാസം പ്രകടം. അത് എങ്ങിനെ വന്നു, ആര് കൊടുത്തു? 72 ലക്ഷത്തിന്റെ ബാധ്യത ഉണ്ടെന്നും അഞ്ചു ലക്ഷം അമ്മയില്‍ നിന്ന് വായ്‌പ എടുത്തുവെന്നും പറയുന്നുണ്ട്. അത് ആസ്തിവര്‍ധനക്കായിട്ടാണ് എന്ന് പറഞ്ഞാലും കണക്ക് കൃത്യമാവുന്നില്ല; 75 ലക്ഷത്തിലേറെ വരും വ്യത്യാസം. നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനാവേളയില്‍ ഇത് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. 

മറ്റൊന്ന് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ആദായ നികുതി അധികൃതര്‍ നൂറ് കോടി അടയ്‌ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനെതിരെ രാഹുലും അമ്മയും സമര്‍പ്പിച്ച ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളിയതാണ്. മാത്രമല്ല സോണിയ പരിവാറിനെതിരെ രൂക്ഷവിമര്‍ശനവും ഡിവിഷന്‍ ബെഞ്ചിന്റെ വിധിന്യായത്തില്‍ ഉണ്ടായിരുന്നു. ആ തുക അടച്ചതായി സൂചനയില്ല; അതുകൊണ്ടുതന്നെ ആ തുക സര്‍ക്കാരിനുള്ള ബാധ്യതയായി രാഹുല്‍ കാണിക്കേണ്ടതാണ്. സര്‍ക്കാരിന് കൊടുക്കാനുള്ള തുക എന്ന നിലയ്‌ക്ക് അത് ആസ്തി ബാധ്യത സംബന്ധിച്ച കണക്കുകളില്‍ ഉള്‍പ്പെടുത്തിയതായി സൂചനയില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.