Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഉറപ്പായില്ലെങ്കിലും ചുമരില്‍ ഉറപ്പിച്ചു

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Mar 14, 2019, 11:07 am IST
in Ernakulam

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും മുമ്പ്് തന്നെ കെ.വി. തോമസിനും, ബെന്നി ബെഹനാനും വോട്ട് അഭ്യര്‍ത്ഥിച്ച് ചുവരെഴുത്തുകള്‍തുടങ്ങി. എറണാകുളത്തെ എംപി: കെ.വി. തോമസിന് വോട്ടഭ്യര്‍ത്ഥിച്ച് ചുവരെഴുത്തുകളും,പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് ചാലക്കുടിയില്‍ ബെന്നി ബഹനാന്റെ പേരിലും പോസ്റ്ററുകള്‍ എത്തിയത്. 

ഔദ്യോഗിക പ്രഖ്യാപനത്തിന് കാക്കാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സജീവമായിരിക്കുകയാണ് കെ.വി. തോമസ്. സ്ഥാനാര്‍ത്ഥിയാണെന്ന വരവറിയിച്ച് വലിയ കട്ടൗട്ടുകളും ഫ്‌ളക്‌സുകളും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ഇത് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനു തുല്യമാണെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. തുടക്കത്തില്‍ തോമസ് സീറ്റ് ഉറപ്പിച്ചിരുന്നെങ്കിലും തര്‍ക്കങ്ങളോടെ വിഷയം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ എത്തിയിരിക്കുകയാണ്. തോമസിന് വീണ്ടും നറുക്ക് വീഴുമോ അതോ ഹൈബി ഈഡനെ രംഗത്തിറക്കുമോ എന്നറിയാന്‍ ഇനിയും രണ്ടുമൂന്ന് ദിവസങ്ങള്‍ കാക്കണം. 

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാമെന്ന് നേരത്തേ ഹൈബി വ്യക്തമാക്കിയിരുന്നു. എന്നാല്‍, തോമസ് തന്നെ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാകണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം വാദിക്കുന്നത്. തോമസിനെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഇന്നലെ രാഹുല്‍ ഗാന്ധി കേരളത്തില്‍, കൊച്ചിയില്‍ എത്തിയ വേളയില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഓഫീസ് കെ.വി. തോമസ് ഉദ്ഘാടനവും ചെയ്തു.

 എറണാകുളം പിടിക്കാന്‍ മോഹമിട്ട് പി. രാജീവിനെ ഇറക്കി ഇടതുമുന്നണി പ്രചാരണം തുടങ്ങി. മതമേലദ്ധ്യഷന്മാരുടെ പിന്തുണ തേടുന്ന തിരക്കിലാണ് രാജീവ് കോണ്‍ഗ്രസ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ കൂടി എത്തുന്നതോടെ എറണാകുളത്തെ പ്രചാരണം സജീവമാകും. ഈയാഴ്ചയ്‌ക്കുള്ളില്‍ സ്ഥാനാര്‍ത്ഥിമാരുടെ ചിത്രം  വ്യക്തമാകും.

ചാലക്കുടിയില്‍ ചാക്കോ വന്നേക്കും

കൊച്ചി: ചാലക്കുടി ലോക്‌സഭ മണ്ഡലത്തിനായി കോണ്‍ഗ്രസില്‍ പിടിവലി മുറുകുന്നു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്റെ പേരാണ് തുടക്കത്തില്‍ ഉയര്‍ന്നതെങ്കിലും പി.സി. ചാക്കോക്കായിരിക്കും സീറ്റെന്നാണ് പുതിയ വിവരം. തുടക്കത്തില്‍ ഒഴിഞ്ഞുമാറിയ ചാക്കോ, ഇടതുമുന്നണി സ്ഥാനാര്‍ഥി ഇന്നസെന്റ് പാര്‍ട്ടി ചിഹ്നത്തിലാണ് ഇക്കുറി മത്സരിക്കുന്നതെന്നറിഞ്ഞതോടെയാണ് സീറ്റിന് പിടിമുറക്കിയത്. കഴിഞ്ഞ പ്രാവശ്യം ഇടത് സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റ് ഈ തെരഞ്ഞെടുപ്പില്‍ സഖാവായിട്ടാണ് തെരഞ്ഞെടുപ്പ് നേരിടുന്നതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

ഇന്നസെന്റ് പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് തേടുന്നത് തനിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലാണ് ചാലക്കുടിയില്‍ ചാക്കോ  ഇറങ്ങാന്‍ ഒരുങ്ങുന്നത്. 2014 ലെ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപി മാരായിരുന്ന കെ.പി. ധനപാലനും പി.സി. ചാക്കോയും മണ്ഡലം പരസ്പരംവച്ചു മാറുകയായിരുന്നു. ഹൈക്കമാന്‍ഡിലെ സ്വാധീനമാണ് ചാക്കോയുടെ വിശ്വാസം. ഇതിനിടെ, ബെന്നിക്കായി മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ചുമരെഴുത്തും തുടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

Kerala

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

Astrology

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

പുതിയ വാര്‍ത്തകള്‍

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.