Thursday, July 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരിച്ചറിയണം സിപിഎമ്മിനെ

എന്‍.ആര്‍. ഹരിബാബു by എന്‍.ആര്‍. ഹരിബാബു
Mar 7, 2019, 02:17 am IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

പ്രപഞ്ചത്തില്‍ തങ്ങള്‍മാത്രമാണ് ശരി എന്നു വിശ്വസിക്കുന്ന ഒരുസംഘം  സിപിഎം നേതാക്കളും ബുദ്ധിജീവികളെന്ന് ഭാവിക്കുന്ന കലാ-സാംസ്‌കാരിക നായകന്മാരും ട്രേഡ് യൂണിയന്‍ നേതാക്കളുമാണ് ഈ നാടിന്റെയും ഇവിടുത്തെ ജനങ്ങളുടേയും ശാപം. അതിന്റ അവസാന ഉദാഹരണമാണു പെരിയയിലെ ഇരട്ടക്കൊലപാതകം. മുന്‍പു ജയകൃഷ്ണന്‍ എന്ന അധ്യാപകനെ പിഞ്ചുകുഞ്ഞുങ്ങളുടെ കണ്‍മുന്നിലിട്ട് വെട്ടിനുറുക്കിയപ്പോള്‍ ചീറ്റിത്തെറിച്ച രക്തം ദേഹത്ത് പുരണ്ട കുരുന്നുകളുടെ മനോനിലതന്നെ തെറ്റിപ്പോയ സംഭവം,  വലതുകൈ വെട്ടിമാറ്റപ്പെട്ട പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ അവസ്ഥ, 51 വെട്ടേറ്റ് നിഷ്‌കരുണം കൊല ചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍, കൈ അറപ്പില്ലാതെ സിപിഎം കൊന്നുതളളിയ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍…. ഇതൊക്കെ നടന്നത് നമ്മുടെ കേരളത്തിലാണ്. ഇതെല്ലാം ഒറ്റപ്പെട്ടതോ അല്ലെങ്കില്‍ പ്രാദേശികമായ പ്രത്യേക സാഹചര്യങ്ങളില്‍ സംഭവിച്ചതോ ആണെന്ന തരത്തില്‍ ലഘൂകരിച്ച് പൊതുജനമദ്ധ്യത്തില്‍ അവതരിപ്പിക്കാനാണ് നിക്ഷിപ്ത താത്പര്യക്കാരായ ഒരു പ്രബലവിഭാഗം ശ്രമിക്കുന്നതെന്ന് തിരിച്ചറിയണം.

 വ്യക്തികളും പ്രസ്ഥാനങ്ങളും ഇന്ത്യന്‍ ഭരണഘടനയ്‌ക്കും നീതിന്യായ വ്യവസ്ഥകള്‍ക്കും ജനാധിപത്യ പ്രക്രിയകള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥരാണല്ലോ. എന്നാല്‍  തങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ് സിപിഎമ്മിന്റെ പോക്ക്. തങ്ങള്‍ക്ക് അനുകൂലമല്ലാത്ത വ്യക്തികള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, നീതിന്യായ കോടതികള്‍, ഔദ്യോഗിക സംവിധാനങ്ങള്‍ തുടങ്ങിയവ നാട്ടില്‍ വേണ്ടെന്ന ചിന്തയാണവരെ നയിക്കുന്നത്. അവയെ ഉന്മൂലനം ചെയ്യുക എന്ന കിരാതനടപടിയാണ് അധികാരം ആസ്വദിച്ച് ഇവര്‍ ചെയ്യുന്നത്. ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണെന്നും വ്യക്തിസ്വാതന്ത്ര്യവും മനുഷ്യാവകാശവും ധ്വംസിക്കപ്പെടുന്നുവെന്നും മുറവിളികൂട്ടുന്ന ഇവര്‍ തങ്ങള്‍ ഭരിക്കുന്ന കേരളത്തില്‍ ഇവ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തട്ടെ. 

രാഷ്‌ട്രീയ ഫാസിസത്തിന്റെ ഏറ്റവും ഭീകര അവസ്ഥയാണ് കേരളത്തില്‍ സമസ്തമേഖലകളിലും അനുഭവപ്പെടുന്നത്. ഭീഷണിപ്പെടുത്തി വരുതിയിലാക്കുക, വ്യക്തിസ്വാതന്ത്ര്യം തകര്‍ക്കുക, പ്രാണഭയം സൃഷ്ടിച്ചു സാധാരണക്കാരെ നിശ്ശബ്ദരാക്കുക,  നിര്‍ബന്ധിത പണപ്പിരിവുനടത്തുക, ഭീഷണിയും സമ്മര്‍ദ്ദവും ചെലുത്തി വന്‍തുകകള്‍ വ്യക്തികളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍നിന്നും തട്ടിയെടുക്കുക, കൂടാതെ ഹുണ്ടികപ്പിരിവുകളും സഹായനിധികളും.  ശതകോടികളുടെ ആസ്തിയുടെ ഉടമകളായിരിക്കുന്നു തൊഴിലാളിപ്പാര്‍ട്ടി.  അഭിമന്യുവധത്തിന്റെ പേരില്‍ കോടികള്‍ പിരിച്ച് ലക്ഷങ്ങള്‍ ചെലവാക്കി. ആയിനത്തില്‍ കോടികള്‍ ബാക്കി പാര്‍ട്ടി ഫണ്ടാക്കി. 

തങ്ങള്‍  കൊലപ്പെടുത്തിയ കേസുകളിലെ പ്രതികളെ സംരക്ഷിക്കാനും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒഴിവാക്കാനുമായി പൊതുഖജനാവില്‍ നിന്നു ലക്ഷങ്ങള്‍ വാരിക്കോരി ചെലവഴിക്കുന്നു. ഇതെല്ലാം തങ്ങള്‍ നല്‍കുന്ന നികുതിപ്പണമാണെന്ന് സാധാരണ ജനങ്ങള്‍ മനസ്സിലാക്കേണ്ടകാലം അതിക്രമിച്ചു. ഫലപ്രദമായി പ്രതികരിക്കാനുള്ള ആര്‍ജ്ജവം പ്രതിപക്ഷ പാര്‍ട്ടി കാണിക്കുന്നില്ല. പ്രതിപക്ഷവും ഭരണപക്ഷവും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം കളിക്കുന്നു. 

ഇത് പൊതുസമൂഹത്തില്‍ അരാജകത്വവും അരക്ഷിത ബോധവും അധാര്‍മ്മികതയും സൃഷ്ടിക്കുന്നു. ജനാധിപത്യം അപകടത്തിലാകുന്നു. പുതുതലമുറയില്‍ രാഷ്‌ട്രീയ സാമൂഹിക വിഷയങ്ങളോട് ഒരുതരം നിസ്സംഗത വളര്‍ന്നുവരുന്നു. ഫലമായി വികസന മുരടിപ്പും സാമ്പത്തിക പ്രതിസന്ധിയും സംജാതമാകുന്നു. ഇതിനെതിരെ രാജ്യസ്നേഹമുള്ള പൗരബോധമുള്ള പൊതുസമൂഹം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

ഇന്ത്യ അതിര്‍ത്തി കടന്ന് ശക്തമായ മറുപടി പാക്കിസ്ഥാന് കൊടുത്തപ്പോള്‍, പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റേയും സിപിഎം കേരള സെക്രട്ടറി കോടിയേരിയുടേയും സ്വരം ഒരേ പോലെയായത് യാദൃച്ഛികമല്ല. ഇസ്രയേല്‍-പാലസ്തീന്‍ വിഷയത്തില്‍ ഇസ്രയലിനെതിരെ കേരളത്തില്‍ പ്രകടനം നടത്തുന്നവര്‍, പാക്കിസ്ഥാന്‍ നമ്മുടെ ജവാന്‍മരെ കൊന്നൊടുക്കുമ്പോള്‍ പാക്കിസ്ഥാനെതിരെ തെരുവിലിറങ്ങി കണ്ടില്ല. ഇവരുടെ കരാളഹസ്തങ്ങളില്‍ നിന്നും ത്രിപുരയും, ബംഗാളും മോചിതരായി. കേരളത്തെ ബാധിച്ചിരിക്കുന്ന ഈ രാഷ്‌ട്രവിരുദ്ധ ശക്തികളെ ഒറ്റപ്പെടുത്തുവാന്‍ മുഴുവന്‍ ജനാധിപത്യശക്തികളും ഒന്നിച്ച് നില്‍ക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അദ്ധ്യാത്മരാമായണം – രാമായണ മാസം; ദിവസം 1 – ബാലകാണ്ഡം

ദിമിത്രി ട്രെനിന്‍ (വലത്ത്) പുടിന്‍ (ഇടത്ത്)
World

മൂന്നാം ലോകയുദ്ധം ഇതാ എത്തിക്കഴിഞ്ഞെന്ന് റഷ്യന്‍ ചിന്തകന്‍ ദിമിത്രി ട്രെനിന്‍

Kerala

ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരും: 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

Kerala

കീം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി, ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല

India

ഇന്ത്യയുടെ ആകാശയുദ്ധത്തിന് കരുത്തേകാന്‍ യുഎസില്‍ നിന്നുള്ള യുദ്ധക്കഴുകനായ അപ്പാച്ചെ ജൂലായ് 21ന് എത്തുന്നു

പുതിയ വാര്‍ത്തകള്‍

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 4.7 കോടി രൂപയുടെ നഷ്ടം, ജനങ്ങളെ വഴിയില്‍ തടഞ്ഞുളള സമരത്തോട് യോജിപ്പില്ല: മന്ത്രി ഗണേഷ് കുമാര്‍

എല്ലാ സ്കൂളുകളിലും രാവിലെ പ്രാർത്ഥനയ്‌ക്കിടെ ഭഗവദ് ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യണം : ഉത്തരവിറക്കി ഉത്തരാഖണ്ഡ് സർക്കാർ

കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ് രാമായണം: ഡോ സി.വി ആനന്ദ ബോസ്

ജലദോഷം മാറാൻ വിക്സും, കർപ്പൂരവും കലർത്തി മൂക്കിൽ തേച്ചു : എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുസ്ലീം സമുദായത്തിനെതിരെ പരാമര്‍ശം: പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി

സമീര്‍ എന്ന യൂട്യൂബര്‍ അറസ്റ്റില്‍; ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ച് വ്യാജ എഐ വീഡിയോ ചെയ്തതായി പരാതി

റെയില്‍വേ ടിടിഇ എംഡിഎംഎയുമായി പിടിയില്‍

തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ നിന്ന് ചാടി സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി

രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies