Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശമ്പളമില്ല; കാരംകോട് സ്പിന്നിങ് മില്‍ തൊഴിലാളികള്‍ പട്ടിണിയില്‍

അരുണ്‍ സതീശന്‍ by അരുണ്‍ സതീശന്‍
Feb 26, 2019, 10:17 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ചാത്തന്നൂര്‍: സംസ്ഥാനസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയില്‍ കാരംകോട് സ്പിന്നിങ് മില്‍ തൊഴിലാളികള്‍ പട്ടിണിയില്‍. ആത്മഹത്യാഭീഷണിയുമായി ഇന്നലെ എട്ട് തൊഴിലാളികള്‍ കെട്ടിടത്തിന് മുകളില്‍ കയറിയത് പരിഭ്രാന്ത്രി പരത്തി. രാവിലെ ഏഴു മണിയോടെയാണ് കൊല്ലം സഹകരണ സ്പിന്നിങ് മില്ലിലെ എട്ട് തൊഴിലാളികള്‍ കൈയില്‍  മണ്ണെണ്ണയും തീപ്പെട്ടിയുമായി കെട്ടിടത്തിന്റെ മുകളില്‍ എത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

പരവൂരില്‍ നിന്നും പത്തുമണിയോടെ അസിസ്റ്റന്റ് ലേബര്‍  ഓഫിസര്‍ രേഖ സ്ഥലത്തെത്തി മാര്‍ച്ച് 15ന് മുന്‍പ് ലേ ഓഫ് ശമ്പളം കൊടുക്കാമെന്ന  ധാരണ പ്രഖ്യാപിച്ചതോടെയാണ് സമരത്തിന് താല്‍ക്കാലിക പരിഹാരമായത്. 

ചാത്തന്നൂര്‍ സഹകരണ സ്പിന്നിങ് മില്‍ നവീകരണം ഇഴയുന്നതോടെയാണ് ലേ ഓഫ് വേതനം ഇല്ലാതെ തൊഴിലാളികള്‍ ദുരിതത്തിലായത്. ജില്ലയില്‍ സഹകരണ മേഖലയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനമാണ് പ്രതിസന്ധിയിലാകുന്നത്. പുനരുദ്ധാരണ പാക്കേജിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക സംസ്ഥാനം കൈമാറാത്തതാണു പ്രതിസന്ധിക്കു കാരണം.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം 2015ല്‍ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി നാഷനല്‍ കോ ഓപ്പറേറ്റിവ് ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ (എന്‍സിഡിസി) നിന്ന് 57 കോടി രൂപ അനുവദിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാരിലേക്കു നല്‍കുന്ന തുക സഹകരണ മില്ലുകളുടെ ഉന്നതസമിതിയായ ടെക്സ്റ്റ്‌ഫെഡ് മുഖേനയാണു മില്ലിനു കൈമാറുന്നത്. ആദ്യം 15 കോടിയും പിന്നീട് മൂന്നു കോടി രൂപയും കൈമാറി.

യന്ത്രങ്ങള്‍ വാങ്ങി. മന്ത്രി ഇ.പി ജയരാജന്‍ എത്തി പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. മില്ലില്‍ ഉണ്ടായിരുന്ന പഴയ മെഷിനറികള്‍ എല്ലാം വിറ്റു. തൊഴിലാളികള്‍ പട്ടിണിയിലായി. അവശേഷിക്കുന്ന തുക സര്‍ക്കാര്‍ കൈമാറാത്തതു മൂലം  നവീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. 

15 കോടി രൂപ നല്‍കിയതിനു ശേഷം കേരള സര്‍ക്കാരിന്റെ പക്കല്‍ അവശേഷിക്കുന്ന തുകയില്‍നിന്നുതിരിച്ചു നല്‍കുമെന്ന വ്യവസ്ഥയില്‍ 2017ല്‍ കേരള ടെക്‌സ്‌റ്റൈല്‍സ് കോര്‍പറേഷനു 3.50 കോടി രൂപ കൈമാറുകയും ചെയ്തു. 

പിന്നീട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അവസാനമാണു മില്ലിന്റെ നവീകരണം പുനരാരംഭിക്കുന്നത്. ഏതാനും മാസത്തിനുള്ളില്‍ ആദ്യഘട്ട നവീകരണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണു വ്യക്തമാക്കിയിരുന്നത്. ഇലക്ട്രിക്കല്‍, സിവില്‍ അടക്കമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും പൂര്‍ത്തിയായില്ല. നവീകരണത്തിന് അടച്ച ശേഷം ആദ്യ രണ്ടു മാസം തൊഴിലാളികള്‍ക്ക് ലേഓഫ് വേതനം ലഭിച്ചു. ഇപ്പോള്‍ അതും മുടങ്ങി. തൊഴിലാളികള്‍ പട്ടിണിയിലാണ് അതോടെയാണ് അവര്‍ സമരവുമായി ഇറങ്ങിയത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ആശുപത്രിയില്‍ പരാക്രമം നടത്തിയ യുവാവ് അറസ്റ്റില്‍, അക്രമം പരിചയക്കാരി ആശുപത്രി ജീവനക്കാരി ഫോണ്‍ എടുക്കാത്തതിനാല്‍

India

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയില്‍ തിക്കിലും തിരക്കിലും 500 ലേറെ പേര്‍ക്ക് പരിക്ക്

India

1965ലെ ഇന്തോപാക് യുദ്ധത്തെ രണ്ടാം കശ്മീര്‍ യുദ്ധം എന്ന് വിശേഷിപ്പിച്ച് വിക്കിപീഡിയ; വീണ്ടും ചരിത്രസത്യം ഇന്ത്യാവിരുദ്ധമാക്കി വിക്കിപീഡിയ

Kerala

മതമൗലികവാദത്തോട് സിപിഎമ്മിനും കോണ്‍ഗ്രസിനും മൃദുസമീപനം: കെ സുരേന്ദ്രന്‍,സൂംബ വിവാദത്തില്‍ പ്രതിപക്ഷത്തെ മേജര്‍മാരും ക്യാപ്റ്റന്‍മാരും വായ തുറക്കില്ല

India

മഞ്ഞപ്പട്ടുടുത്ത് , മുടിയിൽ പൂവും ചൂടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പമുള്ള കുട്ടിക്കുറുമ്പി : സോഷ്യൽ മീഡിയ തേടുന്നു ആരാണ് ഈ കുഞ്ഞ് സുന്ദരി ?

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കളെ ബസ്റ്റാര്‍ഡുകള്‍ എന്ന് വിളിച്ചവന്‍, ശ്രീരാമദേവനെ അധിക്ഷിച്ചയാള്‍; ന്യൂയോര്‍ക്ക് മേയറായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ കങ്കണ

പഹൽ​ഗാം ഭീകരാക്രമണത്തിന് സൈന്യവും നരേന്ദ്രമോ​ദിയുടെ സർക്കാരും നൽകിയത് ഉചിതമായ പ്രതികരണം ; ഭാരത് മാതാ കീ ജയ് മുഴക്കി മോഹൻലാൽ

സബ് ഇൻസ്പെക്ടറെ വാഹനമിടിച്ച് വീഴ്‌ത്തിയ സംഭവം : പ്രതി ഇരുപത് വർഷത്തിന് ശേഷം പിടിയിൽ

പാലക്കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങി

കിളികൊല്ലൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ജഡം ഓടയില്‍ കണ്ടെത്തി

സിദ്ധാർത്ഥിന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ; ഒരു മാസമായി ഉത്തരവ് പൂഴ്‌ത്തിവച്ച് പിണറായി സർക്കാർ

വി എസിന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ ഐ.എച്ച്.ആര്‍.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കണമെന്ന് ഹൈക്കോടതി

മാതാപിതാക്കള്‍ക്കൊപ്പം വിനോദ യാത്ര കഴിഞ്ഞ് മടങ്ങവെ കാര്‍ മതിലില്‍ ഇടിച്ച് നാലു വയസ്സുകാരന്‍ മരിച്ചു

ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി (ഇടത്ത്) ഹൈദരാബാദ് നിസാം മിര്‍ ഒസ്മാന്‍ അലി ഖാന്‍(വലത്ത്)

1965ല്‍ ഇന്തോ-പാക് യുദ്ധകാലത്ത് ഹൈദരാബാദ് നിസാം ഇന്ത്യയ്‌ക്ക് 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയെന്നത് വെറും കെട്ടുകഥ

പീച്ചി ഡാമിന്റെ ഷട്ടര്‍ ശനിയാഴ്ച ഉയര്‍ത്തും,തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies