Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശിഷ്യത്വത്തിന്റെ മഹത്വം

സുദര്‍ശന്‍ by സുദര്‍ശന്‍
Feb 26, 2019, 05:31 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ക്ലാസ് മുറിയില്‍ പ്രവേശനം കിട്ടിയാല്‍മാത്രം വിദ്യാര്‍ത്ഥിയാകുന്നില്ല. അധ്യാപകന് വേണ്ട യോഗ്യതകള്‍ പോലെ വിദ്യാര്‍ത്ഥിയാകനുമുണ്ട് വിശേഷ ഗുണങ്ങള്‍. അതനുസരിച്ചാണ് കടന്നിരിക്കലുകള്‍, പ്രൊമോഷന്‍, ഉണ്ടാകുന്നത്. തുടര്‍ ക്ലാസുകളിലേക്കുള്ള കയറ്റം അവകാശമല്ല, സ്വാഭാവികമായി സംഭവിക്കുന്ന ക്രിയയല്ല; അധികാരിയുടെ ‘സര്‍വരേയും വിജയികളാക്കുന്ന’ ആനുകൂല്യവുമല്ല. ‘പഠിച്ചത് പാടുക’, ‘കതിരില്‍ വളം വെയ്‌ക്കുക’, ‘ചുട്ടയിലെ ശീലം ചുടലവരെ’ തുടങ്ങിയ നാടന്‍ ചൊല്ലുകള്‍ക്ക് ക്ലാസ് മുറികളുമായും ബന്ധമുണ്ട്. 

കടന്നുപോകുന്ന വഴികളില്‍ നിന്നാര്‍ജിക്കുന്നതാണ് ജീവിത സംസ്‌കാരത്തിന്റെ സമ്പത്ത്. വിദ്യാര്‍ത്ഥി, അവകാശങ്ങള്‍ക്ക് പോരാടുന്നുവന്‍ മാത്രമായിത്തീരുമ്പോളല്ല അയാള്‍ ‘കുശല’നോ ‘പ്രവീണ’നോ ‘സമര്‍ത്ഥ’നോ ‘വിശാരദ’നോ ഒക്കെയാകുന്നത്. ഗുരുകുല വിദ്യാഭ്യാസകാലത്ത് ശിഷ്യനെ ഓരോരോ കാര്യങ്ങളില്‍ നിയോഗിച്ച് അത് ചെയ്യുന്നതിലെ മികവ് വിലയിരുത്തിയാണ് അടുത്ത ഘട്ടത്തിലേക്ക് കടത്തിയിരുത്തിയിരുന്നത്. എല്ലാവരേയും വിജയിപ്പിക്കുന്നതോ ആര്‍ക്കും പരീക്ഷ നടത്താത്തതോ അല്ലായിരുന്നു അന്ന് ശിഷ്യന്റെ യോഗ്യത നിശ്ചയിക്കുന്ന മാനദണ്ഡവും രീതിയും.

സുകുമാര കവിയുടെ കഥ കേട്ടിട്ടില്ലേ? ഗുരുവിന്റെ കര്‍ശന ശിക്ഷണത്തില്‍ മടുത്ത് ഗുരുവിനെ കൊന്നുകളയാന്‍ തീരുമാനിച്ച ശിഷ്യനും ശിഷ്യന്‍ കൂടുതല്‍ നന്നാകാന്‍ അവനെ പിന്നെയും പിന്നെയും പരീക്ഷിച്ചും ശാസിച്ചും പാകപ്പെടുത്താന്‍ ശ്രമിച്ച ഗുരുവും വാസ്തവം മനസിലാക്കിയപ്പോള്‍ ഗുരുഹത്യയ്‌ക്ക് ചിന്തിച്ചുപോയ പാപത്തിന് സ്വയം ഉമിത്തീയില്‍ നീറി മരിക്കാന്‍ തീരുമാനിക്കുകയും ചെയ്ത് സുകുമാര കവിയുടെ കഥ ഗുരു-ശിഷ്യ ബന്ധത്തിലെ നീറ്റുന്ന അധ്യായമാണല്ലോ. വിദ്യാര്‍ഥികളോടുള്ള അനുതാപപൂര്‍ണമായ സമീപനമെന്ന നിലപാടുവഴി പക്ഷേ ഇന്നത്തെ വിദ്യാഭ്യാസ സംവിധാനത്തില്‍ വന്ന അയവുകളും ഇളവുകളും ഗുണമോ ദോഷമോ ഉണ്ടാക്കുന്നതെന്നത് മറ്റൊരു വശം. 

കുശം എന്നാല്‍ ദര്‍ഭ. കാണാത്ത ചെറിയ മുള്ളുകള്‍ ധാരാളമുള്ളതാണ് ദര്‍ഭപ്പുല്ല്. ചോരപൊടിയാതെ ദര്‍ഭപ്പുല്ല് അറുക്കാന്‍ വിശേഷ പ്രയോഗ ജ്ഞാനം വേണം. അതിന് ആദ്യം ദര്‍ഭ എന്താണെന്ന്, ഏതാണെന്ന് തിരിച്ചറിയണം. അത് അറുക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കണം. അതില്‍ മുള്ളുണ്ടെന്നും ചെറിയ മുള്ളുകള്‍ കാണാനാവില്ലെന്നും അറിയണം. അങ്ങനെയറിഞ്ഞ്, കൈയില്‍ മുറിവേല്‍ക്കാതെ, ചോര പൊടിയാതെ ദര്‍ഭ ശേഖരിച്ച് ഗുരുവിന് എത്തിക്കണം.

കാട്ടിലാണ് പോകുന്നത്. അവിടെ ജന്തുക്കളുണ്ടെന്നും അവ ഉപദ്രവിക്കാമെന്നും അപ്പോള്‍ എന്ത് ചെയ്യണമെന്നും മറ്റും മറ്റുമായി കാടിനെ അറിയണം. ജീവികളെ അറിയണം, ദര്‍ഭയെ അറിയണം, അത് അറുക്കണം. ഇത്രയും ജ്ഞാനം ഉണ്ടായി, അത് പ്രായോഗികതലത്തില്‍ ചെയ്ത് കാണിച്ച് വേണം ഗുരുവില്‍നിന്ന് ‘കുശലന്‍’ എന്ന പ്രശംസ നേടാന്‍. അതൊരു ബിരുദമാണ്. കുശലത എന്ന കഴിവ് ശിഷ്യന് ഉണ്ടാകുന്നതും കുശലന്‍ എന്ന ബിരുദം നേടുന്നതും അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ചുരുക്കം. ഇനിയോ, അറുത്ത ദര്‍ഭ ഉണക്കി, മുറിച്ചും മുറിക്കാതെയും പലതരത്തില്‍ അത് ഉപയോഗിക്കുന്നത് ഹോമത്തിനും യാഗത്തിനുമാണെന്നും അതിന്റെ പിന്നിലെ ലക്ഷ്യം 

”അന്നാല്‍ ഭവന്തി ഭൂതാനി,

പര്‍ജ്ജന്യാദന്ന സംഭവഃ

യജ്ഞാല്‍ ഭവതി പര്‍ജ്ജന്യോ

യജ്ഞ കര്‍മ്മ സമുദ്ഭവഃ”  എന്ന സയന്‍സാണെന്ന വിജ്ഞാനവും നേടണം. അപ്പോഴേ കര്‍മ്മകുശലനാകൂ. ആ ശാസ്ത്ര തത്ത്വത്തിന് പിന്നില്‍ പ്രകൃതി ശാസ്ത്രമുണ്ട്, ജീവശാസ്ത്രമുണ്ട്, ധര്‍മ്മശാസ്ത്രവും കര്‍മ്മശാസ്ത്രവുമുണ്ട്. 

‘അന്നം വേണം ജീവികള്‍ക്ക്

മഴ പെയ്തന്നവും വരും

യജ്ഞം ചെയ്താല്‍ മഴപ്പെയ്‌ത്തായ്

കര്‍മ്മത്താല്‍ യജ്ഞവും വരും’ എന്ന് ഏകദേശ അര്‍ത്ഥം. ജീവികള്‍ക്ക് ആധാരം ഭക്ഷണമാണ്, അതിന് മഴയും മഴയ്‌ക്ക് യാഗവും യാഗങ്ങള്‍ക്ക് കര്‍മ്മവും ആധാരമെന്ന് സാരം. ഇങ്ങനെ ദര്‍ഭപ്പുല്ലില്‍നിന്ന് ജീവശാസ്ത്രവും ജീവാധാരമായ ധര്‍മ്മശാസ്ത്രവും കര്‍മ്മശാസ്ത്രവും ആര്‍ജിക്കുമ്പോഴാണ് ശിഷ്യത്വം പൂര്‍ത്തിയാകുന്നതും സഫലമാകുന്നതും മഹത്വമുള്ളതാകുന്നതും. അതായത് പ്രവേശനം കിട്ടി ഫീസ് കെട്ടിയാല്‍ മാത്രം വിദ്യാര്‍ഥിയാകുന്നില്ല. 

ശ്രീകൃഷ്ണനോട്, അല്ലയോ ജനാര്‍ദ്ദനാ എനിക്ക് അങ്ങയെക്കുറിച്ച് മറ്റു വിശിഷ്ടന്മാര്‍ പറയുന്നതിനെക്കുറിച്ചും അങ്ങയുടെ വിഭൂതിയെക്കുറിച്ചും പറഞ്ഞു തരൂ എന്നാണ് അര്‍ജ്ജുനന്‍ പറഞ്ഞത്. സൂക്ഷ്മ ജ്ഞാനമാണ് ചോദിക്കുന്നത്. ദര്‍ഭപ്പുല്ലില്‍ നിന്ന് ആത്മജ്ഞാനം രൂപപ്പെടുന്ന പഠനതന്ത്രമാണവിടെ. ഇന്ദ്രിയങ്ങളെ അടക്കിയ, ഹൃഷീകേശനായ, അര്‍ജുനനാണ് മുന്നില്‍ എന്നറിഞ്ഞാണ് കൃഷ്ണന്‍ മറുപടി തുടങ്ങുന്നത്.

(അടുത്തത്: തുടക്കവും ഒടുക്കവും ഇടയ്‌ക്കും)​

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഞ്ഞപ്പട്ടുടുത്ത് , മുടിയിൽ പൂവും ചൂടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പമുള്ള കുട്ടിക്കുറുമ്പി : സോഷ്യൽ മീഡിയ തേടുന്നു ആരാണ് ഈ കുഞ്ഞ് സുന്ദരി ?

India

ഹിന്ദുക്കളെ ബസ്റ്റാര്‍ഡുകള്‍ എന്ന് വിളിച്ചവന്‍, ശ്രീരാമദേവനെ അധിക്ഷിച്ചയാള്‍; ന്യൂയോര്‍ക്ക് മേയറായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ കങ്കണ

Kerala

പഹൽ​ഗാം ഭീകരാക്രമണത്തിന് സൈന്യവും നരേന്ദ്രമോ​ദിയുടെ സർക്കാരും നൽകിയത് ഉചിതമായ പ്രതികരണം ; ഭാരത് മാതാ കീ ജയ് മുഴക്കി മോഹൻലാൽ

Local News

സബ് ഇൻസ്പെക്ടറെ വാഹനമിടിച്ച് വീഴ്‌ത്തിയ സംഭവം : പ്രതി ഇരുപത് വർഷത്തിന് ശേഷം പിടിയിൽ

Kerala

പാലക്കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങി

പുതിയ വാര്‍ത്തകള്‍

കിളികൊല്ലൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ജഡം ഓടയില്‍ കണ്ടെത്തി

സിദ്ധാർത്ഥിന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ; ഒരു മാസമായി ഉത്തരവ് പൂഴ്‌ത്തിവച്ച് പിണറായി സർക്കാർ

വി എസിന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ ഐ.എച്ച്.ആര്‍.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കണമെന്ന് ഹൈക്കോടതി

മാതാപിതാക്കള്‍ക്കൊപ്പം വിനോദ യാത്ര കഴിഞ്ഞ് മടങ്ങവെ കാര്‍ മതിലില്‍ ഇടിച്ച് നാലു വയസ്സുകാരന്‍ മരിച്ചു

ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി (ഇടത്ത്) ഹൈദരാബാദ് നിസാം മിര്‍ ഒസ്മാന്‍ അലി ഖാന്‍(വലത്ത്)

1965ല്‍ ഇന്തോ-പാക് യുദ്ധകാലത്ത് ഹൈദരാബാദ് നിസാം ഇന്ത്യയ്‌ക്ക് 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയെന്നത് വെറും കെട്ടുകഥ

പീച്ചി ഡാമിന്റെ ഷട്ടര്‍ ശനിയാഴ്ച ഉയര്‍ത്തും,തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ജാനകി VS സ്റ്റേറ്റ് ഓഫ് കേരള : തിങ്കളാഴ്ച സെന്‍സര്‍ ബോര്‍ഡ് ഓഫീസിനു മുന്നില്‍ സമരം നടത്തുമെന്ന് ഫെഫ്ക

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍,സന്ദര്‍ശനം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശനിയാഴ്ച തുറന്നേക്കും,പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies