Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പഠിക്കാന്‍ പഠിപ്പിക്കുന്നു

സുദര്‍ശന്‍ by സുദര്‍ശന്‍
Feb 22, 2019, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഗുരു ഒരു ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം തുല്യമായി പറഞ്ഞുകൊടുക്കുന്നു. ആരെയും വീട്ടില്‍ പോയി പഠിക്കുന്നില്ല. പക്ഷേ, പഠിപ്പിക്കുന്നത് ഉള്‍ക്കൊള്ളുന്നതിന്റെ തോതും ശീലവും രീതിയും ഒക്കെക്കൊണ്ടാകണം ഒരേപോലെയാവില്ല എല്ലാവരും. ഇതിന് സാമൂഹ്യ, വൈയക്തിക കാരണങ്ങള്‍ ഉണ്ടാവും. അതിന് പൊതു നിലപാട് തറയുണ്ടാക്കാനാണ് ആധുനിക കാലത്ത് നിയമങ്ങള്‍ മൂലം സംവരണ നയവും നിയമവുമൊക്കെ ഉണ്ടാക്കുന്നത്. പക്ഷേ, ഈ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ഇല്ലാതെ മികച്ച നിലയും നിലവാരവും പ്രകടിപ്പിക്കുന്ന അസാധാരണ പ്രതിഭാ വിശേഷങ്ങള്‍ കാണാറുണ്ട്. അതാണ് വിശേഷം.

അതിന് അറിവിനെ ഗ്രഹിക്കാനുള്ള ശേഷിയാണ് കാരണം. അത്തരക്കാര്‍ക്ക് അത്തരം വേളകള്‍ സന്തോഷഭരിതമായിരിക്കും. അറിവാര്‍ജിക്കുന്ന യത്‌നത്തിലാണെന്ന തോന്നലും അവര്‍ക്കുണ്ടാവില്ല. അവര്‍ അറിവുമായി, അറിയുന്നവരുമായി, അറിയുന്നവരെന്ന ബോധമില്ലാതെ ഒന്നായിത്തീരുന്നുവെന്നര്‍ത്ഥം. അധ്യാപകനായ കൃഷ്ണന്‍, അര്‍ജുനനോട് അത് പറയുന്നുണ്ട്. ”അവര്‍ അറിവു തേടുന്നവരായ, എന്നെ അറിയാന്‍ ശ്രമിക്കുന്നവരായവര്‍, സദാപി, എന്നെത്തന്നെ ചിന്തിച്ച്, സന്തോഷിച്ച് എന്നെക്കുറിച്ച് പറഞ്ഞ്, എന്നില്‍ത്തന്നെ മനസ്സുറപ്പിച്ച് ഇന്ദ്രിയങ്ങളെ എനിക്ക് സമര്‍പ്പിച്ച് കഴിയുന്നു. അങ്ങനെ എന്നെ സര്‍വതും സമര്‍പ്പിച്ച് ആശ്രയിക്കുന്നവര്‍ക്ക് ഞാന്‍ ബുദ്ധി ചേര്‍ത്ത് കൊടുക്കുന്നു, അവരുടെ ഉള്ളിലിരുന്ന് ജ്വലിച്ച് ഇരുട്ടില്ലാതാക്കുന്നു,” കൃഷ്ണന്‍ വിശദീകരിക്കുന്നു.

ഗുരു-ശിഷ്യ സംവാദമാകണം ക്ലാസ് മുറികള്‍. അപ്പോഴേ വിജ്ഞാനം വളരൂ. അല്ലെങ്കില്‍ അറിയാവുന്ന വിവരങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കും. അറിയാത്തവരെ പോലെ ശിഷ്യര്‍ കേട്ടുകൊണ്ടും. അവിടെ വിജ്ഞാനത്തിനുംവളര്‍ച്ചയില്ലാതാകും. അത് ശരിയായ രീതിയല്ല. അപ്പപ്പോള്‍ ശിഷ്യന്റെ സംശയങ്ങള്‍ തീര്‍ത്തും ശിഷ്യന്‍ മനസിലാക്കിയെന്ന് ഗുരുവില്‍ വിശ്വാസം ജനിപ്പിച്ചുമുള്ള വിജ്ഞാനത്തിന്റെ മുന്നേറ്റമാകണം ക്ലാസ്മുറി. 

ഭഗവദ്ഗീതയില്‍ അര്‍ജ്ജുനന്‍ എന്ന വിദ്യാര്‍ത്ഥി കൃഷ്ണനെന്ന സര്‍വജ്ഞാനിയായ അധ്യാപകനോട് ഇടയ്‌ക്കിടെ സംശയം ചോദിക്കുന്നുണ്ട്. സംശയമില്ലാത്തവര്‍ വിജ്ഞാന സദസ്സില്‍ അജ്ഞാനിയായി അവശേഷിക്കുന്നുവെന്നാണ് പറച്ചില്‍. ഇടയ്‌ക്കിടെ ഒന്നോ ഒരു മുറിയോ ചോദ്യം ചോദിച്ചിരുന്ന അര്‍ജുനന്‍ ഗീതോപദേശത്തിന്റെ പാതിയെത്തുമ്പോള്‍ കൂടുതല്‍ ചോദ്യം ചോദിക്കുന്ന വിദ്യാര്‍ത്ഥിയായി മാറുന്നു. അതായത് പഠിക്കാന്‍ പഠിപ്പിച്ചതോടെ പഠനം കൂടുതല്‍ കാര്യക്ഷമമായി എന്നര്‍ത്ഥം. മേധാമഥനം ഫലിച്ചു. ഒറ്റയടിക്ക് ആറ് ശ്ലോകത്തിലായി പത്തിരുപത് ചോദ്യമാണ് ‘അര്‍ജ്ജുനന്‍ കുട്ടി’ ‘കൃഷ്ണന്‍ മാഷി’ നോട് ചോദിച്ചത്. ഭഗവദ്ഗീതയില്‍ തുടര്‍ച്ചയായി ആറ് ശ്ലോകത്തില്‍ ചോദ്യം അര്‍ജ്ജുനന്‍ തൊടുത്തുവിടുന്നത് ഇതാദ്യം. അതെല്ലാം തന്നെ വളരെ ഗഹനമായ ഉത്തരം പ്രതീക്ഷിക്കുന്ന പ്രസക്തമായ ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:-‘

എനിക്ക് വിസ്തരിച്ച് പറഞ്ഞു തരിക. കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല’ എന്ന്. അല്ലാതെ, മാഷേ, ചുരുക്കിപ്പറഞ്ഞു തരൂ, നോട്ട് എഴുതിത്തരൂ, പ്രധാന ഭാഗം അടിവരയിട്ട് തരൂ. ഗൈഡിന്റെ പേര് പറഞ്ഞു തരൂ എന്നല്ല. അതൊട്ടെ മടിയന്‍ വിദ്യാര്‍ത്ഥിയുടെ കുറുക്കുവഴികളാണല്ലേ. അര്‍ജുനന്‍ ആ ഗണത്തിലല്ല, അതായത് ശിഷ്യന്‍ പഠിക്കാന്‍ പഠിച്ചു എന്നര്‍ത്ഥം.

(അടുത്തത്: പറഞ്ഞാല്‍ തീരില്ലാത്ത വിഷയം)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)
India

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

India

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

India

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

India

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

പുതിയ വാര്‍ത്തകള്‍

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

ഡയലോഗുകളുടെ ആൽക്കെമിസ്റ്റ് ! ഉണ്ണി ആറിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഹസ്രത്ത് ഇമാം ഹുസൈൻ കാണിച്ച പാത വേണം എല്ലാവരും പിന്തുടരാൻ : മുഹറത്തിന് ആശംസയുമായി രാഹുൽ

രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നുണകള്‍ പറഞ്ഞുപരത്തി ചൈന അവരുടെ യുദ്ധജെറ്റുകള്‍ വില്‍ക്കുന്നു; ചൈനയുടെ നുണകള്‍ക്ക് കുടപിടിക്കാന്‍ രാഹുല്‍ഗാന്ധിയും

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് സന്താനസൗഭാഗ്യം നല്‍കാന്‍ തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies