Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബാഡ്മിന്റണിലൂടെ വീണ്ടും ഇന്ത്യന്‍ സ്ത്രീ ശക്തി

Janmabhumi Online by Janmabhumi Online
Dec 18, 2018, 03:03 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

പി.വി. സിന്ധു എന്ന ഇരുപത്തിമൂന്നുകാരി, ചൈനയിലെ ഗ്വാങ്ഷൂവില്‍ നേടിയ ബാഡ്മിന്റണ്‍ കിരീടം സിന്ധുവിന്റെ മാത്രം വിജയമല്ല. ഇന്ത്യയുടെ പെണ്‍കരുത്തിന്റേതുകൂടിയാണ്. ലോക ബോക്സിങ് കിരീടമണിഞ്ഞ മേരി കോമിനു പിന്നാലെ സിന്ധുവും ഇന്ത്യന്‍ സ്ത്രീശക്തിയെ ലോക ശ്രദ്ധയിലെത്തിച്ചിരിക്കുന്നു. ഞങ്ങള്‍ എത്തിക്കഴിഞ്ഞു എന്ന സന്ദേശം അതിലുണ്ട്. ഒരു കാലത്ത് പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും അത്ലറ്റിക്സില്‍ വെട്ടിപ്പിടിച്ച ലോകനിലവാരത്തിലുള്ള വിജയങ്ങള്‍ക്ക് പിന്‍ഗാമികളുണ്ടായിരിക്കുന്നു. 

ലോക ബാഡ്മിന്റന്‍ ടൂര്‍ ഫൈനലില്‍ സിന്ധുവിനു മുന്‍പ് ഇത്തരമൊരു നേട്ടം ഇന്ത്യയിലാര്‍ക്കുമില്ല. നിര്‍ണായക ഘട്ടങ്ങളില്‍ അടിപതറുന്ന ഇന്ത്യന്‍ ചരിത്രത്തെ മാറ്റിക്കുറിക്കുകയാണ് സിന്ധു ചെയ്തത്. കളിമികവും ശാരീരികക്ഷമതയും സമ്മര്‍ദ്ദത്തെ നിയന്ത്രിച്ച,് എതിരാളിയെ അറിഞ്ഞു പൊരുതാനുള്ള മനസ്സാന്നിദ്ധ്യവും സമംചേര്‍ത്തുള്ള പോരാട്ടത്തില്‍ സിന്ധു ആധികാരികത തെളിയിച്ചു. നെറ്റിന് അപ്പുറം നില്‍ക്കുന്ന എതിരാളിയുടെ വമ്പന്‍ പേരിനുമുന്നില്‍ പതറാതെയുള്ള പോരാട്ടം ഏറെ ഇന്ത്യന്‍ താരങ്ങള്‍ക്കു മാനസികമായ കരുത്തുപകരും.

ഒളിമ്പിക്സിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ലോക ചാമ്പ്യന്‍ഷിപ്പിലുമടക്കം ഫൈനലില്‍ തോല്‍വി വാങ്ങിയിരുന്ന പെണ്‍കുട്ടിയായിരുന്നില്ല ഇത്തവണ സിന്ധു. ഫൈനല്‍ പേടിയുടെ പേരില്‍ നേരിടേണ്ടിവന്ന ഒരുപാടു വിമര്‍ശനങ്ങള്‍ക്കും ആശങ്കകള്‍ക്കും ഈ ഒരൊറ്റ വിജയത്തോടെ മറുപടി കൊടുത്തുകഴിഞ്ഞു. എങ്കിലും വിജയംപോലെ തന്നെ പ്രധാനമാണ് അതു തുടരുക എന്നതും. ഈ നേട്ടം അതിനുള്ള കരുത്ത് ഈ ഹൈദരാബാദുകാരിക്കു നല്‍കുമെന്നു പ്രതീക്ഷിക്കാം. 

നൊസോമി ഒക്കുഹാര എന്ന ജപ്പാന്‍കാരിക്കെതിരെ രണ്ടു ഗെയിമില്‍ നേടിയ ഫൈനല്‍ വിജയത്തിനു തിളക്കം കൂടും. കാരണം കഴിഞ്ഞ വര്‍ഷം ഇതേ എതിരാളിയോടാണു സിന്ധു പരാജയം വഴങ്ങിയത്. കളിയില്‍ പ്രതികാരത്തിനു സ്ഥാനമില്ലെങ്കിലും കിട്ടിയതു തിരിച്ചുകൊടുക്കുന്നതിന്റെ സുഖം അതിനുണ്ട്. അത്തരം വിജയം നല്‍കുന്ന ആവേശത്തിന് ഇരട്ടി ശക്തിയുമുണ്ട്. 23 വയസ്സിനിടെ 14 കിരീടങ്ങള്‍. 408 മത്സരത്തില്‍ 288 വിജയങ്ങള്‍. പത്മശ്രീയും ഖേല്‍രത്നയും അടക്കമുള്ള ബഹുമതികള്‍. ഒളിമ്പിക്സിലും ഏഷ്യന്‍ ഗെയിംസിലും അടക്കം മെഡലുകള്‍.

വോളിബോള്‍ താരങ്ങളായിരുന്ന പി.വി. രമണയും പി. വിജയയും എട്ടാം വയസ്സില്‍ മകളെ ബാഡ്മിന്റണ്‍ പരിശീലനത്തിനയച്ചപ്പോള്‍ മനസ്സില്‍ മോഹിച്ചത് അവര്‍ക്കു നല്‍കുകയാണ് പുസര്‍ല വെങ്കട സിന്ധു എന്ന പി.വി. സിന്ധു. ഇതുപോലൊരു ശിഷ്യയെ കിട്ടിയതില്‍ പുല്ലേല ഗോപീചന്ദിനും അഭിമാനിക്കാം. 

ലോക റാങ്കിങ്ങില്‍ മുന്നില്‍ നില്‍ക്കുന്നവരുടെ പോരാട്ട വേദിയാണ് ടൂര്‍ ഫൈനല്‍സ്. അതുകൊണ്ടുതന്നെ എതിരാളികളാരും മോശക്കാരായിരുന്നുമില്ല. ഒന്നാംനമ്പര്‍ തായ് സൂ യിങ്, രണ്ടാം നമ്പരുകാരി അകാനെ യമാഗുച്ചി തുടങ്ങിയവരടക്കം സിന്ധുവിനു മുന്നില്‍ വീണു. ഗ്രൂപ്പ് തലം മുതല്‍ ഒരു കളിയും തോല്‍ക്കാതെയായിരുന്നു മുന്നേറ്റം.

ഈ വര്‍ഷത്തെ അവസാന ടൂര്‍ണമെന്റ് അങ്ങനെ സിന്ധുവിനു ശരിക്കും മരണപ്പോരിന്റെ വേദിയായി. തുടര്‍ച്ചയായ ഏഴു ഫൈനല്‍ തോല്‍വിക്കുശേഷമുള്ള കിരീടവിജയം. സീസണിലെ ആദ്യകിരീടം. പുതുവര്‍ഷത്തിലേയ്‌ക്കു കാല്‍വയ്‌ക്കുന്നതു തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെയാണ്.    

ഇനി ഒരു ഒളിമ്പിക് സ്വര്‍ണം. ഈ പെണ്‍കുട്ടിയില്‍ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത് അതാണ്. ഒന്നരവര്‍ഷം അപ്പുറം വന്നുനില്‍ക്കുന്ന ഒളിമ്പിക്സിലേക്ക് തയ്യാറെടുക്കാന്‍ സിന്ധുവിന് സമയമുണ്ട്, വിജയിക്കാനുള്ള മനസ്സുണ്ട്, നിശ്ചയദാര്‍ഢ്യമുണ്ട്, മുഴുവന്‍ ഇന്ത്യക്കാരുടെയും പ്രാര്‍ഥനയുടെ കരുത്തുമുണ്ട്. എന്തുകൊണ്ട് ഒരു സ്വര്‍ണവിജയം സാധ്യമല്ല സിന്ധു?

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ സൈനികരുടെ ഐഡി കാര്‍ഡിന്‍റെ കവര്‍ (ഇടത്ത്) സൈനികര്‍ വിദേശത്തേക്ക് യാത്ര പോകുന്നു (വലത്ത്)
India

വിദേശയാത്രയ്‌ക്ക് ഡിസ്കൗണ്ട് നല്‍കി ഇന്ത്യന്‍ സൈനികരുടെ ഐഡി കാര്‍ഡ് വഴി അവരുടെ ലൊക്കേഷന്‍ അറിയുന്ന ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിക്ക് ചൈനാബന്ധം?

India

കോണ്‍ഗ്രസിന് ഉറക്കമില്ലാ രാത്രി സൃഷ്ടിച്ച് മോദിയുടെ നീക്കം;ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടന സംഘത്തെ നയിക്കാന്‍ ശശി തരൂര്‍

Kerala

എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിലെ കേസ് ഒതുക്കാന്‍ കോഴ: 2 പേര്‍ വിജിലന്‍സിന്റെ പിടിയില്‍

Kerala

വീഴ്ച പറ്റിയത് എംഎല്‍എ കെ യു ജനീഷ് കുമാറിനാണെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്

Kerala

വേടന്റെ പരിപാടിക്കിടെ സംഘർഷം; ഒരാൾ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഡ്രഡ്ജിംഗ് നടക്കുന്നില്ലെന്ന് ആരോപണം: മുതലപ്പൊഴിയില്‍ നാട്ടുകാരുടെ പ്രതിഷേധം സംഘര്‍ഷത്തിലെത്തി

ഇന്‍ഡി സഖ്യത്തിന്റെ ഭാവി ആശങ്കയിൽ, ബിജെപിയുടേത് ശക്തമായ സംഘടനാസംവിധാനമെന്ന് പി ചിദംബരം

ലയണല്‍ മെസി കേരളത്തിലേക്കില്ല, അര്‍ജന്റീന ഫുട്ബാള്‍ ടീമും വരില്ല

യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍

തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തല്‍ :ജി സുധാകരനെതിരെ പൊലീസ് കേസെടുത്തു

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

വെളളിയാഴ്ച വ്രതം എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

‘ഡീയസ് ഈറേ’: പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

റാം പോത്തിനേനി- ഉപേന്ദ്ര- മഹേഷ് ബാബു പി- മൈത്രി മൂവി മേക്കേഴ്സ് ചിത്രം ‘ആന്ധ്ര കിംഗ് താലൂക്ക’ ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്

എസ് എഫ് ഐ പ്രകടനത്തിനിടെ കോണ്‍ഗ്രസ് കൊടിമരമെന്ന് തെറ്റിദ്ധരിച്ച് പിഴുതത് മറ്റൊരു കൊടിമരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies