Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അപകടത്തിലേക്കല്ലേ ഈ പോക്ക് ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2018, 03:56 am IST
in Editorial

പലരും പറയാന്‍ ആഗ്രഹിച്ചതാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി, ഭരണഘടനാ ധാര്‍മികതയില്‍ മാത്രം ഊന്നിയും അതിനു പ്രധാന്യം നല്‍കിയും തീരുമാനങ്ങളിലെത്തുന്നത് അപകടകരമായ സ്ഥിതി സൃഷ്ടിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇതുപറയുമ്പോള്‍ ശബരിമലയിലെ യുവതീ പ്രവേശന വിധിയും അതിനോടടുത്തു തന്നെയുണ്ടായ സ്വവര്‍ഗരതി, വിവാഹേതര ലൈംഗികബന്ധം എന്നിവ സംബന്ധിച്ച വിധിയും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നിരിക്കാം.

ഒരു വ്യക്തിയുടെ കാര്യത്തിലുള്ള തീരുമാനം പോലെയല്ല സമൂഹത്തിന്റെ കാര്യത്തിലുള്ള തീരുമാനമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പാരമ്പര്യത്തിനും വിശ്വാസത്തിനും ആചാരത്തിനും അനുഷ്ഠാനത്തിനുമൊക്കെ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് വ്യാഖ്യാനിക്കാവുന്നതിന് അപ്പുറമുള്ള മാനമുണ്ട്. വൈകാരികമായി സമൂഹമനസ്സില്‍ രൂഢമൂലമായിരിക്കുന്നതിനെ നിയമത്തിന്റെ തലനാരിഴകീറി വ്യാഖ്യാനിക്കാനാവില്ല. അവിടെ മാനുഷികമായ ഭാവത്തിന്റെ സ്പര്‍ശംകൂടി വേണ്ടിവരും. ജീവിതവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന പാരമ്പര്യങ്ങളെ അപ്പാടെ കൈവിട്ട് കേവലം നിയമത്തിന്റെ വഴിയേ സഞ്ചരിക്കാന്‍മാത്രം പാകപ്പെട്ടിട്ടില്ല ഇന്ത്യയുടെ സമൂഹമനസ്സ്. അതായിരിക്കണം അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാണിച്ചത്.  

ശബരിമല വിധി ഇതിനു വ്യക്തമായ ഉദാഹരണം തന്നെയാണ്. തികച്ചും ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങി നിന്നുകൊണ്ടു നാലുപേര്‍ വിധി തീര്‍പ്പാക്കിയപ്പോള്‍, വനിതകളെ ബാധിക്കുന്ന വിഷയമായിരുന്നിട്ടും ഏക വനിതാ ജഡ്ജിയാണ് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ വിയോജനക്കുറിപ്പെഴുതിയത്. സുപ്രീം കോടതി ബഞ്ചില്‍ നിന്ന് വ്യത്യസ്ത ശബ്ദങ്ങള്‍ ഉണ്ടാവുന്നത് അപകടകരമായ ആയുധമായി മാറുമെന്നും അത് സൃഷ്ടിക്കുന്നത് ഗുരുതരമായ മുറിവായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

നിയമനിര്‍മാണത്തിനു മുന്‍പുണ്ടായ ആചാരാനുഷ്ഠാനങ്ങളേയും പാരമ്പര്യത്തേയും നിയമം കൊണ്ടല്ല വ്യാഖ്യാനിക്കേണ്ടത് എന്നതു മുന്‍പും പലരും ചൂണ്ടിക്കാണിച്ച കാര്യമാണ്. നിയമം വിവക്ഷിക്കുന്ന സമത്വം, നീതി തുടങ്ങിയവയ്‌ക്ക് അപ്പുറം വിവേകത്തിന്റെ തലത്തില്‍ ഇവയൊക്കെ വ്യക്തമായി വ്യഖ്യാനിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്‌തൊരു വ്യവസ്ഥിതിയാണ് പാരമ്പര്യത്തിന്റെയും അനുഷ്ഠാനങ്ങളുടേയും അടിത്തറ. അവയെ വ്യാഖ്യാനിക്കുമ്പോഴാണ് മാനുഷികതയുടേയും വൈകാരികതയുടേയും പ്രസക്തി. ഇവ സമൂഹത്തിനു ദോഷം ചെയ്യുന്നവയാണെങ്കില്‍ നിയമത്തിന് ഇടപെടാനുള്ള സാധ്യതയോട് ആരും വിയോജിക്കുന്നില്ല. പക്ഷേ, ഗുണഭോക്താക്കള്‍ക്ക് വേണ്ടാത്ത ഒന്ന് കേവലം നിയമത്തിന്റെ മാത്രം പേരില്‍ അടിച്ചേല്‍പിക്കുന്ന നടപടിയായിപ്പോയി ശബരിമല വിഷയത്തിലെ സുപ്രീംകോടതി തീര്‍പ്പ്. 

ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ഭരണ സംവിധാനമാണ് യഥാര്‍ഥ കുറ്റവാളികള്‍ എന്ന നിഗമനത്തില്‍ തെറ്റില്ല. തങ്ങളെ ഭരണമേല്‍പിച്ചതു സ്വന്തം താല്‍പര്യം നടപ്പാക്കാനല്ല, ജനതാത്പര്യം നടപ്പാക്കാനാണ് എന്ന അടിസ്ഥാനതത്വം അറിയാത്ത ഭരണ നേതൃത്വത്തിന്റെ പാളിച്ചയിലേയ്‌ക്ക് അറ്റോര്‍ണി ജനറല്‍ വിരല്‍ ചൂണ്ടിയില്ല. പക്ഷേ, കോടതി വിധിയുടെ പിന്നാമ്പുറത്ത് ആ സത്യംകൂടിയുണ്ട്. ഭരണഘടനാ വ്യവസ്ഥകള്‍ക്കപ്പുറം ഒരു വലിയ സമൂഹം ഹൃദയത്തില്‍ സൂക്ഷിക്കുന്നൊരു വൈകാരിക മാനം അതിനുണ്ടെന്ന കാര്യം കോടതിയില്‍നിന്നു മറച്ചുവച്ചത് സര്‍ക്കാരാണ്.

അതിനു പിന്നിലെ താല്‍പര്യം ഭരിക്കുന്ന കക്ഷിയുടേതു മാത്രമായിരുന്നു. ഫലത്തില്‍ ജനാധിപത്യ ഭരണവ്യവസ്ഥയുടെ പോക്കും അപകടകരമായ ഭാവിയിലേയ്‌ക്കാണ്. അധികാരത്തിലേറുന്നവര്‍ അവരുടെ ഇച്ഛമാത്രം നടപ്പാക്കാനിറങ്ങിയാല്‍ ജനാധിപത്യം ഏകാധിപത്യമായി മാറും. അമര്‍ത്തിവയ്‌ക്കാന്‍ നോക്കിയാല്‍ പൊട്ടിത്തെറിക്കും. അതു പ്രകൃതിനിയമമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.