Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രാര്‍ത്ഥന സഫലം; ഉത്തരവ് ചരിത്രപരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2018, 04:20 am IST
in Editorial

ഭക്തജനകോടികളുടെ പ്രാര്‍ത്ഥന സഫലം. ശബരിമല വിധി സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചു. റിട്ട് ഹര്‍ജികളും ഒപ്പം പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. തുറന്ന കോടതിയില്‍ കേസ് കേള്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയതിലൂടെ ചരിത്രപരമായ നിയോഗമാണ് ഈ സംഭവഗതികള്‍ക്ക് ഉണ്ടായിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 22നാണ് കേസില്‍ വാദം കേള്‍ക്കുക.

അയ്യപ്പഭക്തകോടികള്‍ക്ക് അങ്ങേയറ്റം ആഹ്ലാദം ഉണ്ടാക്കുന്നതും ഛിദ്രശക്തികള്‍ക്ക് കനത്ത പ്രഹരമുണ്ടാക്കുന്നതുമാണ് വിധി. യുവതീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് നേരത്തെ പുറപ്പെടുവിച്ച വിധിക്കെതിരെ രാജ്യമെമ്പാടും നിന്ന് മാത്രമല്ല ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. ആചാരവിരുദ്ധമായ ഒരു സംസ്‌കാരത്തെ പുനരാനയിക്കാനുള്ള ദുഷ്ടലാക്കാക്കി ഈ വിധിയെ വ്യാഖ്യാനിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ശക്തികള്‍ക്ക് മുഴുവന്‍ മുഖത്തേറ്റ പ്രഹരമായി പുനഃപരിശോധന ഹര്‍ജി അനുവദിച്ചത്.

ശബരിമലയില്‍ നാളിതുവരെയായി നടന്നുവന്ന ശുഭ്രസൂചകമായ ആചാരത്തെ അട്ടിമറിക്കാന്‍ എത്രയോ കാലമായി ചില നീചശക്തികള്‍ ഗൂഢനീക്കങ്ങള്‍ നടത്തിവരികയായിരുന്നു. മണ്ഡല-മകരവിളക്ക് കാലത്ത് പല തരത്തിലുള്ള നികൃഷ്ടപ്രവര്‍ത്തനങ്ങളും ഇത്തരം ശക്തികള്‍ നടത്താറുണ്ടായിരുന്നു. എന്നാല്‍ അയ്യപ്പഭക്തരുടെ സമര്‍പ്പണബുദ്ധിയും ഭക്തിയും അതൊക്കെ അതിജീവിച്ചു മുന്നേറുന്ന സ്ഥിതിയായി. അതിനിടയിലാണ് തികച്ചും അനാവശ്യവും അപ്രസക്തവുമായ ഒരു ഹര്‍ജിയുമായി ചിലര്‍ പരമോന്നത നീതിപീഠത്തെ സമീപിച്ചത്. സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്ന തരത്തിലുള്ള ഒരു വികാരം ഉദ്ദീപിപ്പിക്കാനാണ് ഹര്‍ജിക്കാര്‍ ശ്രമിച്ചത്. അത് കണക്കിലെടുത്തുകൊണ്ടുള്ള ഒരു വിധിന്യായമാണ് കോടതിയില്‍ നിന്ന് നേരത്തെയുണ്ടായത്. അത് വാസ്തവത്തില്‍ ലക്ഷക്കണക്കായ ഭക്തജനങ്ങളെ വ്രണിതഹൃദയരാക്കുന്നതായിരുന്നു.

ആ വിധി സര്‍വാത്മനാ സ്വാഗതം ചെയ്ത ഇടതു സര്‍ക്കാര്‍ അത് നല്ലൊരു അവസരമാക്കി ഭക്തജനങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കുകയായിരുന്നു. അയ്യപ്പഭക്തന്മാരുടെ വികാരവിചാരങ്ങളേക്കാള്‍ സുപ്രീംകോടതിയുടെ നിലപാടാണ് വലുതെന്ന് പറയുന്നത് ഒരു പക്ഷേ, ജനാധിപത്യസര്‍ക്കാറിന്റെ സ്വാഭാവികരീതിയാവാം. എന്നാല്‍ വിശ്വാസികളും അവിശ്വാസികളും ചേര്‍ന്ന ഒരു സംവിധാനത്തിന്റെ ഭരണച്ചുമതലയാണ് തങ്ങള്‍ക്കുള്ളതെന്ന പ്രാഥമിക തിരിച്ചറിവ് ഭരണകൂടത്തിന് ഇല്ലാതെ പോയി എന്നതാണ് ഇതിലെ ഏറ്റവും ദയനീയവശം. ഒരര്‍ത്ഥത്തില്‍ ശബരിമലയെ തകര്‍ക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്ന ശക്തികള്‍ക്കൊപ്പം നില്‍ക്കാനാണ് കേരള സര്‍ക്കാര്‍ തയ്യാറായത്. അവിശ്വാസികളുടെ സര്‍ക്കാറിന് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കേണ്ട ബാധ്യതയില്ലെന്ന തരത്തിലാണ് സര്‍ക്കാറിന്റെ പെരുമാറ്റം.

പുനഃപരിശോധനാ ഹര്‍ജികള്‍ക്കു മുമ്പ് റിട്ട്ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ അത് പൂര്‍ണമായി തള്ളണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. അതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ എത്രമാത്രം അജണ്ടാധിഷ്ഠിതമാണെന്ന് വ്യക്തമാണ്. ശബരിമലയിലെ ആചാരങ്ങളെ ദുരാചാരമായി വ്യാഖ്യാനിച്ച് ഇല്ലാതാക്കുക എന്ന തന്ത്രമാണ് ഇടതു സര്‍ക്കാറിന്റേത്. ആചാരം വേറെയാണെന്നും ദുരാചാരം മറ്റൊന്നാണെന്നും സര്‍ക്കാറിന് അറിയില്ലെന്നതാണ് സത്യം. ദുരാചാരം മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന തരത്തിലേക്കാണ് പ്രചാരണങ്ങള്‍ പോവുന്നത്. നിഷ്പ്പക്ഷമതികളെ തങ്ങളുടെ വരുതിയിലാക്കാന്‍ അങ്ങനെയേ സാധിക്കൂ എന്ന് അവര്‍ക്കറിയാം.

ഏതായാലും എല്ലാ കോണില്‍ നിന്നുമുള്ള നീചശ്രമങ്ങളെയും തള്ളിക്കൊണ്ടാണ് സുപ്രീംകോടതി പുനഃപരിശോധനാഹര്‍ജികള്‍ അനുവദിച്ചത് എന്നത് അത്യാഹ്ലാദം പകരുന്നതാണ്. കലിയുഗവരദന്റെ കാരുണ്യത്തിന് പാത്രീഭൂതരായ ഭക്തജനലക്ഷങ്ങള്‍ക്ക് ഇതില്‍പ്പരം ആശ്വാസം ലഭിക്കാനില്ല. ഇത് ഒരര്‍ത്ഥത്തില്‍ കേരള സര്‍ക്കാറിനും കൂടിയുള്ള പ്രഹരമാണ്.

ഭക്തജനങ്ങളെ അങ്ങേയറ്റം ആക്രമിച്ച് വശംകെടുത്തി തങ്ങളുടെ ധാര്‍ഷ്ട്യം നടപ്പാക്കാനിറങ്ങിത്തിരിച്ചവര്‍ക്ക് ഇനി ഒന്നും ചെയ്യാനാവില്ല എന്ന് വന്നിരിക്കുന്നു. ഭക്തജനലക്ഷങ്ങള്‍ക്ക് ഇത്തവണത്തെ മണ്ഡലകാലം എന്നത്തേക്കാളും പുണ്യപ്രദമായിരിക്കും. അതീവദുഷ്‌കരമായ പാതയിലൂടെ ശബരീശസന്നിധാനത്തെത്തി പുണ്യപാപച്ചുമടുകള്‍ ഇറക്കിവെക്കുമ്പോള്‍ കിട്ടുന്ന തീര്‍ത്ഥസമാനമായ മാനസികാവസ്ഥയ്‌ക്ക് കൂടുതല്‍ പ്രകാശമാനമായ ഒരു മുഖമാണ് കൈവരുന്നത്. രാക്ഷസീയശക്തികള്‍ക്കെതിരെയുള്ള വിജയം കൂടിയാണിത്. മഹിഷീമര്‍ദ്ദകന്റെ മുമ്പില്‍ ഒന്നും നിലനില്‍ക്കില്ല എന്ന ആത്യന്തിക സത്യത്തിലേക്കാണ് വിധി വിരല്‍ചൂണ്ടുന്നത് എന്ന് പറയാതെവയ്യ. വിധിയുടെ അന്തസ്സത്ത കണക്കിലെടുത്ത് നേരെ ചൊവ്വെ ഇടതുസര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

World

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

Kerala

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

Food

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

7,000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ; കരുത്തോടെ അരിധമൻ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഇന്ത്യ കൂടുതൽ സുരക്ഷിതം

ശബരിമലക്കേസില്‍ വാദം തുടരുന്നു; ഭക്തര്‍ ക്ഷേത്രാചാരം പാലിക്കുക തന്നെ ചെയ്യണം: സുപ്രീംകോടതി

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബാംഗ്ലൂരിലെ മലയാളികള്‍ കൂട്ടത്തോടെ ബസ് ബുക്ക് ചെയ്തെത്തി വോട്ട് ചെയ്തു : മടങ്ങിയത് കെ സുരേന്ദ്രനൊപ്പം സെൽഫിയെടുത്ത ശേഷം

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോളിംഗ് 76.98 ശതമാനം, കാട്ടാക്കടയിലും നേമത്തും 80 ശതമാനം കടന്നു

‘രാസാത്തി ഉന്നെ… തുടങ്ങിയാല്‍ ആനകള്‍ കാടിറങ്ങും, പാട്ടുകഴിഞ്ഞാല്‍ മടങ്ങും’ ; അന്ന് ഇളയരാജ പറഞ്ഞത്

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.