Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നിശ്ചയ ദാര്‍ഢ്യത്തിന് മുന്നില്‍ അടിയറവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2018, 04:15 am IST
in Editorial

ശബരിമല വിശ്വാസികളുമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ തുറന്ന പോരിനു താത്ക്കാലിക വിരാമമായെന്ന് ആശ്വസിക്കാം. തുലാമാസ പൂജകള്‍ക്കു ശേഷം നടയടച്ചു. ഇനി നവംബര്‍ അഞ്ചിന് ഒരു ദിവസത്തേക്കും തുടര്‍ന്നു മണ്ഡലകാല തീര്‍ഥാടനത്തിനുമായാണ് നടതുറക്കുക. 

സര്‍ക്കാരും പാര്‍ട്ടിയും പൊലീസ് സേനയും ഒത്തൊരുമിച്ചു ശ്രമിച്ചിട്ടും വിശ്വാസികളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കീഴടങ്ങേണ്ടിവന്നു. അതിന്റെ ജാള്യതയും വൈരാഗ്യവും മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഉള്ളുപൊള്ളിക്കുന്നുണ്ടെന്നു വ്യക്തം. ചില മന്ത്രിമാരുടെ നിലവിട്ട വാക്പ്രയോഗങ്ങള്‍ അതിനു തെളിവായി നില്‍ക്കുന്നു. വീണ്ടുവിചാരത്തിനുള്ള സമയം ഒരിക്കല്‍ക്കൂടി സര്‍ക്കാരിനു കിട്ടുകയാണ്. വൈരാഗ്യബുദ്ധിക്കു പകരം വിവേചന ബുദ്ധിയോടെ അവര്‍ കാര്യങ്ങള്‍ വിലയിരുത്തുമെന്നു കരുതാം.

വിശ്വാസത്തിന്റെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന് ഭക്തര്‍ തറപ്പിച്ചു പറയുന്നൊരു വിഷയത്തില്‍ ഏറ്റുമുട്ടലിന്റെ പാതയല്ല കരണീയമെന്ന് അവര്‍ തിരിച്ചറിയട്ടെ. വെല്ലുവിളിക്കുന്നതു സ്വന്തം ജനതയെ ആണെന്ന് മനസ്സിലാക്കട്ടെ. പുനരാലോചനാ ഹര്‍ജിയുടെ കാര്യത്തില്‍ സുപ്രീം കോടതി ഇന്നു തീരുമാനം പറയുമെന്നാണ് സൂചന. എങ്കില്‍ അന്തിമ തീര്‍പ്പുവരെയെങ്കിലും കാക്കാനുള്ള സന്‍മനസ്സ് സര്‍ക്കാര്‍ ഭാഗത്തുനിന്നു വിശ്വാസികളടക്കമുള്ളവര്‍ പ്രതീക്ഷിക്കും. കാര്യങ്ങള്‍ ഗുരുതരമാണെന്നു പറയേണ്ടവര്‍ വേണ്ടപോലെ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നാണു സൂചന. 

അക്ഷരാര്‍ഥത്തില്‍, തീകൊണ്ടുള്ളൊരു കളിതന്നെയായിരുന്നു അഞ്ചാറു ദിവസമായി കേരളത്തില്‍ നടന്നത്. സന്നിധാനത്തും പമ്പയിലും നിലയ്‌ക്കലിലും ഉയര്‍ന്നുകേട്ട ശരണം വിളികള്‍ക്ക് ഇതുവരെ കേള്‍ക്കാത്ത അര്‍ഥതലങ്ങളുണ്ടായിരുന്നു. മനശ്ശക്തിയുടെ കരുത്ത് എത്രയെന്ന് ഈ ദിവസങ്ങള്‍ കാണിച്ചു തന്നു. പോരാടുന്നത് ഒരു ഭരണ സംവിധാനത്തോടാണെന്ന തിരിച്ചറിവും വിശ്വാസികളെ ചാഞ്ചല്യപ്പെടുത്തിയില്ല. സംരക്ഷിക്കേണ്ടവരില്‍ നിന്നു പ്രകോപനവും ബലപ്രയോഗവും ഉണ്ടായപ്പോള്‍ ശരണമന്ത്രങ്ങള്‍കൊണ്ട് അവര്‍ സ്വയം ആവരണം തീര്‍ത്തു. ആ വിശ്വാസി സമൂഹത്തെ വെല്ലുവിളിച്ചാണ്, അവിശ്വാസികളായ ഏതാനും യുവതികള്‍ക്ക് ആചാരലംഘനം നടത്താന്‍ സര്‍ക്കാര്‍ പൊലീസ് അകമ്പടിയോടെ വഴിയൊരുക്കിയത്.

കാര്യങ്ങള്‍ കൈവിട്ടുപോയേക്കാമെന്ന അവസ്ഥയില്‍നിന്ന് ഈ പുണ്യസങ്കേതത്തേയും നാടിനേയും കാത്തത് സര്‍ക്കാരിന്റെ വീണ്ടുവിചാരമല്ല, വിശ്വാസികളുടെ ക്ഷമയും സമചിത്തതയും സ്വയം നിയന്ത്രണവും തന്ത്രിയുടേയും പന്തളം കൊട്ടാരത്തിന്റെയും സമയോചിതമായ ഇടപെടലുമാണ്. ആചാരം ലംഘിച്ചാല്‍ നടയടച്ചു മലയിറങ്ങണമെന്നു കൊട്ടാരത്തില്‍നിന്നുണ്ടായ നിര്‍ദേശവും തന്ത്രി കണ്ഠര് രാജീവരുടെ ഇതു സംബന്ധിച്ച പ്രഖ്യാപനവുമാണ്, നടപ്പന്തലില്‍ വരെയെത്തിച്ച ആക്ടിവിസ്റ്റ് യുവതികളേയുംകൊണ്ടു പിന്‍വാങ്ങാന്‍ സര്‍ക്കാരിനേയും പൊലീസിനേയും പ്രേരിപ്പിച്ചത്. വിശ്വാസികള്‍ക്കുമേല്‍ കൈവച്ചാല്‍ കാര്യങ്ങള്‍ പിടിവിട്ടുപോകുമെന്ന ബോധ്യം സര്‍ക്കാരിനുണ്ടായി. 

ആരോടാണ് ഈ പകവീട്ടല്‍ ? സ്ത്രീസമത്വവും സ്ത്രീകളുടെ അവകാശ സംരക്ഷണവുമാണ് നടപ്പാക്കുന്നത് എന്നു പറയുന്ന സര്‍ക്കാര്‍ എന്തിനാണ് ആചാരം ലംഘനത്തിനു പ്രതിജ്ഞയെടുത്തതുപോലെ പെരുമാറിയത്? ഇനി പലതിനും ഇവര്‍ മറുപടി പറയേണ്ടിവരും. വിശ്വാസിയായ ഒരു യുവതിപോലും ഈ ദിവസങ്ങളിലൊന്നും മലകയറാന്‍ എത്തയില്ലെന്നതു ലോകം മുഴുവന്‍ കണ്ടുകഴിഞ്ഞു. അപ്പോള്‍പ്പിന്നെ ആരുടെ അവകാശമാണു സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിച്ചത്? യുവതികള്‍ക്കു വേണ്ടാത്ത ഇത്തരമൊരു സമത്വം നടപ്പാക്കണമെന്നു സര്‍ക്കാരിന് ഇത്ര നിര്‍ബന്ധംവരാന്‍ കാരണമെന്ത്? ഇപ്പറയുന്ന സഖാക്കളുടെ വീടുകളില്‍നിന്ന് ഒരു യുവതിപോലും മലകയറാന്‍ വരാത്തതെന്തേ? 

അതേസമയം, സര്‍ക്കാര്‍ ഉത്തരവു പാലിക്കാന്‍ ഒരു അവിശ്വാസിക്ക് അകമ്പടി സേവിച്ച് നടപ്പന്തല്‍ വരെ പോകേണ്ടിവന്ന ഐജി ശ്രീജിത്തിന്റെ കണ്ണുനീര്‍ ഒരു പാടു കാര്യങ്ങള്‍ പറയുന്നുണ്ട്. തിരുനടയില്‍ വീണത് ഒരു ഭക്തന്റെ കണ്ണുനീരാണ്. ഐജിയുടെയല്ല. ഉദ്യോഗസ്ഥരായാലും യൂണിഫോമിലായാലും, മനസ്സില്‍ നിറഞ്ഞുതുളുമ്പുന്ന ഭക്തി, ആചാരങ്ങളോടുള്ള ആദരവ്, ഉത്തരവ് ശിരസ്സാവഹിക്കേണ്ടിവരുമ്പോഴത്തെ നിസ്സഹായത, അതുണ്ടാക്കുന്ന മനസ്സമ്മര്‍ദം ഇവയെല്ലാം എല്ലാവര്‍ക്കും ഒരുപോലെയാണ്. സംസ്‌കാരവും ആചാരവും അനുഷ്ഠാനങ്ങളും ഭക്തര്‍ക്കു ജീവവായുവാണ്. ഈ സര്‍ക്കാരിനു മാത്രമാണ് അതു മനസ്സിലാക്കാന്‍ കഴിയാത്തത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.