Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മഹാത്മാവിന്റെ ജീവിതപഥങ്ങളിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2018, 03:27 am IST
in Varadyam

ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍, കൃത്യമായി പറഞ്ഞാല്‍ 2000 ഫെബ്രുവരി 11 ന്, ഒരു പത്രവാര്‍ത്ത എന്റെ സവിശേഷശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി.

ഇന്ത്യയിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍  മെയ്‌തേ എമിലിമെഹേല്‍, ഇന്ത്യക്കാര്‍ക്കുള്ള ഒരു പാക്കേജ് ടൂര്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ദല്‍ഹിയില്‍ പ്രസ്താവിച്ചതായിരുന്നു വാര്‍ത്ത. വന്നത് ഇംഗ്ലീഷ് പത്രമായ ഇക്കണോമിക് ടൈംസില്‍. മഹാത്മാഗാന്ധിയുടെ കാല്‍പ്പാടുകളിലൂടെയായിരിക്കും ആ യാത്ര എന്നതത്രേ വലിയ പ്രത്യേകത.

1893-ലാണ് വക്കീല്‍ വേഷധാരിയായ ഒരു ഇന്ത്യന്‍ യുവാവ് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ കപ്പലിറങ്ങിയത്. ബാരിസ്റ്റര്‍ എം.കെ. ഗാന്ധി എന്ന ആ 24 കാരന് അവിടെ ലഭിച്ച സ്വീകരണം അത്ര ഹൃദ്യമായിരുന്നില്ല. എന്നുകരുതി തന്റെ ദൗത്യത്തില്‍ നിന്നു പിന്മാറാന്‍ ആ യുവാവ് തയ്യാറായുമില്ല. ചെറുത്തുനില്‍പ്പിന്റെ പുത്തന്‍ സമരമുറകളും ശാന്തിവചനങ്ങളുമായി സുദീര്‍ഘമായ 21 വര്‍ഷം അദ്ദേഹം അവിടെ നിറഞ്ഞുനില്‍ക്കുകതന്നെ ചെയ്തു. ആ ജീവിതയാത്രയുടെ കാല്‍പ്പാടുകള്‍ ഇന്ത്യക്കാര്‍ അറിയണം, പിന്തുടരണം എന്നൊക്കെയാവാം പാക്കേജ് ടൂറിലൂടെ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ ആഗ്രഹിച്ചത്. ഇന്ത്യക്കാര്‍ക്കും വേണമല്ലോ അത്തരമൊരാഗ്രഹം!

പാക്കേജ് ടൂറിന്റെ ആരംഭം ദക്ഷിണാഫ്രിക്കയിലെ മാരിറ്റ്‌സ് ബര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ്. ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ഉണ്ടായിട്ടും വെള്ളക്കാരന്‍  സായ്‌പ്, കറുത്ത ഗാന്ധിയെ കമ്പാര്‍ട്ടുമെന്റില്‍നിന്നും പുറത്തെ പ്ലാറ്റ്‌ഫോമിലേക്കു തള്ളിയിട്ട സംഭവം, ആദ്യ പീഡാനുഭവം അവിടെവച്ചായിരുന്നല്ലോ. ഒരു യുഗപുരുഷന്നു ജന്മം കൊടുത്തതും ആ സംഭവമാണെന്നു പറയാം. അടുത്ത സന്ദര്‍ശനസ്ഥലം നേറ്റാള്‍ ആണ്. ഇന്ത്യന്‍ കോണ്‍ഗ്രസ്സ് രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത് അവിടെവച്ചാണ്. പിന്നെ രണ്ടു ആശ്രമങ്ങള്‍-ഫീനിക്‌സ് ആശ്രമവും 1910-ല്‍ സ്ഥാപിച്ച വിസ്തൃതമായ ടോള്‍സ്റ്റോയ് ഫാമും. 1908- ല്‍ രണ്ടുമാസം തടവുശിക്ഷ അനുഭവിച്ച ജോഹന്നാസ് ബര്‍ഗ് ജയില്‍ ആണ് മറ്റൊരു സന്ദര്‍ശനകേന്ദ്രം.

1900-ാം ആണ്ടിലെ ദക്ഷിണാഫ്രിക്കയുടെ അപൂര്‍വമായ ഒരു ഭൂപടം ശ്രദ്ധിക്കുന്നത് കൗതുകകരമായിരിക്കും. തുറമുഖ നഗരമായ ഡര്‍ബനില്‍നിന്ന് ആദ്യ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം അകത്തേക്കകത്തേക്ക് നീങ്ങുകയാണ് ഗാന്ധി. ആഴത്തിലും പരപ്പിലുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ടോള്‍സ്റ്റോയ് ഫാമും സ്ഥാപിച്ചു. 1914-ലാണ് ഇന്ത്യയിലേക്കുള്ള മടക്കം. പൂര്‍ണമനസ്സോടെ ആയിരുന്നില്ലെങ്കിലും അത് അനിവാര്യമായിരുന്നു. തീവ്രവേദനയോടെയുള്ള മാതൃഭൂമിയുടെ രോദനം കേള്‍ക്കാതിരിക്കാന്‍ ഒരു മകനും സാധ്യമല്ലല്ലോ. അങ്ങനെ ഒരു ജനതയുടെ മോചകനായും ലോകത്തിന്റെ മഹാത്മാവായും അദ്ദേഹം മാറി.

”അതെ, നൂറ്റേഴുവര്‍ഷം മുന്‍പ് നിങ്ങള്‍ ഞങ്ങള്‍ക്കൊരു വക്കീലിനെ തന്നു, ഞങ്ങള്‍ അദ്ദേഹത്തെ മഹാത്മാവാക്കി നിങ്ങള്‍ക്കു തിരിച്ചുതന്നു.” എന്നാണ് ഒരു പുഞ്ചിരിയോടെ ദക്ഷിണാഫ്രിക്കയുടെ ആ അംബാസഡര്‍ അന്ന് (2000 ത്തില്‍) പറഞ്ഞത്. അതു വായിച്ചപ്പോള്‍ മനസ്സു വല്ലാതെ നൊന്തു. ആ മഹാത്മാവിനെ ഇന്ത്യക്കാരായ നാം പിന്നീട് എന്താണ് ചെയ്തത്? ഇപ്പോഴും എന്താണ് ചെയ്യുന്നത്?

2000-ത്തിലെ പാക്കേജ് ടൂര്‍ നടപ്പിലായിക്കാണുമോ? ഇല്ലെങ്കില്‍ നടപ്പിലാക്കണം. ഉണ്ടെങ്കില്‍ ശക്തിപ്പെടുത്തണം. മാത്രമല്ല, ഇന്ത്യയ്‌ക്കകത്തും ഗാന്ധിയന്‍ ജീവിതപാദമുദ്രകളിലൂടെ ഒരു ജനബോധവല്‍ക്കരണ യാത്ര അനിവാര്യമാണ്.

പണ്ട് ഒരു ഗാന്ധിയേ അറിയപ്പെട്ടിരുന്നുള്ളൂ. അദ്ദേഹം മഹാത്മാവായി. അനുയായികളില്‍ പലരും അതതു ദേശങ്ങളിലെ ‘ഗാന്ധി’മാരായി-ആദര്‍ശജീവിതംകൊണ്ട്. നമുക്കു ഒരു കേരള ഗാന്ധി ഉണ്ടായിരുന്നല്ലോ. ജപ്പാന്‍ ഗാന്ധിയേയും അമേരിക്കന്‍ ഗാന്ധിയേയും ആഫ്രിക്കന്‍ ഗാന്ധിയേയുമെല്ലാം നമ്മള്‍ കേട്ടിട്ടുണ്ട്.

എന്നാല്‍ ഇന്നോ? ഇന്ത്യയിലെങ്ങും വ്യാജഗാന്ധിമാര്‍ പെരുകിയിരിക്കയാണ്. ഗാന്ധി വിരുദ്ധരുടെ കാര്യവും പറയാനില്ല. അങ്ങനെ രണ്ടുവഴിക്കും ഇവിടെ വളരുന്ന അസത്യത്തിന്റെയും അധര്‍മത്തിന്റേയും ഹിംസകളുടെയും പ്രളയത്തില്‍ ജനജീവിതം ദുരിതപൂര്‍ണമായിരിക്കുന്നു. ഈ അവസരത്തില്‍ മഹാത്മാഗാന്ധിയുടെ ജീവിതപഥങ്ങളിലൂടെ, പാഠങ്ങളിലൂടെ മനുഷ്യരെ നടത്തേണ്ടുന്ന ഒരു പദ്ധതിക്കു വലിയ പ്രസക്തിയാണുള്ളത്.

ഗാന്ധി എന്നത് കേവലം ഒരു വ്യക്തിയുടേയോ സമൂഹത്തിന്റെയോ പേരല്ല; ഭാരതം മുന്നോട്ടുവച്ച ‘തത്ത്വമസി’ പോലുള്ള മഹാവാക്യമാണ്. അതു സാര്‍ത്ഥകമാക്കാനുള്ള ഒരു തീര്‍ത്ഥാടന-പഠന-പരിശീലന പരിപാടി ഗവണ്‍മെന്റിനു തുടങ്ങാവുന്നതേയുള്ളൂ. അതിന് നേതൃത്വം കൊടുക്കാന്‍ ഒരു കേരളീയനു സൗഭാഗ്യം വന്നതായി ഇപ്പോള്‍ തോന്നുന്നുണ്ട്. വിനോദസഞ്ചാര ഐടി വകുപ്പുകളുടെ കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ടും വിജയം ആശംസിച്ചുകൊണ്ടും നമുക്ക് കാത്തിരിക്കാം.

2000-ത്തിലെ പാക്കേജ് ടൂര്‍ നടപ്പിലായിക്കാണുമോ? ഇല്ലെങ്കില്‍ നടപ്പിലാക്കണം. ഉണ്ടെങ്കില്‍ ശക്തിപ്പെടുത്തണം. മാത്രമല്ല, ഇന്ത്യയ്‌ക്കകത്തും ഗാന്ധിയന്‍ ജീവിതപാദമുദ്രകളിലൂടെ ഒരു ജനബോധവല്‍ക്കരണ യാത്ര അനിവാര്യമാണ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.