കൊച്ചി: പെരുമ്പാവൂര്‍ വെങ്ങോല ചായാട്ട് ഉണ്ണിക്കുട്ടന് മംഗലാപുരത്ത് കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ഇസ്ലാമീക ഭീകരന് തടയിന്റവിട നസീറിന്റെ കൂട്ടാളിയെ കേന്ദ്രീകരിച്ച്. പെരുമ്പാവുര് നെടുംതോട് സ്വദേശിയായ ഇയാള്‍ ഉണ്ണി കൊല്ലപ്പെട്ടതിന് ശേഷം ഒളിവിലാണ്. കേസില്‍ രണ്ട്പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെചോദ്യം ചെയ്തപ്പോഴാണ ്ഇയാളുടെ പങ്ക് വെളിപ്പെട്ടത്.
അറസ്റ്റിലായ ആലുവ സ്വദേശി ഔറംഗസേബ്,ആലത്തൂര്‍ സ്വദേശി ഷംനാസ് എന്നിവര്‍ പെരുമ്പാവൂര്‍ നെടുംതോട് സ്വദേശിയുടെ കൂട്ടാളികളാണ്.ഹവാല ഉള്‍പ്പെടെ പത്തോളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. തടിയന്റവിട നസീറിനെ സഹായിച്ചകേസില്‍ ഇയാള്‍ പ്രതിയായിരുന്നു. നസീര്‍ ഉള്‍പ്പെട്ട കിഴക്കമ്പലം ജ്വല്ലറി കവര്‍ച്ച കേസില്‍ ഇയാളെ പോലീസ് ചോദ്യം ചെയ്തിരുന്നു.
കൊല്ലപ്പെട്ട ദിവസം ഉണ്ണിക്കുട്ടനും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ കാസര്‍കോട് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഹവാലസംഘത്തില് കണ്ണിയായ ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തിയത് പണം വീതം വയ്ക്കല്‍ സംബന്ധിച്ച തര്‍ക്കത്തിലാണെന്നാണ് പോലീസ് പറയുന്നത്. ദക്ഷിണ കര്‍ണാടകയിലെ ഉപ്പനങ്ങാടിയില്‍ പുഴയുടെ കൈവഴിയിലാണ് കഴിഞ്ഞ ദിവസം ഉണ്ണിക്കുട്ടന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: