Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കരിയര്‍ ഗൈഡന്‍സിലെ അപൂര്‍വ വനിത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2018, 01:01 am IST
in Lifestyle

സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എല്ലാവര്‍ക്കും ഒരുപോലെ കഴിഞ്ഞെന്നു വരില്ല. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാവാം അത് സംഭവിക്കുന്നത്. അമ്പത്തിയൊന്നാം വയസ്സിലും അധികം ആരും തിരഞ്ഞെടുക്കാത്ത വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയെടുക്കാന്‍ കഴിയുകയെന്നത് വലിയ കാര്യം തന്നെ. കരിയര്‍ ഗൈഡന്‍സ് എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് എടുത്ത ബിന്ദു ഇതിനുദാഹരണമാണ്. പൊതുവെ വനിതകള്‍ തിരഞ്ഞെടുക്കാത്ത വിഷയമാണ് കരിയര്‍ ഗൈഡന്‍സ്. എന്നാല്‍ ആര്‍ക്കും ഇഷ്ടമല്ലാത്തവയെ സ്വന്തം ഇഷ്ടങ്ങളാക്കി മാറ്റാനാണ് ബിന്ദുവിനിഷ്ടം. കേരളത്തില്‍ കരിയര്‍ ഗൈഡന്‍സ് എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ വ്യക്തിയാണ് ബിന്ദു വിജയകുമാര്‍.

കരിയര്‍ ഗൈഡന്‍സിലേക്കുള്ള വഴി

ഒരു ദിനപത്രത്തില്‍ കണ്ട പരസ്യമായിരുന്നു ബിന്ദുവിനെ കരിയര്‍ ഗൈഡന്‍സ് എന്ന വിഷയത്തിലേക്കെത്തിച്ചത്. തമിഴ്‌നാട്ടിലെ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ ഡോക്ടറേറ്റിനുള്ള പ്രവേശനം തുടങ്ങിയെന്നതായിരുന്നു ആ പരസ്യം. പരസ്യം കണ്ട ഉടന്‍ വിളിച്ചന്വേഷിച്ചു. താന്‍ പഠിച്ച വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ കടക്കാന്‍ കടമ്പകള്‍ ഏറെയായിരുന്നു. പിന്നീട് ഡോക്ടറേറ്റ് നേടിയെടുക്കാനുള്ള പ്രവേശന പരീക്ഷ എഴുതി. പരീക്ഷയില്‍ പാസ്സായതോടെ ബിന്ദു ബാക്കിയുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ഇതാണ് കരിയര്‍ ഗൈഡന്‍സിലെ ഡോക്ടറേറ്റിലേക്കെത്തിച്ചത്. പഠിക്കാന്‍ തിരഞ്ഞെടുത്ത വിഷയങ്ങളെല്ലാം ഏറെ ബുദ്ധിമുട്ടായിരുന്നതുകൊണ്ട് കരിയര്‍ ഗൈഡന്‍സ് വലിയ ബുദ്ധിമുട്ടായി തോന്നിയില്ല.

പ്രചോദനം

അധ്യാപനത്തില്‍ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുണ്ട് ബിന്ദുവിന്. അതുകൊണ്ട് കുട്ടികളുടെ താല്‍പര്യങ്ങളെ പെട്ടെന്ന് വായിച്ചെടുക്കാന്‍ സാധിക്കും. എന്നാല്‍ താന്‍ പഠിപ്പിച്ച പല കുട്ടികളും അവരുടെ അഭിരുചിക്കനുസരിച്ച് എത്താതെ വന്നപ്പോള്‍ ഏറെ വേദനിപ്പിച്ചു. മാതാപിതാക്കളുടെ അമിതമായ കൈകടത്തലാണ് കുട്ടികളെ സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് പറക്കാന്‍ അനുവദിക്കാത്തത്. കുട്ടികളെ അവരുടെ അഭിരുചിക്കനുസരിച്ച് പഠിപ്പിക്കണം. എന്നാല്‍ മാത്രമാണ് അവര്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലും നേടാന്‍ കഴിയൂ. ഈ തിരിച്ചറിവാണ് കരിയര്‍ ഗൈഡന്‍സ് എന്ന വിഷയം തിരഞ്ഞടുക്കാനുള്ള കാരണം.

പൊതുവെ ആരും തിരഞ്ഞെടുക്കാത്ത വിഷയങ്ങളാണ് ബിന്ദു പഠിച്ചത്. ‘”ആര്‍ക്കും ഇഷ്ടമില്ലാത്തവയെ എന്റെ  ഇഷ്ടങ്ങളാക്കി മാറ്റാനാണ് എനിക്കേറെയിഷ്ടം. കണക്കായിരുന്നു പഠിക്കാന്‍ തിരഞ്ഞെടുത്തത്. പിന്നീട് എംഫില്ലിനായി സ്റ്റാറ്റിറ്റിക്‌സ് പഠന വിഷയമാക്കി. ഇങ്ങനെ വേറിട്ട വിഷയങ്ങള്‍ പഠിക്കാനായിരുന്നു ഇഷ്ടം. എന്റെ അഭിപ്രായത്തില്‍ ഇങ്ങനെ പഠിക്കുന്നത് രസംതന്നെയാണ്.”’

ബിന്ദു എന്ന അധ്യാപിക

പഠിക്കാന്‍ ഏറെ മിടുക്കിയായിരുന്നു ബിന്ദു. എല്ലാവര്‍ക്കും ബുദ്ധിമുട്ടായ കണക്ക് എന്ന വിഷയത്തോടായിരുന്നു ഏറെ പ്രിയം. അതുകൊണ്ട് പഠിക്കാന്‍ തിരഞ്ഞെടുത്തത് കണക്ക്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയതിനുശേഷം ജോലിക്ക് ശ്രമിച്ചു. എല്‍ഐസി ഏജന്റായി കുറച്ചുനാള്‍ ജോലി ചെയ്തു. പിന്നീട് ഗണിത അധ്യാപികയായി സ്‌കൂളില്‍ ജോലിക്ക് പ്രവേശിച്ചു. കുട്ടികളോട് ചങ്ങാത്തംകൂടി അവര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടായ കണക്കെന്ന വിഷയത്തെ സുഹൃത്താക്കി മാറ്റി. കൊച്ചിയിലെ ഭാരതീയ വിദ്യാഭവനില്‍ പ്ലസ്ടു അധ്യാപികയായും, കാലടി ശ്രീശങ്കരാ കോളേജില്‍ ലക്ചററായും ജോലി ചെയ്തു. 

കുടുംബം

ഏത് മേഖലയില്‍ തിളങ്ങണമെങ്കിലും കുടുംബം നല്‍കുന്ന പിന്തുണ അത്യാവശ്യമാണ്. എറണാകുളത്ത് അംബി സ്വാമി റസ്റ്റോറന്റ് നടത്തുന്ന വിജു മേനോനാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. മകള്‍ ആര്‍ദ്ര മേനോന്‍. ഭര്‍ത്താവും മകളുമാണ് ബിന്ദുവിന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം. ഇരുവരുടേയും പിന്തുണയോടെ എറണാകുളത്ത് ഐസിഎസ്ഡി കരിയര്‍ ഗൈഡന്‍സ് എന്ന സ്ഥാപനം നടത്തുകയാണ് ഇപ്പോള്‍ ബിന്ദു വിജയകുമാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.