Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ലാഭം ചുരത്തുന്ന പാലക്കാടൻ മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2018, 02:43 am IST
in Agriculture

പശുവളര്‍ത്തല്‍ ഇനി രക്ഷയില്ലെന്ന് ക്ഷീരകര്‍ഷകര്‍ തലയില്‍ കൈവെച്ചു പറയുമ്പോള്‍, തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്ന അതിര്‍ത്തി ഗ്രാമമായ പാലക്കാട് വണ്ണാമടയില്‍ നിന്നുള്ള ക്ഷീരകര്‍ഷകന്റെ വിജയഗാഥ. മൂന്നില്‍ നിന്നും പത്തിലെത്തി പത്തില്‍ നിന്നും മുപ്പതിലെത്തി മുപ്പതില്‍ നിന്നും അറുപതില്‍ എത്തി നില്‍ക്കുകയാണ് വണ്ണാമട മൂലക്കട ശിവകുമാറിന്റെ തൊഴുത്തിലെ പശുക്കളുടെ എണ്ണം.

 അഞ്ചുവര്‍ഷമായി ക്ഷീരകാര്‍ഷിക മേഖലയില്‍ സജീവമായി നില്‍ക്കുന്ന ശിവകുമാറിന് പശുക്കള്‍ ചുരത്തി നല്‍കിയത് ലാഭം മാത്രമാണ്. കേവലം ലാഭത്തിനു മാത്രമല്ല ഇവര്‍ പശുവിനെ വളര്‍ത്തുന്നത്, കൂടുതല്‍ പേരെ ക്ഷീരകാര്‍ഷിക മേഖലയിലേക്കു എത്തിക്കുന്നതിന് വേണ്ട ശ്രമങ്ങളും നടത്തുണ്ട്. പശുപരിപാലനം നേരില്‍ കണ്ട് മനസിലാക്കാനും ഇവിടെ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. 

വിരലില്‍ എണ്ണാവുന്ന പശുക്കളുമായിട്ടാണ് ശിവകുമാര്‍ ക്ഷീരകാര്‍ഷിക മേഖലയിലേക്കു കടന്നുവന്നത്. ആദ്യഘട്ടത്തില്‍ പ്രതിസന്ധികള്‍ ധാരാളമായിരുന്നു. എന്നാല്‍ കഠിനാധ്വാനത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റെയും ഫലമായി പ്രതിസന്ധികളെ ബഹുദൂരം പിന്നിലാക്കി ഫാം എന്ന സ്വപ്‌നത്തിലേക്ക് നടന്നുകയറുകയായിരുന്നു. ഫാമില്‍ 35 കറവപ്പശുക്കളും പ്രസവിക്കാറായ പത്തു പശുക്കളും ഇരുപത് കിടാരികളും അടക്കം 60 പശുക്കളാണുള്ളത്. 

ചിറ്റൂര്‍ ബ്ലോക്കിന് കീഴിലുള്ള കുന്നങ്കാട്ടുപതി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ ദിവസവും 350 ലിറ്റര്‍ പാലാണ് അളക്കുന്നത്. ഇതിലൂടെ സഹകരണ സംഘത്തിന്റെ പ്രധാനപ്പെട്ട വിഭവസ്രോതസ്സുകൂടിയായിരിക്കുകയാണ് ശിവകുമാറിന്റെ ഫാം. നാടന്‍ ഇനമായ കങ്കായം, ഗുജറാത്തില്‍ നിന്നുള്ള നാടന്‍ ഇനത്തില്‍പ്പെട്ട ഗിര്‍, വിദേശയിനങ്ങളായ ജഴ്‌സി, എച്ച്.എഫ് തുടങ്ങിയ പശുക്കളാണ് ഫാമിലുള്ളത്. ക്ഷീരവികസനത്തിലൂടെ ഒരു ജൈവകൃഷിരീതിയും ഇവിടെ ചിട്ടപ്പെടുത്തിയിട്ടുണ്ട്. 

ചെലവുകള്‍ ചുരുക്കി, മികച്ച ആദായം ലക്ഷ്യമാക്കിയുള്ള മൃഗപരിപാലനമാണ് ഫാമില്‍ നടക്കുന്നത്. ഫാമിനോട് ചേര്‍ന്ന 13 ഏക്കര്‍ പുരയിടത്തില്‍ പശുവിന് ആവശ്യമായ തീറ്റപ്പുല്‍ കൃഷിചെയ്യുന്നുണ്ട്. കോയമ്പത്തൂരില്‍നിന്ന് എത്തിച്ച സി.ഒ.ഫോര്‍ വിഭാഗത്തില്‍പ്പെട്ട തീറ്റപ്പുല്ലാണ് വിളയിക്കുന്നത്. ചാണകവും ഗോമൂത്രവും ഇതിന് വളമായി ഉപയോഗിക്കുന്നു. രാവിലെയും വൈകിട്ടുമായി ഒരു പശുവിന് അമ്പത് കിലോഗ്രാം പുല്ലാണ് തീറ്റയ്‌ക്കായി നല്‍കുന്നത്. തെങ്ങില്‍ നിന്നുള്ള ആനുകൂല്യം കുറഞ്ഞപ്പോള്‍ മൂന്നേക്കര്‍ വരുന്ന തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി വാഴയും കൃഷിചെയ്യുന്നുണ്ട്.

ഡയറി ഫാം ഇന്‍സ്ട്രക്റ്റര്‍, ക്ഷീരവികസന വകുപ്പ് ഓഫീസര്‍ എന്നിവര്‍ ഫാം സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. ഫാമിന്റെ പ്രവര്‍ത്തനങ്ങളില്‍ ശിവകുമാറിനെ സഹായിക്കാന്‍ ബിരുദധാരിയായ മകന്‍ ബിബിനും ഭാര്യ അന്നക്കിളിയും ഒപ്പമുണ്ട്. 

ശിവകുമാര്‍: 8547625880

വാഴകൃഷിയുടെ വഴികൾ

മലയാളികള്‍ക്ക് പഴവര്‍ഗങ്ങളില്‍ ഏറ്റവും പ്രിയം വാഴപ്പഴങ്ങളോടാണ്. ഏത്തപ്പഴം, ഞാലിപ്പൂവന്‍, പാളയംകോടന്‍, റോബസ്റ്റ തുടങ്ങി കദളിപ്പഴം വരെ എല്ലാവരും ദിവസേന ഉപയോഗിക്കുന്നതാണ്. അതുകൊണ്ടുതന്നെ വാഴകൃഷിയും കേരളത്തില്‍ വ്യാപകമായി ചെയ്യുന്നു. വാഴപ്പഴത്തിന് വേണ്ടി ഇന്നും ഇതരസംസ്ഥാനങ്ങളെയാണ് നമ്മള്‍ കൂടുതലും ആശ്രയിക്കുന്നത്. 

ലളിതവും ചെലവ് കുറഞ്ഞതുമായ വാഴകൃഷിക്ക് ആദ്യം വേണ്ടത് അനുയോജ്യമായ കാലാവസ്ഥയാണ്. വാഴകൃഷിക്ക് 20 -30 ഡിഗ്രി സെല്‍ഷ്യസ് ആണ് അനുയോജ്യം. എന്നാല്‍ സസ്യവളര്‍ച്ചക്ക് 20 ഡിഗ്രി സെല്‍ഷ്യസിനു താഴെയുള്ള ഊഷ്മാവും, കുലവളരുന്നതിനും കായകളുടെ വികാസത്തിനും 20-30 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവുമാണ് മികച്ചത്. 35 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായി ഊഷ്മാവ് അനുഭവപ്പെട്ടാല്‍ ഫലങ്ങള്‍ പഴുക്കുന്നതിന്റെ സൂചനയായി കണക്കാക്കാം. നടീല്‍ സമയവും കാലാവസ്ഥയും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഘടകങ്ങളാണ്. മണ്‍സൂണ്‍ കാലമായ ജൂണ്‍-സപ്തംബര്‍ വരെയുള്ള സമയമാണ് നടീല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമം.

വാഴകൃഷിയില്‍ പ്രധാനപ്പെട്ട ഘടകമാണ് ജലസേചനം. വളര്‍ച്ചയുടെ കാലയളവില്‍ 1200ലിറ്റര്‍ ജലം അത്യന്താപേക്ഷിതമാണ്. അത്രയും ജലം മഴയിലൂടെയോ ജലസേചനം വഴിയോ ലഭ്യമാക്കണം. അല്ലാത്തപക്ഷം വിളനശിക്കാന്‍ ഇടവരും. ഡ്രിപ് ഇറിഗേഷനും, തോട്ടകൃഷിയില്‍ സാധാരണയായി തടങ്ങളിലൂടെ വെള്ളം ഒഴുക്കിവിട്ടുള്ള ജലസേചനരീതിയും തടമെടുത്ത് നനയ്‌ക്കുന്ന രീതിയും വാഴകൃഷിക്ക് അനുയോജ്യമാണ്. 

വിവിധ വാഴയിനങ്ങള്‍

വിവിധയിനങ്ങളിലുളള വാഴപ്പഴങ്ങള്‍ നമുക്കിന്ന് വിപണിയില്‍ ലഭ്യമാണ്. അവയെല്ലാം വാഴകൃഷിയുടെ സാധ്യതകളെ വിപുലീകരിക്കുന്നു.

നേന്ത്രന്‍: കേരളത്തില്‍ സുലഭമായി ലഭ്യമാവുന്ന, കാലാവസ്ഥ അനുയോജ്യമായ, വാണിജ്യസാധ്യതകളുള്ള ഒരിനമാണ്. നീളവും വണ്ണവുമുളള ഈ ഫലം 5-10 ദിനങ്ങള്‍ വരെ കേടുകൂടാതെയിരിക്കും എന്ന സവിശേഷതയുമുണ്ട്. 

ഞാലിപ്പൂവന്‍: നെയ്‌പൂവന്‍, രസകദളി, വടക്കന്‍ കദളി, എല്‍കിബെയ്ല്‍, സേഫ്ഡ് വെല്‍ച്ചി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇടത്തരം വലിപ്പമുള്ള, വണ്ണം കുറഞ്ഞ, മഞ്ഞനിറത്തിലുളള സുഗന്ധമുളളതും സ്വാദിഷ്ഠവുമായ ഫലമാണ് ഞാലിപ്പൂവന്‍. ശരാശരി 12 കിലോഗ്രാം ഭാരമുളളവ ലഭിക്കും. 

റോബസ്റ്റ: കാറ്റ് അധികം ബാധിക്കാത്ത ഇടത്തരം ഉയരമുള്ള, പഴത്തിനുവേണ്ടി വളര്‍ത്തുന്ന പ്രധാന ഇനമാണ് റോബസ്റ്റ. കൂടുതല്‍ വിളവ് തരുന്ന ഇവയില്‍ ഇടതൂര്‍ന്ന പഴങ്ങളാണ്. 14 കി.ഗ്രാം ആണ് ഒരു ശരാശരി കുലയുടെ ഭാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

നോയിഡയുടെ വലിപ്പമുള്ള ഈ രാജ്യത്ത് വെറും 300 അംഗങ്ങളുള്ള സൈന്യമാണുള്ളത് : ദൽഹിയിൽ ഈ കുഞ്ഞൻ രാജ്യത്തിനും ഹൈക്കമ്മീഷൻ തുറന്നു

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.