മോസ്‌കോ: ശീതയുദ്ധകാലത്തേക്കാള്‍ മര്യാദകെട്ട നിലപാടാണ് ബ്രിട്ടണും അമേരിക്കയും കാണിക്കുന്നതെന്ന് ശക്തമായി വിമര്‍ശിച്ച് റഷ്യ. ഇതോടെ വന്‍ രാജ്യങ്ങള്‍തമ്മിലുള്ള ബന്ധത്തില്‍ വന്‍ വിടവണ്ടായിക്കഴിഞ്ഞിരിക്കുകയാണ്. പല രാജ്യങ്ങളുടെ ചാരനായിരുന്ന സെര്‍ജി സ്‌ക്രിപാലിനെ വിഷംപ്രയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാരോപിച്ച് അമേരിക്കയും ബ്രിട്ടണും ചേര്‍ന്ന് നടത്തുന്ന കുപ്രചാരണങ്ങളും നടപടികളും മുന്‍ നിര്‍ത്തിയാണ് ആക്ഷേപം.
സെര്‍ജി വിക്‌തൊറോവിച്ച് സ്‌ക്രിപാല്‍ ബ്രിട്ടീഷ് പൗരനായിരുന്നു. റഷ്യന്‍ പൗരത്വം നേടി. സൈനിക സേവനം നടത്തി. റഷ്യയ്‌ക്കു വേണ്ടി പല രാജ്യങ്ങളിലും ചാരപ്രവര്‍ത്തനം നടത്തി. ഒപ്പം റഷ്യന്‍ രഹസ്യങ്ങളും പങ്കുവെച്ചു. ഇതോടെ റഷ്യയ്‌ക്ക് അനഭിമതനായ സെര്‍ജിക്ക് ബ്രിട്ടണ്‍ അഭയം കൊടുത്തു. ബ്രിട്ടണില്‍വെച്ച് റഷ്യ പ്രതേ്യകം വികസിപ്പിച്ച രാസവിഷ പ്രയോഗത്തിലൂടെ സെര്‍ജിയെയും മകളേയും വധിക്കാന്‍ ശ്രമിച്ചുവെന്നാണ് ബ്രിട്ടീഷ് ആരോപണം. അമേരിക്കയും ഇത് ശരിവെച്ച് റഷ്യയ്‌ക്കെതിരേ ഇരു രാജ്യങ്ങളും ഉപരോധത്തിന് സമാനമായ നയതന്ത്ര പ്രതിരേധം നടത്തുകയാണ്.
” ശീതയുദ്ധക്കാലത്തേക്കാള്‍ മോശമാണ് സ്ഥിതി. അന്ന് ചില ചട്ടങ്ങളും മര്യാദകളും പാലിച്ചിരുന്നു,”വെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. ബ്രിട്ടണ്‍, യുഎസ്, മറ്റു ചില രാജ്യങ്ങളും ചേര്‍ന്ന് റഷ്യയ്‌ക്കെതിരേ നുണ പ്രചാരണം നടത്തുകയാണെന്നു േസെര്‍ജി ലാവ്‌റോവ് പറഞ്ഞു. സെര്‍ജി സ്‌ക്രിപാലിനേയും മകള്‍ സാലിസ്ബറിയേയും കൊല്ലാന്‍ ശ്രമിച്ചുവെന്ന ആക്ഷേപം ലാവ്‌റോവ് നിരസിച്ചു. ഇത്തരം ആരോപണങ്ങള്‍ കുട്ടിക്കളിയല്ല, വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തിലേ ഉന്നയിക്കാവൂ, അദ്ദേഹം പറഞ്ഞു.
















