കൊടുങ്ങല്ലൂര്‍: പള്ളി പണിയനായി വിശ്വാസികള്‍ പിരിച്ചെടുത്ത മുക്കാല്‍ കോടിയുമായി പാതിരി നാടുവിട്ടു, ഒപ്പം കന്യാസ്ത്രീയേയും കാണാതായി.ആരോപണ വിധേയനായ വികാരിയുടെ തിരു പട്ടം മരവിപ്പിച്ചു.
കോട്ടപ്പുറം രൂപതക്കു കീഴിലുള്ള പൊയ്യ മണലിക്കാട് ദേവാലയ വികാരി മില്‍ട്ടണ്‍ കാച്ചപ്പിള്ളിയെയാണ് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കാണാതായത്.
തൊട്ടടുത്ത കോണ്‍വെന്റിലെ കന്യാസ്ത്രീയേയും ഒപ്പം കാണാതായതാണ് ഇരുവരും ഒരുമിച്ച് നാടുവിട്ടതാണെന്ന് സംശയിക്കാന്‍ കാരണം.
പള്ളി പുനര്‍നിര്‍മ്മിക്കുന്നതിനായി വിദേശത്തു നിന്നുള്‍പ്പെടെ 75 ലക്ഷത്തോളം രൂപ ശേഖരിച്ചത് വൈദികന്റെ കൈവശമായിരുന്നെന്ന് പറയപ്പെടുന്നു. പള്ളിപുതുക്കി പണിതതിനു ശേഷം ബാക്കി വന്ന തുകയുമായാണ് വൈദികന് കടന്നത്.ഇരുവരും വിദേശത്തേക്കു കടന്നതായി സൂചനയുണ്ട്.
പണവുമായി മുങ്ങിയ വൈദികനെ കോട്ടപ്പുറം രൂപത വികാര്ജനറാള് മോണ്‍: സെബാസ്ത്യന് ജക്കോബി സസ്പെന്റു ചെയ്തു.സഭാ വസ്ത്രങ്ങളണിയുന്നതിനും ദിവ്യബലി അര്‍പ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയതായുള്ള രൂപത ബിഷപ്പ് ജോസഫ് കാരിക്കശ്ശേരിയുടെ അറിയിപ്പ് കഴിഞ്ഞ ദിവസം വിവിധ ദേവാലയങ്ങളില്‍ വായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: