കുന്നംകുളം : സ്വകാര്യ മരുന്ന് കടയില്‍ നിന്നും തെറ്റി നല്കിയ മരുന്ന് കഴിച്ച് അവശനിലയിലായ ഗര്‍ഭിണിയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസം ഗര്‍ഭിണിയാണ് യുവതി . ഗര്‍ഭിണികള്‍ക്ക് സ്വാഭാവികമായി ഉണ്ടാവുന്ന ക്ഷീണമാണെന്ന് വീട്ടുകാര്‍ കരുതി .ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കിയത് ശ്രദ്ധിക്കാതെ സ്വകാര്യ മരുന്ന്കടക്കാര് മറ്റൊരു മരുന്ന് നല്‍കിയതാണ് ഇതിനു കാരണമെന്ന് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍മാര്‍ വിലയിരുത്തി.
രണ്ടു ദിവസം മുന്‍പാണ് പോര്‍ക്കുളം നോങ്ങല്ലൂര് സ്വദേശിയായ യുവതി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത.് രണ്ടു കുട്ടികളുടെ മാതാവായ ഇവര്‍ താലൂക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്ന് വാങ്ങാനാണ് സ്വകാര്യ മരുന്ന് കടയെ ആശ്രയിച്ചത്. അയേണ്‍ ടാബ്ലറ്റിന് പകരം പ്രോസ്റ്റേറ്റ് ഗ്രന്ഥി അസുഖത്തിനുള്ള മരുന്നാണ് സ്വകാര്യ മരുന്ന് കടക്കാര് നല്‍കിയതെന്ന് വ്യക്തമായി. രണ്ടു ദിവസം ഈ മരുന്ന് കഴിച്ച യുവതിക്ക് രക്ത സമ്മര്‍ദ്ദം കുറയുകയും ഛര്‍ദ്ദി ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മരുന്ന് മാറിയെന്ന് കണ്ടെത്തിയത്. സ്കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തു. ഇന്ന് നടക്കുന്ന രക്തപരിശോധന ഫലം പുറത്തുവന്നാലെ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യ വിവരം പുറത്തു പറയാന്‍ സാധിക്കുകയുള്ളു.
മെഡിക്കല്‍ ഷോപ്പുകളില്‍ ഫാര്‍മസിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ മാത്രമേ മരുന്നുകള്‍ നല്‍കാവൂ എന്നുള്ള ചട്ടം കാറ്റില്‍ പറത്തി കൊണ്ടാണ് പല മരുന്ന് കടകളും പ്രവര്‍ത്തിക്കുന്നത് പല കടകളിലും ഫാര്‍മസിസ്റ്റുകള്‍ ഇടക്ക് വന്നു പോവുകയാണ് പതിവ് .
ഡ്രഗ് ഇന്‍സ്ട്രക്ടര്‍മാര്‍ പരിശോധന നടത്തുന്നില്ലെന്ന പരാതിയുമുണ്ട്. ചില ഡോക്ടര്‍മാര്‍ മരുന്ന് വ്യക്തതയോടെ കുറിച്ച് നല്കുവാന് മടി കാണിക്കുന്നു. ഇത് മരുന്ന് തെറ്റിപോകാന്‍ ഇടയാക്കുന്നതായി മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: