പാലപ്പിള്ളി : കന്നാറ്റുപാടം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ജീര്‍ണാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കാതെ ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥ. അറുനൂറോളം വിദ്യാര്‍ത്ഥികളുള്ള സ്കൂളില്‍ അപകടം ഒഴിവാകുന്നത് തലനാരിഴക്ക്. അരനൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കെട്ടിടം പൊളിച്ചുനീക്കാന്‍ സ്കൂള്‍ അധികൃതര്‍ ജില്ലാ പഞ്ചായത്തില്‍ ഒരു വര്‍ഷം മുന്‍പ് അപേക്ഷ നല്‍കിയിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപമുണ്ട്. ജില്ലാ പഞ്ചായത്ത് നടപടിയെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
ദ്രവിച്ച മേല്‍ക്കൂരയും വിണ്ടുകീറിയ ചുമരുകളുമുള്ള കെട്ടിടത്തിന്റെ ഓടുകള്‍ വീഴുന്നത് അപകടത്തിന് സാധ്യതയേറെയാണ്. കെട്ടിടത്തിന് ചുറ്റും കുട്ടികള്‍ ഓടി നടക്കുന്നത് അപകടരമായ കാഴ്ചയാണ്. മലയോര മേഖലയിലുള്ളവര്‍ക്ക് ഏക ആശ്രയമാണ് കന്നാറ്റുപാടം ഗവണ്മെന്റ് സ്കൂള്‍. ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിച്ചതോടെ പല ഭാഗങ്ങളില്‍ നിന്നും പ്രദേശത്തെ ആദിവാസി കോളനികളില്‍ നിന്നുമായി അറുന്നൂറോളം വിദ്യാര്‍ത്ഥികളാണ് സ്കൂളിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: