Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചെല്ലാനത്തിന് സമഗ്ര പാക്കേജ് കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കാന്‍ പുതുക്കിയ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 02:00 am IST
in Ernakulam

കൊച്ചി: കടല്‍കയറ്റത്തെ തുടര്‍ന്ന് ജീവിതം ദുസഹമായ ചെല്ലാനം മേഖലയുടെ സംരക്ഷണത്തിനും വികസനത്തിനുമായി സമഗ്ര പാക്കേജ് തയാറാക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കടല്‍ഭിത്തി, പുലിമുട്ട്, വീടുകളുടെ അറ്റകുറ്റപ്പണി, കനാല്‍ ശുചീകരണം, സര്‍വീസ് റോഡ് നിര്‍മാണം, കടല്‍ഭിത്തിയോട് ചേര്‍ന്ന് മണ്‍ഭിത്തി, കയര്‍ഭൂവസ്ത്രം സ്ഥാപിക്കല്‍ എന്നിവ അടങ്ങുന്ന പദ്ധിത വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. പാക്കേജിന് അന്തിമ രൂപം നല്‍കുന്നതിന് മുമ്പ് പ്രദേശവാസികളുടെ അഭിപ്രായങ്ങളും കണക്കിലെടുക്കും.

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ചെല്ലാനം നേരിടുന്ന ദുരിതം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെയും കെ.ജെ. മാക്സി എം.എല്‍.എയുടെയും നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗമാണ് സമഗ്ര പാക്കേജിന് തീരുമാനമെടുത്തത്. കടല്‍ഭിത്തി നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം ആരംഭിക്കാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് കെ.ജെ. മാക്സി അറിയിച്ചു.

ചെല്ലാനം കടലോരത്തെ സംരക്ഷിക്കുന്നതിന് കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കുന്നതിനുള്ള പദ്ധതി നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെങ്കിലും ഇപ്പോഴുണ്ടായ കടല്‍ക്ഷോഭം കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങളോടെ പുതിയ പദ്ധതി തയാറാക്കും. കടല്‍ഭിത്തി നിര്‍മാണത്തിനുള്ള പ്രാഥമിക നിര്‍ദേശം ഡിസംബര്‍ അഞ്ചിനു തന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ജലസേചന വകുപ്പിലെ എഞ്ചിനീയര്‍മാരടങ്ങുന്ന വിദഗ്ധസംഘം ഇന്നും നാളെയുമായി ചെല്ലാനം സന്ദര്‍ശിച്ച് പ്രദേശവാസികളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് കടല്‍ഭിത്തി നിര്‍മാണത്തിനുള്ള രൂപരേഖ തയാറാക്കും. ചെന്നൈ ഐഐടി രൂപകല്‍പ്പന ചെയ്ത രീതിയിലുള്ള പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

ബസാര്‍, വേളാങ്കണ്ണി, ആലുങ്കല്‍, വാച്ചാക്കല്‍, പുത്തന്‍തോട്, മറുവക്കാട്, ഉപ്പത്തിക്കാട്, പുത്തന്‍തോട്, കമ്പനിപ്പടി, കണ്ടക്കടവ് എന്നിവിടങ്ങളിലെ തകര്‍ന്നു കിടക്കുന്ന കടല്‍ഭിത്തി അടിയന്തരമായി പുതുക്കിപ്പണിയാനുള്ള നിര്‍ദേശവും സര്‍ക്കാരിന് സമര്‍പ്പിക്കും. ഫോര്‍ട്ടുകൊച്ചി ദ്രോണാചാര്യ കടപ്പുറത്തെ മാതൃകയില്‍ 17 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കടല്‍ഭിത്തി നിര്‍മാണമാണ് ചെല്ലാനത്ത് നടപ്പാക്കേണ്ടതെന്ന് യോഗത്തില്‍ പങ്കെടുത്ത സംഘടനാപ്രതിനിധികളും സമുദായനേതാക്കളും ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ചെല്ലാനം ഹാര്‍ബര്‍ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. വിജയം കനാലും കടല്‍വെള്ളം കയറിയിറങ്ങുന്ന തോടുകളും ആഴം കൂട്ടി പുനഃനിര്‍മിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

കടല്‍ക്ഷോഭത്തില്‍ കേടുപാടു പറ്റിയ വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

കനാലുകളുടെയും തോടുകളുടെയും ശുചീകരണത്തിന് നാല് ജെസിബികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കൊച്ചി തഹസില്‍ദാര്‍ കെ.വി. അംബ്രോസ് പറഞ്ഞു. രണ്ട് ജെസിബികള്‍ കൂടി ഇന്ന് ഇറക്കും. സൗജന്യ റേഷന്‍ വിതരണത്തിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ചെല്ലാനം ഹാര്‍ബറിന് സമീപം ഡ്രഡ്ജിങ് ഉടനെ ആരംഭിക്കുമെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.