കയ്പമംഗലം: കയ്പമംഗലത്ത് സിപിഎം അക്രമിസംഘത്തിന്റെ മര്‍ദ്ദനമേറ്റു മരിച്ച കാളമുറി സ്വദേശി സതീശന്റെ ശരീരത്തില്‍ പത്ത് മുറിവുകളുള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അതിക്രൂരമായ മര്‍ദ്ദനമേറ്റാണ് സതീശന് മരിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ഹൃദയത്തിന് താഴെയുള്ള എല്ലു പൊട്ടിയിട്ടുണ്ട്. കൂടാതെ ഹൃദയത്തിലും ശരീരമാസകലവും മര്‍ദ്ദനവും ചവിട്ടും ഏറ്റിട്ടുണ്ട്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
സതീശന്റെ മരണത്തില്പ്രതിഷേധിച്ച് ബി.ജെ.പി കയ്പമംഗലം മണ്ഡലത്തിലും കൊടുങ്ങല്ലൂര്‍ നഗരസഭ പരിധിയിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ മേഖലയില്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനിടെ സതീശന്റെ മൃതദേഹം കാണാനെത്തിയ ബന്ധുവായ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു. ശ്രീനാരായണപുരം പൊരിബസാര്‍ വാത്തിക്കാട്ട് വീട്ടില്‍ കുട്ടന് ഭാര്യ 70 വയസുള്ള കാര്‍ത്യായനിയാണ് മരിച്ചത്.സതീശന്റെ മൃതദേഹം കണ്ട ഉടനെ കാര്‍ത്യായനി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കയ്പമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: