കൊടുങ്ങല്ലൂര്‍: സിപിഎം സംഘം കൊലപ്പെടുത്തിയ കൈപമംഗലം കാള മുറി ചക്കം ചാത്ത് സതീശന് വന്‍ ജനാവലി അന്ത്യാഞ്ജലികളര്‍പ്പിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ വീട്ടിലെത്തിച്ചു. ബിജെപി പ്രവര്‍ത്തകരും നാട്ടുകാരുമുള്‍പ്പെടെ വന്‍ ജനക്കൂട്ടം സതീശന്റെ വീടിനു സമീപം തടിച്ചുകൂടിയിരുന്നു.
സ്ത്രീകള്‍ ഉള്‍പ്പെടെ അന്ത്യോപചാരം അര്പ്പിക്കുവാനെത്തിയവരെ നിയന്ത്രിക്കുവാന്‍ നേതാക്കള്‍ ഏറെ പാടുപ്പെട്ടു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, മുന്‍ സംസ്ഥാന പ്രസിഡന്റ്സി.കെ.പത്മനാഭന്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്, സെക്രട്ടറി അഡ്വ: ബി.ഗോപാലകൃഷ്ണന്,ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, ജനറല്‍ സെക്രട്ടറി അഡ്വ. കെ.കെ.അനീഷ്കുമാര്‍, വൈസ് പ്രസിഡണ്ട് സുരേന്ദ്രന് ഐനിക്കുന്നത്ത്, എസ്.സി.മോര്‍ച്ച ദേശീയ വൈസ് പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട്, കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്.അജിഘോഷ്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി അംഗം പി.കെ.വത്സന്, കെ.പി.എം.എസ് നേതാവ് ടി.വി.ബാബു, തുടങ്ങിയവര്‍ സതീശന്റെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
ഉച്ചക്ക് മൂന്നു മണിയോടെ സംസ്കാരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: