തൃശൂര്‍: കൈപ്പമംഗലത്ത് നടന്ന സതീശന്റെ കൊലപാതകം കേന്ദ്ര ആഭ്യന്തര വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് എസ്സി – എസ്ടി മോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
സിപിഎം ഭരണത്തില്‍ പട്ടികജാതി വിഭാഗങ്ങളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തില്‍ വന്നതിനുശേഷം അരഡസനോളം പട്ടികജാതിക്കാര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നും കൊലപാതകികളായ സിപിഎമ്മുകാരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അവസരത്തില്‍ പട്ടികജാതി സംരക്ഷണത്തിനായി കേന്ദ്ര ആഭ്യന്തരവകുപ്പ് അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
സതീശന്റെ കൊലപാതകത്തില്‍ എസ്സി മോര്‍ച്ച ജില്ലാകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജില്ലാപ്രസിഡണ്ട് പി.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. സര്‍ജു തൊയക്കാവ്, സജീവ് പള്ളത്ത്, ശശി മരുതയൂര്, രാജന് നെല്ലങ്കര, ബിനീഷ് കുറ്റൂര്‍, ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: