ുറ്റിച്ചൂര്: പട്ടാപകല്‍ പോലും കയറി ചെല്ലാന്‍ ഭയപ്പെട്ടിരുന്ന ലഹരി കൗമാരത്തിന്റെ പുലിമടയെന്ന് നാട്ടുകാര്‍ ഭയത്തോടെ വിളിച്ചിരുന്ന മുറ്റിച്ചൂര്‍ പാലത്തിന് താഴെയുള്ള ഉപയോഗശൂന്യമായ കെട്ടിടം അന്തിക്കാട് പോലീസ് ഉടമയുടെ സഹകരണത്തോടെ ഇടിച്ചു നിരത്തി.
കേരള പ്രവാസി സംഘം അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്നാണ് എസ്ഐ എസ്.ആര് സനീഷ് അടിയന്തിര നടപടി സ്വീകരിച്ചത്.
പ്രഭാത നടത്തത്തിന് വേണ്ടിയെന്നോണം പാലത്തില്‍ വരികയും ആരും കാണാതെ ഇരുട്ടിന്റെ മറവില്‍ പാലത്തിനടിയിലേക്കും തുടര്‍ന്ന് ലഹരി താവളത്തിലേക്കും പോകുന്ന കൗമാരക്കാരുടെ ഒഴുക്ക് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പോലിസ് നടപടികളാരംഭിച്ചത്. കെട്ടിടത്തിന്റെ ഉടമയെ ബന്ധപ്പെട്ട പൊലീസ് കെട്ടിടം അറ്റകുറ്റപണി ചെയ്ത് വാടകക്ക് കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചു.
എന്നാല്‍ അറ്റകുറ്റപണി ചെയ്യാന്‍ പറ്റാത്ത വിധം കെട്ടിടം നശിച്ചതായി ഉടമ അറിയിക്കുകയായിരുന്നു. കെട്ടിടം ഇടിച്ച് നിരത്താമെന്ന ഉടമയുടെ സമ്മതത്തെ തുടര്‍ന്ന് പോലീസ് കെട്ടിടം ഇടിച്ചു നിരത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: