തൃശൂര്‍ : ആയിരക്കണക്കിന് വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ ഏറ്റുവാങ്ങി അതിരൂപതയുടെ മൂന്നാമത്തെ സഹായമെത്രാനായി മാര്‍ ടോണി നീലങ്കാവില്‍ അഭിഷിക്തനായി.
ലൂര്‍ദ്ദ് കത്തീഡ്രല്‍ അങ്കണത്തില്‍ സജ്ജമാക്കിയ പ്രത്യേക ബലിപീഠത്തിലാണ് മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്. 40-ഓളം മെത്രാന്മാര്, വൈദികര്‍, സന്യസ്തര്‍, അല്മായ നേതാക്കള്‍ തുടങ്ങിയവര്‍ മെത്രാഭിഷേക ചടങ്ങില്‍ പങ്കെടുത്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചടങ്ങുകളില്‍ മുഖ്യകാര്‍മികനായി. ആര്‍ച്ചു ബിഷപ്പുമാരായ ഡോ.സുസപാക്യം സന്ദേശം നല്കി. മാര്‍ ജേക്കബ് തൂങ്കുഴിയും മാര്‍ റാഫേല്‍ തട്ടിലും സഹകാര്‍മ്മികരായിരുന്നു.
മുഖ്യകാര്മികന് മാര്‍ താഴത്തും മെത്രാന്മാരും പ്രദക്ഷിണമായി വേദിയിലേക്ക് പ്രവേശിച്ചതോടെ മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിച്ചു. സ്ഥാന ചിഹ്നങ്ങളും മുദ്രകളും മാര്‍ ടോണി നീലങ്കാവിലിനെ മാര്‍ താഴത്ത് അണിയിച്ചു. മെത്രാനായി നിയമിച്ചുകൊണ്ടുള്ള ബൂള വായിച്ചശേഷം രക്തസാക്ഷികളുടെ തിരുശേഷിപ്പ് വന്ദനം നടന്നു. തുടര്‍ന്ന് നിയുക്ത മെത്രാന് വിശ്വാസ പ്രഖ്യാപനം നടത്തി.
ശുശ്രൂഷയിലെ പ്രധാന പ്രാര്‍ത്ഥനയായ രണ്ടു കൈവയ്പ്പുശുശ്രൂഷകള് പൂര്‍ത്തിയാക്കിയ ശേഷമാണ് സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും കൈമാറിയത്. ഇതോടെ മെത്രാഭിഷേക ചടങ്ങുകള്‍ക്ക് വിരാമമായി. തുടര്‍ന്ന് അഭിഷിക്തനായ മാര്‍ നീലങ്കാവിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി ആരംഭിച്ചു.
അനുമോദന സമ്മേളനം സുപ്രീം കോടതി ജഡ്ജി കുര്യന് ജോസഫ് ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി അല്‍ഫോ ണ്‍സ് കണ്ണന്താനം പങ്കെടുത്തു. പതിനായിരത്തിലേറെ വിശ്വാസികള്‍ ചടങ്ങില്‍ പങ്കുകൊണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: