മാള: എരവത്തൂരിലെ ഒരു പറമ്പില്‍ അവശനിലയില്‍ കഴിഞ്ഞിരുന്ന വളഞ്ഞമ്പലം ഗണപതിക്ക് ചികിത്സ ആരംഭിച്ചു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ആനയെ പരിശോധിച്ചിരുന്നു. പാലക്കാട് ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറായ മിഥുന്, ഗുരുവായൂര്‍ ദേവസ്വത്തിലെ മുന്‍ വെറ്ററിനറി ഡോക്ടറായിരുന്ന മിഥുന്, ഡോമഹേഷ് എന്നിവരാണ് ആനയെ പരിശോധിക്കാനായി എത്തിയത്. ആനയുടെ രക്തത്തിന്റെയും ശാസകോശത്തിന്റെ ചില ഭാഗങ്ങളിലെ സാമ്പിളുകള്‍ എടുത്ത് മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലേയ്ക്ക് പരിശോധനക്ക് അയച്ചീട്ടുണ്ട്. ഫലം കിട്ടിയാല്‍ ചികിത്സ ആരംഭിക്കുമെന്ന് ഡോ. മിഥുന് പറഞ്ഞു. മുറിവുകള്‍ ഉണങ്ങാന്‍ മരുന്നുകള്‍ ആരംഭിച്ചു. ആന്തരീകമായി ഉണ്ടായിട്ടുള്ള മുറിവിനുള്ള ചികിത്സ ആരംഭിക്കാന്‍ പരിശോധനക്ക് കൊടുത്തതിന്റെ ഫലം കിട്ടണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആനയുടെ ക്ഷീണം മാറ്റുന്നതിനായി വഴി ഗ്ലൂക്കോസ് നല്‍കുന്നുണ്ട്. ആനയുടെ അസുഖം ഭേദമാകുന്നതിന് സമയം എടുക്കുമെന്നും ഡോ. മിഥുന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: