അന്തിക്കാട്: അന്തിക്കാട് പഞ്ചായത്ത് പ്രസിഡണ്ടു സ്ഥാനത്തെ ചൊല്ലി സി പി എമ്മില്‍ ശക്തമായ വിഭാഗീയത തുടരുന്നു.
പ്രസിഡണ്ടായിരുന്ന സിപിഐയിലെ കിഷോര്‍കുമാര്‍ രാജിവെച്ചിട്ട് 16 ദിവസമായി. കരാര്‍ പ്രകാരം സിപിഎമ്മിനാണ് അടുത്ത ഊഴം. 15 അംഗങ്ങളുള്ള പഞ്ചായത്തില്‍ 2 കോണ്‍ഗ്രസ് അംഗങ്ങളും 7 സി പി എം അംഗങ്ങളും 6 സി പി ഐ അംഗങ്ങളുമാണുള്ളത്. മുന്‍ പ്രസിഡണ്ട് ശ്രീവത്സന്‍, ഇപ്പോള്‍ വൈസ് പ്രസിഡണ്ടായ ജ്യോതിരാമന്‍, ലോക്കല്‍ സെക്രട്ടറിയായ ദിവാകരന് വാലത്ത് എന്നിവരാണ് പ്രസിഡണ്ട് സ്ഥാനത്തിനായി രംഗത്തുള്ളത്.
ഇവര്‍ക്കുവേണ്ടി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് വാക്പോര് തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടിയുടെ ലോക്കല്‍ സമ്മേളനത്തില്‍ പ്രതിനിധികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ശക്തമായ വാക്പോര് നടന്നതിനെ തുടര്‍ന്ന് സമ്മേളനം മണിക്കൂറുകള്‍ തടസ്സപ്പെട്ടു.
പങ്കെടുക്കേണ്ട പ്രതിനിധികള്‍ക്കു പുറമേ ഗ്രൂപ്പുതിരിഞ്ഞ് പ്രവര്‍ത്തകര്‍ സമ്മേളന ഹാളില്‍ എത്തിയതും സമ്മേളനം നടത്താന്‍ തടസമായി. പഞ്ചായത്തിലെ ഭരണം പ്രസിഡണ്ടിന്റെ അഭാവത്തില്‍ താറുമാറായിരിക്കുകയാണ്. പഞ്ചായത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ദുര്‍ബ്ബലമായ പ്രതിപക്ഷമാണ് ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: