കൊടുങ്ങല്ലൂര്‍: നിരാലംബ സമൂഹത്തിലെ അവസാനത്തെ വ്യക്തിക്കും സേവനമെത്തിക്കലാകണം ലക്ഷ്യമെന്ന് ആര് എസ് എസ് പ്രാന്തീയ പ്രചാരക് പ്രമുഖ് പി.ആര്.ശശിധരന്.പറമ്പിക്കുളങ്ങര മാനവ സേവാകേന്ദ്രത്തിന്റെ നിരാലംബരായ അമ്മമാരെ സംരക്ഷികുന്ന മാതൃസദനത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവ സേവ തന്നെയാണ് മാധവ സേവ. അതിനാല്‍ നിരാലംബരായ അമ്മമാരെ സംരക്ഷിക്കുന്നത് ഈശ്വരീയ പ്രവര്‍ത്തനമാണ്. ചടങ്ങിന്റെ ഉദ്ഘാടനം റിച്ചാര്‍ഡ് ഹേ എം.പി.നിര്‍വ്വഹിച്ചു. സേവാഭാരതി പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോ: പി.വിവേകാനന്ദന് അദ്ധ്യക്ഷത വഹിച്ചു. വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന്, നാരായണന്‍കുട്ടി ശാന്തി എന്നിവര്‍ നിര്‍മ്മാണ നിധി സ്വീകരിച്ചു. ഡോ: വി.ജി.സുകുമാരന്‍, ഒ.പി.സുരേഷ്, കൗണ്‍സിലര്‍മാരായ സ്മിത ആനന്ദന്, ടി.എസ്.സജീവന്, ലക്ഷ്മി നാരായണന്, സേവാകേന്ദ്രം പ്രസിഡന്റ് ഒ.വി.സന്തോഷ് ശാന്തി എന്നിവര്‍ സംസാരിച്ചു.
രണ്ടു നിലകളിലായി 25 അമ്മമാര്‍ക്ക് താമസസൗകര്യമുള്ള കെട്ടിടമാണ് പുതുതായി നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: