കൊടുങ്ങല്ലൂര്‍: പട്ടികജാതി പ്രത്യേക ഘടകപദ്ധതിയുടെ ഭാഗമായുള്ള ഫണ്ടുകള്‍ ഉപയോഗിച്ച് നഗരസഭ നടത്തിയിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ യതാര്‍ത്ഥ ഗുണഭോക്താവിന് ലഭിക്കുന്നില്ലെന്ന് പട്ടികജാതി-വര്‍ഗ്ഗമോര്‍ച്ച മണ്ഡലം കമ്മിറ്റി. ഈ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച മെട്രിക് ഹോസ്റ്റല്‍, പട്ടികജാതി ശ്മശാനം, ചാപ്പാ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയവ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. അടിസ്ഥാന വിഭാഗത്തെ ഉപയോഗിച്ച് അധികാരത്തിലെത്തിയ എല്‍ ഡി എഫ് ആ വിഭാഗത്തെ കയ്യൊഴിയുന്ന കാഴ്ചയാണ് ഉണ്ടാകുന്നതെന്ന് യോഗം വിലയിരുത്തി.ക്ഷേത്രഭൂമി അവിശ്വാസികള്‍ക്കും തീവ്രവാദികള്‍ക്കും വിട്ടു കൊടുക്കുവാനുള്ള നീക്കത്തില്‍ നിന്നും നഗരസഭ പിന്മാറണമെന്ന് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.അമ്പാടി പടിഞ്ചേരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എല്‍.കെ. മനോജ്, ശ്രീജിത്, കെ.ആര്.വിനോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: