ഗുരുവായൂര്‍: മാലിന്യം കുമിഞ്ഞുകൂടിയ ക്ഷേത്രനഗരിക്ക് ആശ്വാസമായി സേവാഭാരതിയുടെ ശുചീകരണം. കാലങ്ങളായി മാലിന്യം കുമിഞ്ഞ് കൂടി ദുര്‍ഗന്ധ പൂര്‍ണ്ണമായിരുന്ന ആന്ധ്ര പാര്ക്കിന് സ്വച്ഛ് ഗുരുവായൂരിലൂടെ ശാപമോക്ഷം.
ഏകദേശം 4 ടണ്‍ മാലിന്യമാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്. ഭക്തജനങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള ഈ ഗ്രൗണ്ട് അക്ഷരാര്‍ത്ഥത്തില്‍ മറ്റൊരു ട്രഞ്ചിംഗ് ഗ്രൗണ്ടായി മാറിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി സമയത്ത് മുനിസിപ്പല്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവിടെ മാലിന്യം കുഴിച്ചുമൂടാന്‍ നടത്തിയ ശ്രമം നാട്ടുകാര്‍ തടഞ്ഞിരുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഈ ഗ്രൗണ്ടില്‍ നഗരസഭ തന്നെയാണ് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നത്. ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് കെ. ആര്.അനീഷ്, ചാവക്കാട് താലൂക്ക് ആര്.എസ്.എസ്.കാര്യവാഹക് സി.എസ്.രാജീവ്, പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന സമിതി ജനറല്‍ കണ്‍വീനര്‍ വി.മുരളീധരന്, അന്മോല് മോത്തി എന്നിവരുടെ നേതൃത്വത്തിലാണ് ആന്ധ്ര പാര്‍ക്കില്‍ ശുചീകരണം നടത്തിയത്. സേവാസംഗമത്തിന്റെ മുന്നോടിയായി നടത്തിയ സ്വച്ഛ് ഗുരുവായൂര്‍ പദ്ധതിയില്‍ ആയിരത്തിലേറെ സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: