ആമ്പല്ലൂര്‍ : ദേശീയപാത ആമ്പല്ലൂര്‍ ജംഗ്ഷനില്‍ കെ.എസ്.ആര്. ടി. സി ബസിനു പുറകില്‍ കാറിടിച്ച് കാര്‍ യാത്രക്കാരായ ഏഴ് കുട്ടികള്‍ക്കും യുവതിക്കും പരിക്കേറ്റു.
കോട്ടയ്ക്കല്‍ ചെട്ടിപറമ്പ് സ്വദേശി സഹിറ(23) മക്കളായ സനഹ (7), സാദില്‍ (5),സഹിറയുടെ ബന്ധുക്കളായ സരിയ (13), ഷിബിന്‍ (14), റിസ്വാന് (5),റിന്‍സ(9),ദില്‍ന(4) എന്നീ കുട്ടികള്‍ക്കാണ് പരിക്കേറ്റത്.ഇവരില്‍ മൂന്ന് കുട്ടികളുടെ നില ഗുരുതരമാണ്.തൃശൂരില്‍ നിന്ന് ചേര്‍ത്തലയിലേയ്ക്ക് പോയിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിന് പുറകിലാണ് കാര്‍ വന്നിടിച്ചത്.
സിഗ്നല്‍ കണ്ട ബസ് പെട്ടെന്ന് ബ്രേയ്ക്കിട്ടതിനെ തുടര്‍ന്ന് പുറകില്‍ വന്നിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാറിനുള്ളില്‍ തെറിച്ച് വീണാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ മൂന്ന് കുട്ടികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറിന്റ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.പരിക്കേറ്റവരെ ത്രിശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.പുതുക്കാട് പോലീസ് സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: