ചാലക്കുടി: അഞ്ച് വര്‍ഷം മുന്‍പ് ഭാഗ്യം കൈവിട്ട ലിജോയുടെ ജീവതത്തിലേക്ക് ഭാഗ്യദേവത ലോട്ടറിയുടെ രൂപത്തില്‍ കടന്നു വന്നു. അപകടത്തെ തുടര്‍ന്ന് ജോലിയൊന്നും ചെയ്യാന്‍ സാധിക്കാതെ ഇരിക്കുമ്പോഴാണ് ചാലക്കുടി റോട്ടറി ക്ലബ്ബ് വിദേശ മലയാളിയായ പൂലാനി പാട്ടത്തി പറമ്പില്‍ ഡോ.മോഹനന്റെ ധന സഹായത്താല്‍ ലിജോക്ക് ഒരു മുചക്ര വാഹനം വാങ്ങി നല്‍കിയത്. അതില്‍ ലോട്ടറി വിറ്റ് ജീവിച്ചു വരുന്നതിനിടയിലാണ് കഴിഞ്ഞ വെള്ളിയാഴ്ചയിലെ നിര്‍മ്മല്‍ ടിക്കറ്റിന്റെ 75 ലക്ഷം രൂപ ലിജോക്ക് ലഭിച്ചത്.ദിവസവും അന്‍പതോളം ടിക്കറ്റുകള്‍ വില്പ്പനക്കെടുക്കുന്നതില് ഒരു ടിക്കറ്റ് അമ്മ ലില്ലിക്ക് കൊടുക്കുമായിരുന്നു.ആ ടിക്കറ്റിനാണ് വെള്ളിയാഴ്ച ഒന്നാം സമ്മാനം ലഭിച്ചത്.
അഞ്ച് വര്‍ഷം മുന്‍പ് ഒരോണ നാളില്‍ ലിജോയുടെ മോട്ടോര്‍ ബൈക്കില്‍ മറ്റൊരു ബൈക്ക് വന്നിടിച്ച് തലക്ക് ഗുരുതരമായി പരിക്കേറ്റ് മരണം മുന്നില്‍ കണ്ട് മാസങ്ങള്‍ ചികിത്സയിലായിരുന്നു.അപകടത്തെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിട്ടച്ചതോടെ നീണ്ട ചികിത്സയിലായതോടെ ജോലി ചെയ്യുവാന്‍ പോകാതെയായി.ഇതിനിടയില്‍ അനുജന് മഞ്ഞപ്പിത്തം ബാധിച്ച് മരണമടഞ്ഞു. ദിനം പ്രതി മരുന്നിനും മറ്റും വലിയ തുക വേണ്ടി വരുമായിരുന്നു. തലയുടെ ശസ്ത്രക്രിയ നടത്തണമെന്നും,ഇപ്പോള്‍ താമസിക്കുന്ന പുറമ്പോക്കിലെ വീടിന് പകരം അടച്ചുറപ്പുള്ള നല്ലൊരു വീട് സ്വന്തമാക്കണമെന്നും മാത്രമാണ് ലിജോയുടെ സ്വപ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: